Powered By Blogger

Monday, April 5, 2010

അച്ചാണി [1973] യേശുദാസ്, സുശീല, മാധുരി

ഏ. വിൻസെന്റ്





ചിത്രം: അച്ചാണി [1973] ഏ. വിൻസെന്റ്

അഭിനേതാക്കൾ: പ്രേം നസീർ, വിൻസെന്റ്, സുജാത, നന്ദിതാ ബോസ്, ശങ്കരാടി...

രചന: പി ഭാസ്കരന്‍
സംഗീതം:ജി ദേവരാജന്‍


1. പാടിയതു: കെ.ജെ.യേശുദാസ്

എന്റെ സ്വപ്നത്തിന് താമരപൊയ്കയില്..
വന്നിറങ്ങിയ രൂപവതീ
നീലത്താമരമിഴികള് തുറന്നു നിന്നെ നോക്കി നിന്നൂ
ചൈത്രം നിന്റെ നീരാട്ടുകണ്ടുനിന്നൂ…


എന്റെ ഭാവനരസലാവനത്തില് വന്നുചേര്ന്നൊരു വനമോഹിനി
വര്ണ്ണസുന്ദരമാം താലങ്ങളേന്തി വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേല്കുവാനായ് ഒരുങ്ങി നിന്നൂ….
ആ…അ ..ആ…അ..ആ‍ാ...അ ..ആ
ആ‍ാ..ആ‍ാ...അ.ആ‍ാ.ആ‍ാ .
ആ‍ാ‍ാ‍ാ.ആ‍ാ..ആ‍ാ‍ാ.ആ‍ാ..ആആ‍ാ‍ാ‍ാ..ആ‍ാ...ആ‍ാ‍ാ (എന്റെ സ്വപ്നത്തിന്)

പ്രേമചിന്തതന് ദേവനന്ദനത്തിലെ പൂമരങ്ങള് പൂത്തരാവില്
നിന്റെ നര്ത്തനം കാണാനൊരുങ്ങി നിന്നെ കാത്തുനിന്നൂ ചാരേ
നീലാകാശവും താരകളും….
ആ…അ ..ആ…അ..ആ‍ാ...അ ..ആ
ആ‍ാ..ആ‍ാ...അ.ആ‍ാ.ആ‍ാ .
ആ‍ാ‍ാ‍ാ.ആ‍ാ..ആ‍ാ‍ാ.ആ‍ാ..ആആ‍ാ‍ാ‍ാ..ആ‍ാ...ആ‍ാ‍ാ (എന്റെ സ്വപ്നത്തിന്)

ഇവിടെ


വിഡിയോ



2. പാടിയതു:ജയചന്ദ്രൻ & മാധുരി


മല്ലികാബാണന്‍ തന്റെ വില്ലെടുത്തു..
മന്ദാരമലര്‍ കൊണ്ടു ശരം തൊടുത്തു..
മാറിലോ.. എന്റെ മനസ്സിലോ..
മധുരമധുരമൊരു വേദന..
മദകരമാമൊരു വേദന....

അകലെ അകലെയായ് സൌന്ദര്യത്തിന്‍
അളകനന്ദയുടെ തീരത്ത്...
തങ്കക്കിനാവുകള്‍ താലമെടുക്കും
താരുണ്യ സങ്കല്‍പ്പ മദിരോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം...
ആ.......അ അ അ ആ......ആ അ അ അ ആ‍...


ഹൃദയ സഖി ഇനി ജീവിതമൊരുക്കും
മധുവിധു രജനിതന്‍ മാറത്ത്
കല്‍പ്പനാ ലക്ഷങ്ങള്‍ പൂമാരിചൊരിയും
രാഗാനുഭൂതിതന്‍ വസന്തോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം..
ആ.......അ അ അ ആ......ആ അ അ അ ആ‍...


ഇവിടെ

വിഡിയോ



3. പാടിയതു: പി. സുശീല

മുഴുതിങ്കൾ മണിവിളക്കണഞ്ഞൂ
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞൂ
കാറ്റു വന്നൂ കതകടച്ചൂ
കനകതാരകമൊന്നു ചിരിച്ചൂ
(മുഴുതിങ്കൾ...)

മദനൻ സിന്ദൂരരേഖയാലേ ഇന്നു
മധുവിധുരാത്രിയാണെന്നെഴുതി വെച്ചൂ
തുടുത്തു തുടുത്തു വരും കവിളിൽ ഗാനം
തുളുമ്പി തുളുമ്പി വരും ചുണ്ടിൽ
(മുഴുതിങ്കൾ...)

പുളകത്തിൻ മന്ദാരമലരാലേ എന്റെ
പൂമേനി മൂടുവാൻ എഴുന്നള്ളുമോ
മാറത്തെ ലാളനഖക്ഷതത്താൽ ഒരു
പൂത്താലിയണിയിക്കാൻ വരുമോ
(മുഴുതിങ്കൾ...)



4. പാടിയതു: മാധുരി

നീല നീല സമുദ്രത്തിന്നക്കരെയായി
നീലക്കാടുകൾ പൂവിരിച്ച താഴ്വരയൊന്നിൽ
വാക പൂത്തു മണം ചിന്നും വള്ളിമലർക്കാവിലൊരു
വാനമ്പാടിയാരെയോ കാത്തിരുന്നൂ
പണ്ടു കാത്തിരുന്നൂ
(നീല..)

വർണ്ണശബളമായ തന്റെ തേരിലൊരു നാളിൽ
വന്യഭൂവിൽ മധുമാസമണഞ്ഞ നേറം
സ്വപ്ന സുന്ദര പഞ്ജരത്തിൽ വിരുന്നു വന്നൂ ഒരു
സ്വർഗ്ഗവാതില്പക്ഷിയാകും കൂട്ടുകാരീ കൂട്ടുകാരീ
(നീല..)

പന്തലിട്ടു മാരിവില്ലും വെണ്മുകിലും
സുന്ദരിമാർ കാട്ടുപൂക്കൾ വിളക്കു വെച്ചു
വധുവിനെയും വരനെയും വരവേൽക്കുവാൻ ചുറ്റും
വനചിത്ര ശലഭങ്ങൾ കുരവയിട്ടു..കുരവയിട്ടൂ
(നീല...)

ഇവിടെ

5. പാടിയതു: മാധുരി

സമയമാം നദി പുറകോട്ടൊഴുകീ
സ്മരണ തൻ പൂവണി താഴ്വരയിൽ
സംഭവമലരുകൾ വിരിഞ്ഞു വീണ്ടും
വിരിഞ്ഞു വീണ്ടും
(സമയമാം..)

സ്വർഗ്ഗകവാടം വിട്ടിറങ്ങി വന്നൂ തന്റെ
സ്വന്തം മകനെ തേടി തേടി
ജനനീ നിന്റെ ജനനീ
ജനിതസ്നേഹത്തിൻ മായാതരംഗിണീ തരംഗിണീ
(സമയമാം..)

അമ്മ വന്നുമ്മ വെച്ചെടുത്തൂ നിന്നെ വീണ്ടും
അത്ഭുത നാഗത്തിൻ കഥ പറഞ്ഞൂ
കിടത്തീ മാറിൽ കിടത്തീ
നറുതേൻ വാണിയാൽ താരാട്ടു പാടീ പാടീ..
(സമയമാം..)


ഇവിടെ