Powered By Blogger

Friday, April 23, 2010

ഓർക്കുക വല്ലപ്പൊഴും [2009] എം. ജയചന്ദ്രൻ, സുജാത, ശ്വേത....




ചിത്രം: ഓർക്കുക വല്ല‌പ്പോഴും [2009] സോഹൻ ലാൽ
അഭിനേതാക്കൾ: തിലകൻ, ശില്പ ബാല, ദേവു, ജഗദീഷ്, രജിത്ത് മേനോൻ, ചാലി പാലാ
കൃഷ്ണ ചന്ദ്രൻ, ബിന്ദു വാരാപ്പുഴ


സോഹൻ ലാൽ
രചന: പുത്തൻ, ചങ്ങമ്പുഴ,ഒളപ്പമണ്ണ, പി.ഭാസ്കരൻ, വയലാർ
സംഗീതം: എം. ജയചന്ദ്രൻ


1. പാടിയതു: ആനന്ദ്, രാജലക്ഷ്മി രചൻ: ഗിരീഷ് പുത്തഞ്ചെരി


നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ..
കുഞ്ഞു മഞ്ഞക്കിളി കണ്ണേ..
കണ്ണാരേ മഞ്ഞണിഞ്ഞ മാന്‍കുരുന്നേ..
എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം..
തത്തമ്മയ്ക്ക്‌ താലികെട്ട്‌..
പൂവാല്ലോ മൂക്കുത്തിക്ക്‌ മുത്ത് ‌കൊരുക്കാന്‍
(നല്ല മാമ്പൂപ്പാടം..)

അല്ലിമുല്ല തണലത്ത്‌ തനിച്ചിരിക്കാം..
നിന്റെ ചന്തമുള്ള കവിളത്തൊരുമ്മ തരാം..
കുമ്പിള്‍ കുത്തി കുടപ്പന്റെ തേനെടുക്കാം..
നിന്റെ ചുണ്ടിലേറ്റിച്ചുറുമ്പിന്റെ കുറുമ്പറിയാം..
കണ്ണാരം പൊത്താം ചിരിച്ചൊളിക്കാം..
മിന്നാമിനുങ്ങിന്‍ കഥപറയാം..
കളിയൂഞ്ഞലില്‍ കിളിയാടവേ
ഒരു കൈതോലമേല്‍ കാറ്റ്‌ കളിയാക്കിയോ..എൻ മാമ്പൂ..
(നല്ല മാമ്പൂപ്പാടം..)

വെള്ളിവളക്കിലുക്കണ പുഴയരികില്‍..
മെല്ലെ തുള്ളിത്തുള്ളി നടക്കണ മുയല്‍കുരുന്നേ..
പൊന്നൊരുക്കി വിളക്കി നിന്‍ മണികഴുത്തില്‍..
കൊച്ചു കുന്നിമണി പളുങ്കിന്റെ മാലയിടാം..
മിന്നായം മിന്നും മീന്‍പിടിക്കാം..
കണ്ണാടി കൂട്ടില്‍ താമസിക്കാം..
കുഞ്ഞാടുകള്‍ കുളിരുന്നൊരീ..
മഞ്ഞു കൂടാരമാണെന്റെ കുഞ്ഞാങ്കിളീ..
എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം..
തത്തമ്മയ്ക്ക്‌ താലികെട്ട്‌.
(നല്ല മാമ്പൂപ്പാടം..)
ഇവിടെ


വിഡിയോ


2. പാടിയതു: എം. ജയചന്ദ്രൻ രചന: പി. ഭാസ്കരൻ


പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നില്‍..
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും..
(പണ്ടത്തെ..)

ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും..
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും..
രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍ വെച്ചു
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും..
ഓര്‍ക്കുക വല്ലപ്പോഴും ഓര്‍ക്കുക വല്ലപ്പോഴും..
(പണ്ടത്തെ..)

മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം..
മറക്കാന്‍ പഠിച്ചത്‌ നേട്ടമാണെന്നാകിലും..
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും..
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും..
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും“ ഓര്‍ക്കുക വല്ലപ്പോഴും..“
“ഓര്‍ക്കുക വല്ലപ്പോഴും..“
(പണ്ടത്തെ..)

ഇവിടെ

വിഡിയോ


3. പാടിയതു : കാർതിക്ക്, ശ്വേത [*2] രചന: ഗിരീഷ് പുത്തഞ്ചേരി

ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ
ഒരു കൈക്കുമ്പിളിൽ മറു വെൺ‌പൂവായ്
ഇതൾ നേർത്തൊരോർമയായ് വന്നു നീ
വെറുതെ ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ നിഴൽ‌പോലുമെൻ
മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു
പിന്നെ നിൻ കനവലയെൻ
വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു
ഒരു മണിശലഭം സ്വപമുരുകുമൊരുവിയിൽ
പറയാത്ത നൊമ്പരങ്ങൾ പങ്കിടാം
ഇനിയേതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ ചിരിപോലുമെൻ
നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ
പിന്നെ ഞാൻ ശ്രുതിയിൽ നിൻ
മൊഴിമൂളുന്ന പാട്ടെല്ലാം ഏറ്റുപാടി
ഇനിയൊരു നിമിഷം
മലരണിയുമൊരുഷസ്സിൽ
പുലർകാല സൂര്യനായ് വിരിഞ്ഞിടാം (ഏതോ ജനുവരി...)

ഇവിടെ



വിഡിയോ


4. പാടിയതു: റ്റി.റ്റി. സനോജ് രചന: വയലാർ


താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ
കന്നി നിലാവുമിളം വെയിലും വന്നു
ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തിൽ
ഒന്നേ മനസ്സിൻ മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ
ഒന്നേ മിഴികളിൽ ദാഹം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ...

ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ
താമരപ്പൂവുകൾ തോറും
എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മവച്ചിടും
പൊന്നിലത്തുമ്പികൾ പോലെ
രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ
ഓമന നൃത്തങ്ങളാടും
എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾ
പോലെന്നനുഭൂതികൾ നീന്തും
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ

എന്റെ ചിത്രത്തിലെ പൂവിന്നു
കൂടുതലുണ്ടായിരിക്കാം ദലങ്ങൾ
കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ
കണ്ടിരിക്കാം ഇതിന്നുള്ളിൽ
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നന്തരിന്ദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നനുഭൂതി തൻ നാദം
(താമരപ്പൂക്കളും...)


ഇവിടെ



5. പാടിയതു: എം.ജയചന്ദ്രൻ & സുജാത രചന: ഒളപ്പമണ്ണ

“ എന്തിനായ് മിഴി പൂട്ടുന്നു.....

ഇവിടെ


ചങ്ങമ്പുഴ





6. പാടിയതു: സുദീപ് കുമാർ രചന: ചങ്ങമ്പുഴ

“ ആ രാവിൽ നിന്നോടു ഞാൻ ഓതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമനെ നീ...[2]
താരകാകീർണമായ നീലംബരത്തിലന്നു
ശാരദ ശശിലേഖ സമുല്ലസിക്കെ
തുള്ളിയുലഞ്ഞുയർന്നു തള്ളി വരുന്ന മൃദു
വെള്ളി വലാഹകകൾ നിരന്നു നിൽക്കെ
നർത്തന നിരകൾ തൻ പുഷ്പ്പ ലതികകൾ
കൈത്തളിരുകളാൽ നമ്മെ തഴുകീടവെ...[ ആ രാവിൽ...

ആലോലം പരിമള ധോരണിയിങ്കൽ മുന്നിൽ
മാലേയാനിലൻ മന്ദം അലഞ്ഞു പോകെ
നാണിച്ച് നാണിച്ചെന്റെ മാറത്തു തല ചായ്ച്ച്
പ്രാണനായികെ നീയെന്നരികിൽ നിൽക്കെ
രോമാഞ്ചനിളകും നിൻ ഹേമാംഗകങ്ങൾ തോറും
മാമക കരപുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞു നിന്ന ചെഞ്ചൊടി
തളിരിലെൻ ചുംബനം ഇടയ്കിടയ്കമർന്നീടവെ
നാമിരുവരും ഒരു നീല ശിലാ തലത്തിൽ
ആകെ നിർവൃതി നേടി പരിലസിക്കെ .. [ ആ രാവിൽ....

നീയെന്നെ തഴുകവെ ഞാനൊരു ഗാനമായി
നീലാംബരാന്തത്തോളം ഉയർന്നു പോയി
മായാത്ത കാന്തി വീശും മംഗള കിരണമീ
നീയൊരു നിഴലാണെന്നാരു ചൊല്ലീ?
അല്ലിലെ വെളിച്ചമേ നിന്നെ ഞാനറിഞ്ഞില്ല
അല്ലലിൽ മൂടി നിൽക്കും ആനന്ദമേ
യാതൊന്നും മറയ്ക്കാതെ നിന്നോടു സമസ്തവും
ഓതുവാൻ കൊതിച്ചു നിന്നരികിലെത്തി
കണ്ണുനീർ കണികകൾ വീണു നനഞ്ഞതാം നിൻ
പൊന്നല കവിൾ കൂമ്പു തുടച്ചു മന്ദം..[ ആ രാവിൽ....

ഇവിടെ

1960 - 1969 തിരഞ്ഞെടുത്ത ഹിറ്റുകൾ







1, ചിത്രം: ആദ്യ കിരണങ്ങൾ [1964] പി. ഭാസ്കരൻ
അഭിനേതാക്കൾ: സത്യൻ, മധു, അടൂർ ഭാസി,ഫിലോമിന, അംബിക, റ്റി.ആർ. ഓമന,പി.ജെ. ആന്റണി
കെ. ആർ. വിജയ

രചന: പി ഭാസ്കരൻ
സംഗീതം: കെ. രാഘവൻ
പാടിയതു: പി. സുശീല & കോറസ്

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ (ഭാരതമെന്നാൽ..)

വിരുന്നു വന്നവര്‍ ഭരണം പറ്റി മുടിഞ്ഞു പണ്ടീ വീടാകെ
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
തുടങ്ങി വച്ചു നാമൊരു കര്‍മ്മം തുഷ്ടി തുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം (ഭാരതമെന്നാൽ..)


ഗ്രാമം തോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ
കൂരകള്‍ തോറും നമ്മുടെ കൈത്തിരി കൂരിരുള്‍ കീറി മുറിക്കട്ടെ
അടി പതറാതെ ജനകോടികള്‍ പുതു പുലരിയിലേക്കു കുതിക്കട്ടേ
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ..
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ (ഭാരതമെന്നാൽ..)




ഇവിടെ


2. ചിത്രം: അഗ്നി പരീക്ഷ [1968] എം. കൃഷ്ണൻ നായർ
അഭിനേതാക്കൾ: സത്യൻ, പ്രേംനസീർ, ഷീല, ശാരദ, അടൂർ ഭാസി,കെ.പി. ഉമ്മർ,
റ്റി.ആർ. ഓമന
രചന: വയലാർ
സംഗീ്തം: ദേവരാജൻ


[1] പാടിയതു: യേശുദാസ്


ഓ.....ഓ...ഓ.....
മുത്തു വാരാൻ പോയവരേ
മുത്തെന്തേ കണ്ടില്ലാ
ചുഴികൾ കണ്ടൂ ചിപ്പികൾ കണ്ടൂ
തുഴഞ്ഞു പോന്നു തിരിയെ തുഴഞ്ഞു പോന്നു (മുത്തു വാരാൻ...)

കടലു കാണാൻ പോയവരേ
കടലെന്തേ കണ്ടില്ലാ
തിരകൾ കണ്ടൂ തീരം കണ്ടു തിരിച്ചു പോന്നൂ (കടലു...)
കൂടെ വന്ന വിധി മാത്രം
കടലും മുത്തും കണ്ടൂ (2) (മുത്തു വാരാൻ...)



കാടു കാണാൻ പോയവരേ
കാടെന്തേ കണ്ടില്ലാ
മരങ്ങൾ കണ്ടൂ മലകൾ കണ്ടൂ മടങ്ങി വന്നൂ (കാടു...)
കൂടെ വന്ന വിധി മാത്രം
കാടും കനിയും കണ്ടൂ (2) (മുത്തു വാരാൻ..)


ഇവിടെ


[2] പാടിയതു: യേശുദാസ്

ഉറങ്ങിക്കിടന്ന ഹൃദയം നീ
ഉമ്മവച്ചുമ്മ വച്ചുണർത്തീ
മനസ്സിൽ പതിഞ്ഞ മധുരം നീ
മറ്റൊരു പാത്രത്തിൽ പകർത്തീ (ഉറങ്ങി..)

മലർക്കെ തുറന്ന മിഴികൾ കൊണ്ട്
മയൂര സന്ദേശമെഴുതി (2)
ചുവക്കെ ചുവക്കെ ചൊടികൾ എത്ര
ചൂടാത്ത പൂവുകൾ നീട്ടി (2)
അടുത്തൂ അനുരാഗം തളിരിട്ടു (ഉറങ്ങീ..)

ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ
ശൃംഗാരത്തേൻ കൂടു കൂട്ടി (2)
തുടിക്കെ തുടിക്കെ മോഹം കൂട്ടിൽ
തൂവൽ കിടക്ക നിവർത്തീ
അടുത്തൂ അനുരാഗം കതിരിട്ടു (ഉറങ്ങി..)


ഇവിടെ



3. ചിത്രം: അനാർക്കലി [1966] എം. കുഞ്ചാക്കൊ
അഭിനേതാക്കൾ: സത്യൻ, പ്രേം നസീർ, കൊട്ടാരക്കര ശ്രീധരൻ നായർ, യേശുദാസ്,ക്.ആർ. വിജയ
അംബിക, ഗ്രേസി, ഫിലോമിന
രചന: വയലാർ
സംഗീതം: എം.എസ്. ബാബുരാജ്


പാടിയതു: യേശുദാസ് & ബി. വസന്ത


നദികളിൽ സുന്ദരി യമുന... യമുന... യമുന
സഖികളിൽ സുന്ദരി അനാർക്കലി... അനാർക്കലി (നദികളിൽ--2)

അരമനപ്പൊയ്ക തൻ കടവിൽ
അമൃത മുന്തിരിക്കുടിലിൽ (അരമന--2)
ചഷകവുമായ്‌... ചഷകവുമായ്‌ മധു ചഷകവുമായ്‌
ഒമർ ഖയ്യാമിന്റെ നാട്ടിലെ നർത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ... പ്രിയ സഖീ
(നദികളിൽ--2)

ഇണയരയന്നങ്ങൾ തഴുകിയുറങ്ങും
അനുരാഗ യമുനയിലൂടെ
കവിതയുമായ്‌... കവിതയുമായ്‌ ചുണ്ടിൽ മധുരവുമായ്‌
അറബിക്കഥയുടെ നാട്ടിലെ മോഹിനി
അരികിൽ അരികിൽ അരികിൽ വരൂ
പ്രിയ സഖീ... പ്രിയ സഖീ


ഇവിടെ


വിഡിയോ



4. ചിത്രം: അനാഛാദനം [ 1968] എം. കൃഷ്ണൻ നായർ
അഭിനേതാക്കൾ: പ്രേംനസീർ, അടൂർ ഭാസി,ജയഭാരതി, ഷീല, റാണീ ചന്ദ്ര, സുകുമാരി, ശാന്താ ദേവി

രചന: വയലാർ
സംഗീതം: ദേവരാജൻ


പാടിയതു: പി. ജയചന്ദ്രൻ

മധുചന്ദ്രികയുടെ ചായത്തളികയിൽ
മഴവിൽ പൂമ്പൊടി ചാലിച്ചു
മനസ്വിനി നിൻ മായാരൂപം
മനസ്സിൽ ഞാൻ വരച്ചൂ (മധുചന്ദ്രിക...)

കാണാത്ത സ്വപ്നങ്ങളിലെ
കവിതകളാൽ കണ്ണെഴുതിച്ചൂ (2)
നിദ്രയിലെ നീലിമയാൽ ഞാൻ
നിൻ കൂന്തൽ കറുപ്പിച്ചു (2)
ഞാൻ നിന്നെ സ്നേഹിക്കുന്നു ,പ്രേമിക്കുന്നു (മധുചന്ദ്രിക...)

മാറാത്ത രോമാഞ്ചത്താൽ
അധരങ്ങളിൽ മുത്തണിയിച്ചു
ലജ്ജയിലെ സിന്ദൂരത്താൽ
നെറ്റിക്കുറി ചാർത്തിച്ചു (2)
ഞാൻ നിന്നെ സ്നേഹിക്കുന്നു ,പ്രേമിക്കുന്നു (മധുചന്ദ്രിക...)


ഇവിടെ



5. ചിത്രം: അവൾ [1967] അസീസ്
അഭിനേതാക്കൾ: മധു, ഉമ്മർ, അടൂർ ഭാസി, ഉഷാ നന്ദിനി, മായ, മീന, ശാന്ത

രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

മൃണാളിനീ മൃണാളിനീ
മിഴിയിതളിൽ നിൻ മിഴിയിതളിൽ
മധുരസ്വപ്നമോ മൗനപരാഗമോ
സുര സിന്ധുവോ ബാഷ്പഹിമബിന്ദുവോ (മൃണാളിനീ..)
നിന്റെ നിശാസദനത്തിൽ ഞാനൊരു
നാദധാരയായ് വന്നൂ
നിനക്കു മുന്തിരി നീർക്കുമ്പിളുമായി
നൃത്ത സദസ്സിൽ നിന്നൂ (മൃണാളിനീ..)

നിന്റെ സങ്കല്പ ഗീതങ്ങളെല്ലാം
എന്നെക്കുറിച്ചായിരുന്നൂ
നിന്റെ ഏകാന്ത നൃത്തങ്ങളെല്ലാം
എന്നെക്കുറിച്ചായിരുന്നൂ
ൻനന്റെ വികാരസരസ്സിൽ ഞാനൊരു
നീലഭൃംഗമായ് വന്നൂ
വിടർന്ന നിൻ മുഖകമലപ്പൂവിൽ
വീണു മയങ്ങീ മ്മോഹം (മൃണാളിനീ..)



ഇവിടെ

വിഡിയോ



ബോണസ്:

എം.ജയചന്ദ്രൻ: “ഓർക്കുക വല്ലപ്പോഴും ...


“പണ്ടത്തെ കളി തോഴൻ കാഴ്ച വക്കുന്നു മുന്നിൽ
രണ്ടു വാക്കുകൾ മാത്രം
“ഓർക്കുക വല്ലപ്പൊഴൂം......

വിഡിയോ