Powered By Blogger

Saturday, February 20, 2010

സൂഫി പറഞ്ഞ കഥ[ 2010]ലത ആർ കൃഷ്ണ/ ചിത്ര & സുനിൽ














“സായം സന്ധ്യേ നീറും തിരിപോല്‍....

ചിത്രം: സൂഫി പറഞ്ഞ കഥ
രചന: റഫീക്ക് അഹമ്മദ്
സംഗീതം: മോഹൻ സിത്താര
പാടിയതു: ലത ആർ കൃഷ്ണ



സായം സന്ധ്യേ നീറും തിരിപോല്‍
രാവിന്‍ കാവില്‍ ആരേ തേടുന്നു...
ഏതോ സ്‌മൃതി പോല്‍ നീളും വഴിയൂടെ..
(സായംസന്ധ്യേ...)

ചിത്രകൂടങ്ങളിലന്തിനിലാവില്‍
നാ‍ഗങ്ങളായ് നിഴലാടി
വൃശ്ചിക രാവിന്റെ ശീത സ്‌മരണയില്‍
കാറ്റില്‍ മുടിച്ചാര്‍ത്തുലഞ്ഞു
വഴി കാണാത്തൊരു നിബിഡ വനങ്ങളില്‍
ഉടലുറയൂരിയിറങ്ങീ..
ആ..ആ.ആ.ആ
(സായംസന്ധ്യേ...)

മച്ചിൻ ഇരുൾപ്പട്ട് മൂടിയ രാവിൽ
താളം ചിലമ്പില്‍ കലമ്പി..
ധൂമില രൂപങ്ങൾ വ്യാകുലരാകുന്നു
വേതാള നൃത്തം തുടങ്ങി..
നിറ സന്ധ്യയിതില്‍ ദിനരാത്രങ്ങള്‍
ഇടറിയിഴഞ്ഞു പിരിഞ്ഞു...
ആ..ആ.ആ.ആ
(സായംസന്ധ്യേ...)

ഇവിടെ
**************************



2.പാടിയതു: ചിത്ര & സുനിൽ “തെക്കിനിക്കോലായച്ചുമരില്‍ ഞാനെന്റെ“


തെക്കിനിക്കോലായച്ചുമരില്‍ ഞാനെന്റെ
പൊട്ടിയ കൈവളത്തുണ്ടിനാലെ
കോറിയൊരവ്യക്ത ചിത്രമിന്നാരുടെ
കോമളരൂപമായ് മാറീ

അന്തിയ്‌ക്കു നെയ്ത്തിരി നാളത്തിലാളുന്ന
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി മാറി

പൂമുഖം കണ്ടാനന്ദക്കടലില്‍ വീണ് നിന്റെ
പൂമൊഴിത്തേന്‍ തിരതല്ലി കരകവിഞ്ഞ്
ആറ്റനീലക്കുരുവി നിന്‍ വാക്ക് നോക്ക് പിണഞ്ഞൊരു
വാഴനാരു കൊണ്ടു ഖല്‍ബ് വരിഞ്ഞു കെട്ടി
പൂതികൊണ്ടു പൊരിഞ്ഞൊരു മരുമണല്‍ക്കാട്ടിലൂടെ
ആരു കെട്ടി വലിക്കുന്നീ എരിവെയ്‌ലത്ത് നിന്റെ
താമരത്തേന്‍ നുകരാതെ തകര്‍ന്നെന്‍ നെഞ്ച്..
താനതന്തിന്ന തന്തിന്നോ താനാ തന്തിന്നോ
താന തന്തിന തനന തന്തിന്നോ
താനാ ത്നതിന്നോ


നെറ്റിയിലെ നറുചന്ദനം മായാതെ
മുറ്റത്തു മുക്കുറ്റി നില്‍ക്കവേ
പച്ച പുതച്ച കുളപ്പടവിന്മേല്‍ ഞാന്‍
ഒറ്റയ്‌ക്കു മിണ്ടാതിരിയ്‌ക്കവേ
ഉച്ചയ്‌ക്കു ചാറിയ വേനല്‍ മഴത്തുള്ളി
ഉന്മത്തഗന്ധം തുളിക്കവേ
ചിത്രാംഗദാ നിന്റെ ഗന്ധര്‍വ ലോകത്തില്‍
കര്‍പ്പൂര ധൂപമായ് ഞാനലിഞ്ഞു..

വിരലുകോര്‍ത്തിതിലെ കല്‍പ്പക-
മലരുതിര്‍ന്നതിലെ
പലപല വഴികള്‍ പിന്നിട്ടരുമയായ് നീ
കൂട്ടു പോരാമോ
തൊടികള്‍ കുന്നുകള്‍ പുഴ കടന്നൊരു
പുതിയലോകത്തില്‍ പനിമതി
കുളിരുമായി വരും, പുതുമണവാട്ടിയായ് വരുമോ...

ഇവിടെ


വിഡിയോ

പാഥേയം [1993] യേശുദാസ് ചിത്ര [4]




“രാസനിലാവിനു താരുണ്യം...

ചിത്രം: പാഥേയം [1993] ഭരതൻ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സങീതം: ബോംബെ രവി
പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര


ബന്ധുരേ...ബന്ധുരേ
രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം (2)
മന്ദാകിനിയിൽ അപ്സര നർത്തന മോഹന
രാഗ തരംഗങ്ങൾ
നിൻ മിഴിയിണയിൽ ഇതു വരെ ഞാൻ
കാണാത്ത മാസ്മര ലോകം ( രാസ...)
യുഗാന്തരങ്ങളിലൂടേ നാം
ഒഴുകുകയാണനുരാഗികളായി (2)
ഋതുസംക്രാന്തിയിലൂടെ നാം
തേടിയതാണീ‍ നിമിഷങ്ങൾ
ഇന്നെൻ നിനവിനു മാധുര്യം
പകൽകിനാവിനു താളം (രാസ..)

ജീവിതോത്സവമായി എൻ
ശരകൂടങ്ങൾ പൂക്കളമായ് (2)
നെഞ്ചിലെ അഗ്നികണങ്ങൾ
മണിമന്ദാരത്തിലെ മധുകണമായ്
ഇന്നെൻ മൊഴിയിൽ നീഹാരം
കരളിൽ സ്വപ്നാരാമം (രാസ...)

ഇവിടെ

വിഡിയോ



2.
പാടിയതു: യേശുദാസ് “ ജ്വാലാമുഖികൾ തഴുകിയിറങ്ങീ“


ജ്വാലാമുഖികൾ തഴുകിയിറങ്ങീ
മാനസഗംഗാ രാഗം
ഇരു ഹൃദയങ്ങളിൽ ഇളകിയിരമ്പീ
കണ്ണീർക്കടലിൻ മൌനം (ജ്വാലാ...)


വിരഹം വിങ്ങിയ സന്ധ്യയിലകലെ
തിങ്കൽക്കലയുടേ നാളം(2)
നിത്യ തമസ്സിൻ നീല തിരയിൽ (2)
സൂര്യാസ്തമന വിഷാദം (ജ്വാലാ..)
അതിരഥനൂട്ടി വളർത്തിയുണർത്തീ
പുത്ര സ്നേഹ വസന്തം(2)
കർണ്ണനു സ്വന്തം പൈതൃകമായത് (2)
കുണ്ഡലവും കതിരോനും (ജ്വാലാ...)

ഇവിടെ

വിഡിയോ



3.
പാടിയതു:യേശുദാസ് “ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്“

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ (2)
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം ( ചന്ദ്രകാന്തം...)

ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി (2)
മഴവിൽ തംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ് (2)
പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)

കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ
വാസന്ത നീരാളം നീയണിഞ്ഞു (2)
മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ
കാനന ശ്രീയായ് തുളുമ്പി വീണു (2)
അംബരം ചുറ്റും വലതു വെയ്ക്കാം
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)

ഇവിടെ





4.

പാടിയതു:യേശുദാസ് “പ്രപഞ്ചം സാക്ഷി സൂര്യ ചന്ദ്രന്മാർ സാക്ഷി

പ്രപഞ്ചം സാക്ഷി സൂര്യ ചന്ദ്രന്മാർ സാക്ഷി
സപ്ത നഗരം സാക്ഷി അശ്രു സാഗരം സാക്ഷി
പറയാം ദു:ഖം നിറഞ്ഞൊഴുകും സീതായനം
പറയാം മുടങ്ങിയ പുത്രകാമേഷ്ടീ സത്യം

ശത്രുവാൽ വലം കണ്ണും മിത്രത്താൽ ഇടം കണ്ണും
ചൂഴ്ന്നു പോയൊരെൻ ദു:ഖം കേൾക്കുമോ മണിക്കുഞ്ഞേ
ദു:ഖം കേൾക്കുമോ മണിക്കുഞ്ഞേ....

എങ്ങാനുമൊരു കുഞ്ഞിൻ പാദ നിസ്വനം കേട്ടാൽ
താലോലിച്ചണയ്ക്കുവാൻ നിന്നെ ഞാൻ കാതോർക്കയായ്
കൈ വള കിലുക്കത്തിൽ ഉൾക്കണ്ണൂ നിന്നെ കണ്ടു
ചേറിലെ ചെന്താമര പൂമൊട്ടിൽ നിന്നെ തൊട്ടു
തൂലിക തുമ്പത്തെന്നും നീയാണെൻ ജീവാക്ഷരം
എൻ വീണ വിതുമ്മുമ്പോൾ നിൻ മൌനം ആർദ്ര സ്വരം

ശത്രുവാണച്ഛൻ പക്ഷേ നിന്നെയീ ഹൃദയത്തിൽ
താലോലിച്ചുറക്കാതെ ഉറങ്ങീലൊരു രാവും
ദുഷ്ടനാണച്ഛൻ പക്ഷേ നിൻ മുഖശ്രീയിൽ മുങ്ങീ
മിഴികൾ തുളുമ്പാതെ ഉണർന്നില്ലൊരു നാളും
നിനക്കു നൽകാം കുഞ്ഞേ വിശുദ്ധ ദിഗംബരം
നെറ്റിയിൽ തൊടാം രക്ത സിന്ദൂരം സ്വപ്നം വ്യഥ
നിന്നെയൊന്നോർമ്മിക്കാതെ ഉണ്ടിട്ടില്ലിന്നേ വരെ
അച്ഛന്റെ ശിഷ്ടായുസ്സും നിനക്കായ് വർഷിക്കാം ഞാൻ


നൽകുകെൻ മകളേ നിന്റെ യാതനാ വിഷ പാത്രം
പോവുകെൻ കുഞ്ഞേ എന്നെയിവിടേ ത്യജിക്കുക

പാഥേയം ബലിച്ചോറായ് മണ്ണിതിൽ വർഷിക്കുക
ദണ്ഡകാക്ഷിയാം കണ്ണീർക്കടലിൽ കുളിക്കുക

പാപിയാണച്ഛൻ പക്ഷേ പിൻ വിളി വിളിക്കില്ല

കാണുവാൻ വയ്യെൻ മുത്തേ നിന്റെയീ ദു:ഖ ജ്വാല
നിന്റെയീ ദു:ഖ ജ്വാല.....

ഇവിടെ