Powered By Blogger

Friday, August 27, 2010

വിലയ്ക്കു വാങ്ങിയ വീണ[ 1971 ] യേശുദാസ്, ജാനകി, ബ്രഹ്മാനന്ദൻ



ചിത്രം: വിലയ്ക്കു വാങ്ങിയ വീണ[ 1971 ] പി. ഭാസ്കരന്‍
താരങ്ങൾ: പ്രേംനസീർ, ശാരദ, മധു, ജോസ് പ്രകാശ്, മുത്തയ്യ, ശങ്കരാടി
കെ.പി.ഏ.സി. ലളിത, അടൂർ ഭവാനി

രചന: ശ്രീകുമാരൻ തമ്പി/ പി. ഭാസ്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി



1. പാടിയതു: യേശുദാസ്

അവൾ ചിരിച്ചാൽ മുത്തുചിതറും
ആ മുത്തോ നക്ഷത്രമാകും
അതു കണ്ടാൽ കരളിൽ കൊണ്ടാൽ
ഏതു പകലും രാത്രിയാകും
ആ നക്ഷത്ര രത്നങ്ങൾ വാരി
അണിഞ്ഞാൽ ആകാശമാകും
അവൾ ചിരിച്ചാൽ മുത്തുചിതറും
ആ മുത്തോ നക്ഷത്രമാകും

വാനവും ഭൂമിയും കപ്പം കൊടുക്കും വരവർണ്ണിനിയല്ലേ,
അവളൊരു വരവർണ്ണിനിയല്ലേ
വാർമഴവില്ലിൻ ഏഴു നിറങ്ങൾ പകർന്നതവളല്ലേ,
നിറങ്ങൾ പകർന്നതവളല്ലേ
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും
അതു കണ്ടാൽ കരളിൽ കൊണ്ടാൽ
ഏതു മുള്ളും പൂമുല്ലയാകും
ആ നവമാലികകൾ വാരിയണിഞ്ഞാൽ
ആരാമമാകും
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും

വാസന്തദേവിക്കു വരം കൊടുക്കും മാലാഖയല്ലേ,
അവളൊരു മാലാഖയല്ലേ
വാടാമലരിൽ മായാഗന്ധം ചൂടിയതവളല്ലേ,
ഗന്ധം ചൂടിയതവളല്ലേ
അവൾ ചിരിച്ചാൽ മുത്തുചിതറും
ആ മുത്തോ നക്ഷത്രമാകും
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും
ആ കുളിരിൽ പൂക്കൾ വിടരും
ആ കുളിരിൽ പൂക്കൾ വിടരും

ഇവിടെ

വിഡിയോ



2. പാടിയതു: എസ്.ജാനകി [ രചന: പി. ഭാസ്കരൻ]


ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ആശകൾ തന്നുടെ ചുമടും പേറി
അലഞ്ഞു വന്നൊരു രാജകുമാരൻ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഇനിമയങ്ങൂ..... ഇനിമയങ്ങൂ......
ഇരുൾമുല്ലക്കാട്ടിലെ താരകളേ
കാലത്തിൻ താളൊന്നു മറിഞ്ഞിടുമ്പോൾ
കാലത്തെ നിങ്ങൾ വാടിയാലോ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......


ഇനിമറക്കൂ...... ഇനിമറക്കൂ.....
ഹൃദയത്തിൻ മണിവീണ നാദങ്ങളേ
അഭിലാഷകോടികൾ ചുംബിച്ചുണർത്തും
ആശതൻ മധുമാസ ശലഭങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ.....

ഇവിടെ



3. പാടിയതു: യേശുദാസ്

ഇഴനൊന്തുതകർന്നൊരു മണിവീണ ഞാൻ
ഇടനെഞ്ചിലപശ്രുതിമാത്രം
ഇതൾവാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിലെരിവേനൽ മാത്രം എൻ
ഹൃദയത്തിലെരിവേനൽ മാത്രം
ഇഴനൊന്തുതകർന്നൊരു മണിവീണ ഞാൻ
ഇടനെഞ്ചിലപശ്രുതിമാത്രം
ഇതൾവാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിലെരിവേനൽ മാത്രം എൻ
ഹൃദയത്തിലെരിവേനൽ മാത്രം

നെടുവീർപ്പിൻ താളമായ് ഇതുവഴിയൊഴുകും
ചുടലപ്പറമ്പിലേക്കാറ്റേ ഉണരൂ വന്നെന്നെപ്പുണരൂ,
ഉണരൂ വന്നെന്നെപ്പുണരൂ
സ്വരരാഗമധുരിമ ചൂടിയ കാറ്റേ
ഗന്ധർവ്വഗാനത്തിൻ അന്തിമപാദമേ
ചിന്തകളിൽ വീണുറയൂ
ഇഴനൊന്തുതകർന്നൊരു മണിവീണ ഞാൻ
ഇടനെഞ്ചിലപശ്രുതിമാത്രം
ഇതൾവാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിലെരിവേനൽ മാത്രം എൻ
ഹൃദയത്തിലെരിവേനൽ മാത്രം

ചിരകാലമോഹങ്ങൾ തോരണംചാർത്തുമെൻ
ചിത്രമനോരഥ പദമേ മറക്കൂ സർവ്വവും മറക്കൂ,
മറക്കൂ സർവ്വവും മറക്കൂ
നിറദീപമണഞ്ഞൂ തിമിരമായ് മുന്നിൽ
പിടയരുതേ തേങ്ങി വിതുമ്പരുതേ
എൻ കരളാം ചിറകറ്റ കിളിയേ
ഇഴനൊന്തുതകർന്നൊരു മണിവീണ ഞാൻ
ഇടനെഞ്ചിലപശ്രുതിമാത്രം
ഇതൾവാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിലെരിവേനൽ മാത്രം എൻ
ഹൃദയത്തിലെരിവേനൽ മാത്രം......

ഇവിടെ



വിഡിയോ


4. പാടിയതു: യേശുദാസ് [ രചന: പി. ഭാസ്കരൻ]

(ആലാപ്‌)
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ.......
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ
ആനന്ദകാരിണീ അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ

നിനക്കായ് സർവ്വവും ത്യജിച്ചൊരു ദാസൻ
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
നിനക്കായ് സർവ്വവും ത്യജിച്ചൊരു ദാസൻ
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
കനകഗോപുര നടയിൽനിന്നും
ക്ഷണിക്കുന്നൂ നിന്നെ ക്ഷണിക്കുന്നൂ
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ
ആനന്ദകാരിണീ അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ
ആനന്ദകാരിണീ അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ...

മന്മനോവീണയിൽ........
മന്മനോവീണയിൽ നീ ശ്രുതിചേർത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
മന്മനോവീണയിൽ നീ ശ്രുതിചേർത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
തലയിൽ അണിയിച്ച രത്നകിരീടം,
തലയിൽ അണിയിച്ച രത്നകിരീടം
തറയിൽ വീണിന്നു തകരുന്നൂ,
തറയിൽ വീണിന്നു തകരുന്നൂ
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ
വരവാണീ... ഘനവേണീ...
വരുമോ നീ വരുമോ..
മധുര മധുരമാ ദർശനലഹരി തരുമോ..
നീ തരുമോ...
മന്ദിരമിരുളുന്നൂ.. ദേവീ...
തന്ത്രികൾ തകരുന്നൂ.. ദേവീ...
തന്ത്രികൾ തകരുന്നൂ.

ഇവിടെ

വിഡിയോ



5. പാടിയതു: യേശുദാസ്

ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു
ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു
സ്വപ്നസുന്ദരിയാം സംഗീതമേ - നീയെൻ
കൽപനാനന്ദനത്തിൽ ആരാമനർത്തകി (ഏകാന്ത)

ചന്ദ്രകിരണങ്ങൾ നിൻ മണിഭൂഷണങ്ങൾ
സുന്ദരനക്ഷത്രങ്ങൾ ചരണനൂപുരങ്ങൾ
വസന്തവും ഹേമന്തവും നടനമാടുമ്പോൾ നിൻ
വദനത്തിൽ തെളിയുന്ന ഭാവഹാവങ്ങൾ (ഏകാന്ത)


കാലത്തിൻ മരുഭൂവിൽ കൊച്ചു കുടിലിൽനിന്റെ
കാലടി സ്വരം കേൾക്കാൻ ഞാൻ തപസ്സിരുന്നു
നിദ്രയില്ലാതെയാത്മാവുഴറുന്ന നേരം - നിന്റെ
ചൈത്രചന്ദ്രികാ രഥത്തിൽ നീ വന്നു (ഏകാന്ത)

ഇവിടെ


6. പാടിയതു: ബി. വസന്ത

ഇന്നത്തെ രാത്രി ശിവരാത്രി
കൈയ്യും കാലും താളമടിക്കും
കണ്ണും കണ്ണും കഥ പറയും
കാൽച്ചിലങ്കകൾ പൊട്ടിച്ചിരിക്കും
കാലടികൾ നർത്തനമാടും (ഇന്നത്തെ...)


ഈ വസന്തയാമിനിയിൽ
ഈ സുഗന്ധവാഹിനിയിൽ
ഒഴുകും ചന്ദ്രിക തൻ
പവിഴവേദിയിൽ ഞാൻ
പരിസരം മറന്നു കൊണ്ടാടും കൊണ്ടാടും (ഇന്നത്തെ...)

പാതിര തൻ മട്ടുപ്പാവിൽ
പാലൊളിപ്പൂനിലാവിൽ
ഇന്നു ഭവാനോടി വന്നു
എന്നടുത്തു വന്നിരുന്നു
എന്നെത്തന്നെ മറന്നു ഞാൻ പാടും (ഇന്നത്തെ...)




7. പാടിയതു: പി. ജയചന്ദ്രൻ [ രചന: പി. ഭാസ്കരൻ]

കളിയും ചിരിയും മാറി
കൌമാരം വന്നു കേറി
കന്നി രാവിൻ അരമനതന്നിലെ
കൌമുദിയാളാകെമാറി (കളിയും ....)

പാട്ടും പാടി നടക്കും
കാറ്റിനു് യൌവനകാലം (2)
വിലാസലഹരിയിലോടും പ്രായം
പ്രിയാസമാഗമസമയം (2)
(കളിയും ....)

മെത്തയിൽ വീണാൽ പോലും
നിദ്രവരാത്തൊരു പ്രായം (2)
പലപലസ്വപ്നജാലം തന്നിൽ
പനിനീരുതൂകും പ്രായം (2)
(കളിയും ....)




8. പാടിയതു: യേശുദാസ്

സുഖമെവിടെ... ദുഃഖമെവിടെ...
സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ
ആശയെവിടെ.. നിരാശയെവിടെ...
സുഖമെവിടെ.. ദുഃഖമെവിടെ...
സുഖമെവിടെ.. ദുഃഖമെവിടെ...

പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും
പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും..
സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും..
മനസ്സിനെപ്പോലും ചതിയ്ക്കാൻ പഠിക്കും..
വെളിച്ചമെവിടെ.. ഇരുളെവിടെ....
മൂടൽമഞ്ഞിൻ യവനിക വീണാൽ
പ്രഭാതമെവിടെ... പ്രകാശമെവിടെ ....

വെയിലത്തു നടക്കുമ്പോൾ തണലിനു കൊതിയ്ക്കും..
തണലത്തു നിൽക്കുമ്പോൾ താനേ മറക്കും...
നിൻ നിഴൽ കൊണ്ടു നീ നിന്നെ മറയ്ക്കും...
ആദിയിലേക്കു നീ അറിയാതൊഴുകും...

ഇവിടെ

9. പാടിയതു: കെ. പി. ബ്രഹ്മാനന്ദൻ

ദേവഗായകനെ ദൈവം ശപിച്ചു
ഭൂമിയിൽ വന്നവൻ യാചിച്ചു
നൊമ്പരക്കിളിയുടെ വർണ ശലാകകൾ
സുന്ദരരാഗമായുണർന്നൂ..വാനിൽ
സുന്ദര രാഗമായുണർന്നൂ


ഒരു തന്ത്രി മാത്രം തൊടുത്ത തൻ തമ്പുരു
ഉയിരോടു ചേർത്തവൻ നടന്നൂ
ഒരു തന്ത്രി മാത്രം തൊടുത്ത തൻ തമ്പുരു
ഉയിരോടു ചേർത്തവൻ നടന്നൂ


അരുണോദയത്തിൻ അമ്പല നടയിൽ
അഗ്നിവിളക്കായ്‌ എരിഞ്ഞൂ (ദേവഗായകനെ)

നെഞ്ചെരിഞ്ഞുയരുന്ന പുക കണ്ടു ലോകം
പുഞ്ചിരിയാണെന്നു പറഞ്ഞൂ
ഗദ്ഗദം ശാരീരശുദ്ധിയായ്‌ കരുതീ
കണ്ണുനീർ ഭാവമായ്‌ കരുതീ
(ദേവഗായകനെ)

No comments: