Powered By Blogger

Wednesday, December 23, 2009

ഗുരുജീ ഒരു വാക്കു [ 1985 ] യേശുദാസ് & ചിത്ര






പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി


ചിത്രം: ഗുരുജീ ഒരു വാക്ക് [ 1985 ] രാജൻ ശങ്കരാടി
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമൽദേവ്

പാടിയതു: കെ ജെ യേശുദാസ് & ചിത്ര



പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു
ഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ(പെണ്ണിന്റെ...)

കരിവണ്ടിണ കണ്ണുകളിൽ ഒളിയമ്പുകൾ എയ്യണതോ
തേൻ കുടിക്കണതോ കണ്ടൂ

വിറ കൊള്ളണ ചുണ്ടുകളിൽ ഉരിയാടണ തന്തരമോ
മാര മന്തറമോ കേട്ടൂ
ഒയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്കാരം
ഓഹൊയ് ഹൊയ് മനസ്സിന് കുളിരണു ( പെണ്ണിന്റെ..)

അഴകാർന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ
ആരു നീയിവനാരാരോ
കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ
മങ്കയാളിവൾ ആരാരോ
അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം
ഓഹൊയ് ഹൊയ് അടിമുടി തളരണു ( പെണ്ണിന്റെ...)


ഇവിടെ

വിഡിയോ

അയിത്തം [1988 ] യേശുദാസ്








ഒരു വാക്കിൽ ഒരു നോക്കിൽ

ചിത്രം: അയിത്തം [ 1988 ] വേണു നാഗവള്ളി
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: കെ ജെ യേശുദാസ്




ഒരു വാക്കിൽ ഒരു നോക്കിൽ എല്ലാമൊതുക്കി
വിട പറയൂ ഇനി വിട പറയൂ..

ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു
വിട പറയൂ.... ഇനി വിട പറയൂ ...

കതിർമുഖമാകെ തുടുത്തു... ബാഷ്പ -
കണികകൾ മിഴിയിൽ തുളുമ്പി..
പൊന്നുപോലുരുകുന്ന സായംസന്ധ്യയിൽ..
ഒന്നും പറയാതെ യാത്രയായി...
മൗനത്തിലൊതുങ്ങാത്ത ഭാവമുണ്ടോ
ഭാവ ഗീതമുണ്ടോ... മൊഴികളുണ്ടോ...

ഒടുവിലെ പൂച്ചെണ്ടും നീട്ടി... മെല്ലെ
വിടപറയുന്നൂ വസന്തം...
ആടും ചിലമ്പിൽ നിന്നടരും മുത്തിനും
വാടി കൊഴിയും ഇലയ്ക്കും മൗനം
മൗനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ
നാദവും നാദത്തിൻ പൊരുളുമുണ്ടോ...
രാഗവും താളവും ലയവുമുണ്ടോ..
നാദവും ഗീതവും പൊരുളുമുണ്ടോ....



എം.ജി. രാധകൃഷ്ണൻ






ഇവിടെ



.

തേൻ തുള്ളി [ 1979] വി.റ്റി. മുരളി


കെ.രാഘവൻ


ഓത്തുപള്ളീലന്നു നമ്മള്‌

ചിത്രം: തേൻ തുള്ളി [1979] കെ. പി. കുമാറ്രൻ
രചന: പി ടി അബ്ദുറഹ്മാൻ
സംഗീതം: കെ രാഘവൻ
പാടിയതു: വി റ്റി മുരളി



ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണു നീല മേഘം
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്‌തകത്തില്‍ മയില്‍പ്പീലി വെച്ചു കൊണ്ട്‌
പീലി പെറ്റ്‌ കൂട്ടുമെന്ന്‌ നീ പറഞ്ഞ്‌ പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു
ഇപ്പൊഴാ കഥകളേ നീ അപ്പടീ മറന്നു.. (ഓത്തുപള്ളീലന്ന്...)

കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു
കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചു
കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു (ഓത്തുപള്ളീലന്ന്....)

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടത്ത്
വേലി കെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌
എന്റെ കണ്ണുനീരു തീര്‍ത്ത കായലിലിഴഞ്ഞു
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു.. (ഓത്തുപള്ളീലന്ന്...)



Get this widget | Track details | eSnips Social DNA