Powered By Blogger

Sunday, September 5, 2010

അരനാഴിക നേരം [1970] യേശുദാസ്, സുശീല, മധുരി. പി.ലീല






ചിത്രം: അരനാഴികനേരം [1970] കെ.എസ്. സേതുമാധവൻ
താരങ്ങൾ: സത്യൻ,പ്രേംനസീർ,കൊട്ടാരക്കര,ഉമ്മർ,അടൂർഭാസി,ശങ്കരാടി
അംബിക, ഷീല , രാഗിണി,സുശീല,മീന,



രചന: വയലാര്‍
സംഗീതം: ദേവരാജന്‍


1. പാടിയതു: യേശുദാസ്


അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്ക്കും
അജന്താ ശില്പമേ
അലങ്കരിക്കൂ എന്നന്തപുരം അലങ്കരിക്കൂ നീ
(അനുപമേ...)

നിത്യ താരുണ്യമെ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ട് നിറയ്ക്കൂ ഉന്മാദ
നൃത്തം കൊണ്ട് നിറയ്ക്കൂ
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിയ്ക്കൂ
പതിയ്ക്കൂ ....പതിയ്ക്കൂ....
[അനുപമേ..]

സ്വര്‍ഗ്ഗ ലാവണ്യമേ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടു നിറയ്കൂ അനുരാഗ
പുഷ്പം കൊണ്ടു നിറയ്കൂ
വിടരും കവിളിലെ മുഗ്ദ്ധമാം ലജ്ജയാല്‍
വിവാഹ മാല്യങ്ങള്‍ കൊരുക്കൂ
കൊരുക്കൂ...കൊരുക്കൂ..
[അനുപമേ..]

ഇവിടെ

വിഡിയോ

2. പാടിയതു: സുശീല, മാധുരി

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു

ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍
ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍

രാത്രിയില്‍ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു

രാവിലെഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉണരുന്നു
അപ്പോളുമെന്‍ മനസ്സിന്റെ സ്വപ്നം മുന്നോട്ടോടുന്നു

ഈപ്രപഞ്ച സുഖം തേടാന്‍ ഇപ്പോഴല്ല സമയം
എന്‍സ്വദേശത്തു ചെല്ലേണം യേശുവിനെ കാണണം

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു...


ഇവിടെ


വിഡിയോ


3. പി. ലീല

സ്വരങ്ങളേ സപ്തസ്വരങ്ങളേ
വിരിയൂ രാഗമായ് താളമായ് വര്‍ണ്ണമായ്
വിചിത്രവീണക്കമ്പികളില്‍ (സ്വരങ്ങളേ)

ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍
ഇന്ദുകാന്തപ്പൊയ്കകളില്‍
ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍
ഇന്ദുകാന്തപ്പൊയ്കകളില്‍
ജറുസലേത്തിലെ ഗായികമാരുടെ
അമരഗീതമായ് വിടരൂ (സ്വരങ്ങളേ)

രാഗം താനം പല്ലവികള്‍
രാജസഭാതല നര്‍ത്തകികള്‍
അവരുടെ കല്‍പ്പകപ്പൂഞ്ചോലയിലെ
ഹംസധ്വനിയായ് ഉണരൂ

വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍
ഇന്ദ്രജാല ദ്വീപുകളില്‍
വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍
ഇന്ദ്രജാല ദ്വീപുകളില്‍
യദുകുലത്തിലെ ഗോപികമാരുടെ
മധുരഗീതമായ് വിടരൂ (സ്വരങ്ങളേ)


വിഡിയോ

4. പാടിയതു: പി. സുശീല

ദൈവപുത്രനു വീഥിയൊരുക്കുവാന്‍
സ്നാപകയോഹന്നാന്‍ വന്നൂ
ആയിരമായിരമാലംബഹീനരെ
ജ്ഞാനസ്നാനം ചെയ്യിച്ചു

ആ സ്നാപകന്റെ സ്വരം കേട്ടുണര്‍ന്നു
യോര്‍ദ്ദാന്‍ നദിയുടെ തീരം
ചക്രവാളംതൊട്ടു ചക്രവാളം വരെ
ശബ്ദക്കൊടുങ്കാറ്റുയര്‍ന്നു
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...

അക്കൊടുംകാറ്റിന്‍ ചിറകടിയേല്‍ക്കാത്ത
ചക്രവര്‍ത്തീപദമില്ല
അക്കൊടുംകാറ്റില്‍ ഇളകിത്തെറിക്കാത്ത
രത്നസിംഹാസനമില്ല
ഹേറോദിയാസിന്റെ അന്ത:പുരത്തിലെ
രാജകുമാരി സലോമി
യോഹന്നാന്റെ ശിരസ്സറുത്തന്നൊരു
മോഹിനിയാട്ടം നടത്തീ
ഓ.......
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...

അന്നു സലോമിയെ ദൈവം ശപിച്ചു
കണ്ണില്‍ കനലുകളോടെ
നിത്യദു:ഖത്തിന്റെ മുള്‍ക്കിരീടങ്ങളേ
നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ എന്നും
നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...

ഇവിടെ


വിഡിയോ


5. പാടിയതു: സി.ഓ. ആന്റോ & ലത രാജു

ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ
ചിപ്പിയ്ക്കു മുക്കുവന്‍ വലവീശി
മുത്തല്ലാ ചിപ്പിയല്ലാ കിട്ടിയതവനൊരു
മായാമണ്‍കുടമായിരുന്നൂ (ചിപ്പീ)

മണ്‍കുടം മുക്കുവന്‍ തുറന്നു - കുടത്തില്‍
പൊന്‍ പുകച്ചുരുളുകളുയര്‍ന്നു
പുകയുടെ ചിറകില്‍ പുലിനഖമുള്ളൊരു
ഭൂതം നിന്നു ചിരിച്ചു...

ഭൂതം പറഞ്ഞു :
നൂറു യുഗങ്ങള്‍ ഞാനീ കടലില്‍ കിടന്നു
ഓരോ യുഗത്തിലും ഓരോ യുഗത്തിലും
ഓരോ ശപഥമെടുത്തു
കുടം തുറന്നെന്നെ വിടുന്നവനെ ഞാന്‍
കൊല്ലുമെന്നാണെന്റെ ശപഥം

മുക്കുവന്‍ പറഞ്ഞു :
മാനത്തോളം പൊക്കം വെച്ചൊരു രൂപം
എങ്ങനെ എങ്ങനെ എങ്ങനെയീ
മണ്‍കുടത്തിലിരുന്നൂ ?
മരിക്കും മുന്‍പതു കണാന്‍ മാത്രം
മനസ്സിലെനിക്കൊരു മോഹം (ചിപ്പീ)

പിന്നെയും ഭൂതം ചിരിച്ചു - കുടത്തില്‍
പൊന്‍ പുകച്ചുരുളായൊളിച്ചു
അറബിക്കഥയിലെ മുക്കുവന്‍ ആ കുടം
അകലെ കടലിലെറിഞ്ഞു ...

ഇവിടെ