Powered By Blogger

Sunday, July 4, 2010

എം.ജി. രാധാകൃഷ്ണൻ... അകാലത്തിൽ പൊലിഞ്ഞ ഒരു മധുരക്കിനാവു പോലെ ...



നാദബ്രഹ്മത്തിന്റെ അനശ്വരതയിലേക്കു ഇങ്ങു ഇനി വരാതവണ്ണം
വേർപെട്ടു പോയ ആ സംഗീത ധാരയുടെ മുന്നിൽ...
ഒരു നഷ്ട വസന്തത്തിന്റെ വിഷാദ മധുരമായ ഓർമ്മകളായി കുറെ ഗാനതല്ലജങ്ങൾ ഇതാ....



1.


ചിത്രം: തകര [ 1980 ] പത്മരാജന്‍
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: എം ജി രാധാകൃഷ്ണൻ

പാടിയതു: ജാനകി

മൌനമേ നിറയും മൌനമേ

ഇതിലേ പോകും കാറ്റില്‍
ഇവിടെ വിരിയും മലരില്‍
കുളിരായ് നിറമായ് ഒഴുകും ദു:ഖം
എന്നും നിന്നെ തേടി വരും....
മൌനമേ നിറയും മൌനമേ..


കല്ലിനു പോലും ചിറകുകള്‍ നല്‍കീ
കന്നി വസന്തം പോയീ
കല്ലിനു പോലും ചിറകുകള്‍ നല്‍കീ
കന്നി വസന്തം പോയീ
ഉരുകും വേനലില്‍ മോഹദലങ്ങള്‍
എരിഞ്ഞടങ്ങുകയായീ

മൌനമേ നിറയും മൌനമേ


ആയിരം നാവാല്‍ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
ആയിരം നാവാല്‍ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
തളരും നേരിയൊരോര്‍മ്മയുമായി
ഇന്നും തീരമുറങ്ങും

മൌനമേ നിറയും മൌനമേ....


ഇവിടെ


വിഡിയോ




2.

ചിത്രം: ചാമരം [ 1980] ഭരതന്‍
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: എം.ജി. രാധാകൃഷ്ണന്‍

പാടിയതു: എസ്. ജാനകി.

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നു (നാഥാ നീ)
താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ....

(നാഥാ...)

നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍ തുടുത്തു (നേരിയ)
കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍
ചാമരം വീശി നില്‍പ്പൂ....

(നാഥാ...)

ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടി‌ക്കാന്‍ (ഈയിളം)
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍, എന്തു പറഞ്ഞടുക്കാന്‍... [ നാഥാ നീ വരൂ]


ഇവിടെ

വിഡിയോ


3.

ചിത്രം: മണിച്ചിത്രത്താഴ് [1993] ഫാസിൽ
രചന: മധു മുട്ടം


പാടിയതു: ചിത്ര കെ എസ്


വരുവാനില്ലാരുമിങ്ങൊരുനാ‍ളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ

പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെൻ‌വഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നിൽക്കാറുണ്ടല്ലോ
മിഴിപാകി നിൽക്കാറുണ്ടല്ലോ

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലോ
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
നിനയാത്തനേരത്തെൻ പടിവാതിലിൽ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെൻ മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോ
കൊതിയോടെയോടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു (2)




വിഡിയോ

ഇവിടെ



രചന: വാലി

പാടിയതു: ചിത്ര: ഒരു മുറൈ വന്തു പാർത്തായാ....


ഒരു മുറൈ വന്ത് പാർത്തായാ (2) നീ...
ഒരു മുറൈ വന്ത് പാർത്തായാ
എൻ മനം നീയറിന്തായാ
തിരുമകൾ തുൻപം തീർത്തായാ
അൻപുടൻ കൈയ്യണൈത്തായോ
ഉൻ പേർ നിനൈത്തമെന്ത്
അൻപേ അൻപേ നാന്താ
ഉൻപേർ നിനൈത്തമെന്ത്
വോതിയമങ്കൈ എൻട്ര്
ഉനതു മനം ഉണർന്തിരുന്തും
എനതു മനം ഉനൈത്തേട് (ഒരു മുറൈ...)

ഉനതു ഉള്ളത്തിൽ ഉദയനിലൈവിനവെ
ഉലവിടും പെണ്ണും കൂത്താട്
അറുവ വെള്ളത്തിൽ പുതിയ മലൈരിനവെ
മടൽ വിടും കണ്ണും കൂത്താട്
നീണ്ട നാൾകളായ് നാൻ കോണ്ട താപം
കാതൽ നോയാവ വിലൈന്തിടവേ
കാലം കാലമായ് നാൻ ശെയ്ത യാഗം
കോപത്തീയാക വളർന്തിടവേ
എരിന്തേൻ.....ഇടൈ വരും
തടൈകളും തുലൈന്തിടവേ
നേസ പാസം നീങ്കിടാമൽ
ഉനൈക്കെന നീണ്ടകാലം
നെഞ്ചമൊൻട്രു തുടിക്കയിൽ ( ഒരു മുറൈ...)

തോം തോം തോം

ഒരു മുറൈ വന്ത് പാർത്തായാ നീ
തജം തജം തകജം
എൻ മനം നീയറിന്തായോ

തോം തോം തോം

മപസനി.ധപമ സസാസ മമാമാ ധധാധ സാസാമ തോം തോം

തത്തരികിട തിത്തരികിട(4)

ജണുധ തിമിത ജണു ധ തിമി

അംഗനമാർ മൌലീ മണീ
തിങ്കളാസ്യേ ചാരു ശീലേ
നാഗവല്ലീ മനോന്മണീ
രാമനാഥൻ തേടും ബാലേ
മാണിക്യ വാസക മൊഴികൾ നൽകീ ദേവീ (2)
ഇളങ്കോവടികൾ ചിലമ്പു നൽകീ
തമിഴകമാകെയും ശൃംഗാര റാണി നിൻ
പഴമുതിർ കൊഞ്ചലിൻ ചോലയായി (2)





ഇവിടെ



വിഡിയോ



രചന: ബിച്ചു തിരുമല
പാടിയതു: യേശുദാസ്: “ പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ...


പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
നിലവറമൈനമയങ്ങി
സരസസുന്ദരീ മണീ നീ
അലസമായ് ഉറങ്ങിയോ
കനവുനെയ്തൊരാത്മരാഗം
മിഴികളിൽ പൊലിഞ്ഞുവോ
വിരലിൽ നിന്നും വഴുതിവീണു
വിരസമായൊരാദിതാളം
(പഴംതമിഴ്)

വിരഹഗാനം വിതുമ്പിനിൽക്കും
വീണപോലും മൌനമായ്(2)
വിദുരയാമീ വീണപൂവിൻ
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകൾ
(പഴംതമിഴ്)

കുളിരിനുള്ളിൽ സ്വയമിറങ്ങി
കഥമെനഞ്ഞ പൈങ്കിളീ(2)
സ്വരമുറങ്ങും രാവറയിൽ
മാമലരായ് നീ പൊഴിഞ്ഞു
(പഴംതമിഴ്)

ഇവിടെ


വിഡിയോ


4.

ചിത്രം: അനന്തഭദ്രം [ 2006 ] സന്തോഷ് ശിവന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ

പാടിയതു: യേശുദാസ്

തകൃതം തരികിട ധം തോം
തകൃദ തക തകൃദ തക
തകൃതം തരികിട ധം തോം
തകൃദ തക തകൃദ തക

തിര നുരയും ചുരുള്‍ മുടിയില്‍
സാഗര സൗന്ദര്യം
തിരി തെളിയും മണി മിഴിയില്‍
സുരഭില സൂര്യകണം
കവിളുകളോ കളഭമയം
കാഞ്ചന രേണുമയം
ലോല ലോലമാണ്‌ നിന്റെ അധരം
(തിര നുരയും)

വെണ്ണിലാവിന്റെ വെണ്ണ തോല്‍ക്കുന്ന
പൊന്‍ കിനാവാണ്‌ നീ
ചന്ദ്ര കാന്തങ്ങള്‍ മിന്നി നില്‍ക്കുന്ന
ചൈത്ര രാവാണ്‌ നീ (വെണ്ണിലാവിന്റെ)
മാരോല്‍സവത്തിന്‍ മന്ത്ര കേളി മന്ദിരത്തിങ്കല്‍
മഴതുള്ളി പൊഴിക്കുന്നു
മുകില്‍ പക്ഷിയുടെ നടനം
(തിര നുരയും)

ഉം....ഉം....ആ...ആ..ഉം..
കന്മദം പോലെ ഗന്ധമാര്‍ന്നൊരീ
കാല്‍ പടം മൂടുവാന്‍
നൂപുരം കോര്‍ത്തു ചാര്‍ത്തുവാന്‍
മിന്നല്‍ നൂലുമായ്‌ നില്‍ക്കവേ (കന്മദം)
ദേവീ വര പ്രസാദം തേടി
വരുന്നൊരെന്റെ ഇട നെഞ്ചില്‍
മിടിക്കുന്നതിടയ്ക്കതന്‍ സ്വര ജതിയോ
(തിര നുരയും)

സ രി ഗ മ ഗ മ സ രി ഗ മ ഗ മ
സ രി ഗ മ ഗ മ ഗ മ ധ നി ധ നി
ഗ മ ധ നി ധ നി ഗ മ ധ നി ധ നി
മ ധ നി സ നി സ മ ധ നി സ നി സ
മ ധ നി സ നി സ
ധ നി സ ധ നി സ ധ നി സ
ധ നി സ ധ നി സ ധ നി സ
ധ നി സ ഗ മ
നി സ നി സ ധ നി ധ നി മ ധ മ ധ
ഗ മ ഗ മ രി ഗ രി സ രി സ
നി സ രി സ നി സ രി സ നി സ രി സ ധ മ
ധ നി സ ഗ മ...


ഇവിടെ


വിഡിയോ



5.


ചിത്രം: കാറ്റു വന്നു വിളിച്ചപ്പോള്‍...(അച്ഛനും മകനും .. 1957)

രചന: ഓ.എന്‍.വി. കുറുപ്പ്?/ തിരുനല്ലൂര്‍ കരുണാ‍ാകരന്‍

സംഗീതം: എം.ജി. രാധാകൃഷ്ണന്‍/ വിമല്‍കുമാര്‍

പാടിയതു: കെ.എസ്. ചിത്ര/ശ്യാമള

കാറ്റേ നീ വീശരുതിപ്പോൾ; കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ... (2)

നീലത്തിരമാലകൾ മേലെ നീന്തുന്നൊരു നീർക്കിളി പോലെ
കാണാമാ തോണി പതുക്കെ ആലോലം പോകുന്നകലെ
മാരാ നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം മായും മുമ്പേ
നേരത്തേ... നേരത്തേ സന്ധ്യ മയങ്ങും നേരത്തേ പോരുകയില്ലേ... [ കാറ്റേ നീ വീശരുതിപ്പോള്‍...]

ആടും ജലറാണികളിന്നും ചൂടും തനി മുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റു മൂവന്തി മയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും
ദേഹത്തിന്‍ ചൂടും നല്‍കാം


ഇവിടെ


വിഡിയോ



പാടിയതു: എം ജി ശ്രീകുമാര്‍


പൂമകള്‍ വാഴുന്ന കോവിലില്‍
നിന്നൊരു സോപാന സംഗീതം പോലെ [2]
കന്നി തെളി മഴ പെയ്ത നേരം
എന്റെ മുന്നില്‍ നീ ആകെ കുതിര്‍ന്നു നിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാ മുഖം
ഓര്‍ത്തു ഞാനും കുളിരാര്‍ന്നു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം [2]

പൂവിനെ തൊട്ടു തഴുകി ഉണര്‍ത്തുന്ന
സൂര്യ കിരണമായ് വന്നു [2]
വേനലില്‍ വേവുന്ന മണ്ണിനു ദാഹ
നീരേകുന്ന മേഘമായ് വന്നു
പാടി തുടിച്ചു കുളിച്ചു കേറും
തിരുവാതിര പെണ്‍കിടാവോര്‍ത്തു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം [2]

പൂമുഖ വാതുക്കല്‍ നീയോര്‍ത്തു നിന്നൊരാ
പ്രേമ സ്വരൂപനോ വന്നു [2]
കോരി തരിച്ചു നീ നോക്കി നില്‍ക്കെ
മുകില്‍ കീറില്‍ നിന്നമ്പിളി മാഞ്ഞു
ആടി തിമിര്‍ത്ത മഴയുടെ ഓര്‍മ്മകള്‍
ആലില തുമ്പിലെ തുള്ളികളായ്
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം | 2]

പൂമകള്‍ വാഴുന്ന കോവിലില്‍
നിന്നൊരു സോപാന സംഗീതം പോലെ
കന്നി തെളി മഴ പെയ്ത നേരം
എന്റെ മുന്നില്‍ നീ ആകെ കുതിര്‍ന്നു നിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാ മുഖം
ഓര്‍ത്തു ഞാനും കുളിരാര്‍ന്നു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം .....



ഇവിടെ


വിഡിയോ

6.

ചിത്രം: ഞാന്‍‍ ഏകനാണ് [1982]
രചന: സത്യൻ അന്തിക്കാട്
സംഗീതം: എം ജി രാധാകൃഷ്ണൻ

പാടിയതു: യേശുദാസ്


ഓ മൃദുലേ..
ഹൃദയമുരളിയിലൊഴുകി വാ
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവൊ
മൃദുലേ ..ഹൃദയ മുരളിയിലൊഴുകി വാ..

അകലെയാണെങ്കിലും ധന്യേ (2)
നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)

പിരിയുവാനാകുമോ തമ്മില്‍ (2)
എന്‍ പ്രിയേ ഒരു ജീവനായ് എന്നില്‍ വിരിയും ( ഓ...)


ഇവിടെ

വിഡിയോ



വിഡിയോ


7.

ചിത്രം: ദേവാസുരം [ 1993] ഐ.വി. ശശി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: എം.ജി. ശ്രീകുമാർ


സൂര്യ് കിരീടം വീണുടഞ്ഞു
രാവിൻ തിരുവരങ്ങിൽ (2)
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് (2)
നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ..
ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..


ഇവിടെ

വിഡിയോ



8.


ചിത്രം അഗ്നിദേവന്‍ [ 1995 ] വേണു നാഗവള്ളീ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണന്‍

പാടിയതു: എം ജി ശ്രീകുമാര്‍


നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ

തങ്കമുരുകും നിന്‍റെ മെയ്‌ തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമെന്‍ അഭിലഷത്താല്‍ എണ്ണ പകരുമ്പോള്‍

തെച്ചിപ്പും ചോപ്പില്‍ തത്തും
ചുണ്ടിന്‍മേല്‍ ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റെ കൊഞ്ചുമ്പോള്‍
എന്തിനീ നാണം തേനിളം നാണം

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ

മേടമാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിന്‍ ചൊട്ടില്‍ നാം വന്നിരിക്കുമ്പോള്‍
കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍
നിന്‍റെയോമല്‍ പാവാടത്തുമ്പുലയ്ക്കുമ്പോള്‍

ചാഞ്ചക്കം ചെല്ലക്കൊമ്പില്‍
ചിങ്കാരച്ചേലില്‍ മെല്ലെ
താഴമ്പൂവായ്‌ തുള്ളുമ്പോള്‍
നീയെനിക്കല്ലെ നിന്‍ പാട്ടെനിക്കല്ലെ

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം ... [ നിലാവിന്റെ നീല...


ഇവിടെ


വിഡിയോ

9.

ചിത്രം: രണ്ടു ജന്മം [1978] നാഗവള്ളി ആർ.എസ്. കുറുപ്പ്
രചന: കാവാലം നാരായണ പണിക്കർ


പാടിയതു: യേശുദാസ്


ഓർമ്മകൾ ഓർമ്മകൾ
ഓലോലം തകരുമീ തീരങ്ങളിൽ
ഒരിയ്ക്കലെങ്കിലും കണ്ടമുഖങ്ങളേ
മറക്കാനെളുതാമോ? (ഓർമ്മകൾ)

ദു:ഖം ഒരേകാന്ത സഞ്ചാരീ
ഈറക്കുഴലൂതിവിളിച്ചു
ദു:ഖം ഒരേകാന്ത സഞ്ചാരീ
ഈറക്കുഴലൂതിവിളിച്ചു
സ്വപ്നങ്ങളെന്നോട് വിടപറഞ്ഞു (ഓർമ്മകൾ)

പടരാൻ വിതുമ്പും മോഹങ്ങൾ
നിത്യകല്ല്യാണി ലതകൾ
പടരാൻ വിതുമ്പും മോഹങ്ങൾ
നിത്യകല്ല്യാണി ലതകൾ
സ്വർഗ്ഗങ്ങൾ തേടിക്കൊണ്ടിഴഞ്ഞുനീങ്ങീ(ഓർമ്മകൾ)



ഇവിടെ


10.


ചിത്രം: ജാലകം [1987] ഹരികുമാർ
രചന: ഓ.എൻ.വി.
പാടിയതു: യേശുദാസ്

ഒരു ദലം... ഒരു ദലം മാത്രം...
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു...

കൂടുകള്‍ക്കുള്ളില്‍
കുറുകിയിരിക്കുന്നു മോഹങ്ങള്‍..
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു

ഓരോ ദലവും വിടരും മാത്രകള്‍
ഓരോ വരയായി... വര്‍ണ്ണമായി...
ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു.....
അ ആ അ ആ അ ....ആ
ഇവിടെ


വിഡിയോ

No comments: