Powered By Blogger

Friday, September 17, 2010

III. എം.കെ. അർജ്ജുനൻ : പ്രണയാർദ്ര ഗാനങ്ങൾ [24]




സംഗീതം: എം കെ അർജ്ജുനൻ



20.



ചിത്രം: റസ്റ്റ്‌ഹൗസ്
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും (പാടാത്ത)

സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
ശിൽപ്പിയാണീ മോഹ നവയൗവ്വനം (സ്വപ്നങ്ങളാൽ)
നീലമലർമിഴിത്തൂലിക കൊണ്ടെത്ര
നിർമ്മല മന്ത്രങ്ങൾ നീയെഴുതീ
ഓ..ഓ.
മറക്കുകില്ല മറക്കുകില്ല
ഈ ഗാനം നമ്മൾ മറക്കുകില്ല (പാടാത്ത)

ചിന്തകളിൽ രാഗചന്ദ്രിക ചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ (ചിന്തകളിൽ)
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താൽ
ഓ.ഓ.അകലുകില്ല അകലുകില്ല
ഇനിയും ഹൃദയങ്ങളകലുകില്ല (പാടാത്ത)


ഇവിടെ

വിഡിയോ


[2] പാടിയതു: യേശുദാസ്


പൗര്‍ണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിന്‍ ചിരി തൊട്ടു വിളിച്ചു
ആശാലതികകള്‍ പുഞ്ചിരിച്ചു
എന്‍ ആശാലതികകള്‍ പുഞ്ചിരിച്ചു



നീലോല്പല നയനങ്ങളില്‍ ഊറി
നിര്‍മ്മല രാഗ തുഷാരം (൨)
എന്നനുഭൂതി തിരകളിലാടി
നിന്റെ കിനാവിന്നോടം

ഒ . .
പൗര്‍ണ്ണമി ചന്ദ്രിക ..
പുഷ്പിണിയായ ശതാവരി വള്ളിയില്‍
തല്പമൊരൊരുക്കി തെന്നല്‍ (൨)
ഇത്തിരി മധുരം നല്‍കാന്‍ തീര്‍ക്കുക
മറ്റൊരുതല്പം തോഴി (൨)

ഒ . .
പൗര്‍ണ്ണമി ചന്ദ്രിക ..

ഇവിടെ

വിഡിയോ



21.

ചിത്രം: ഇതു മനുഷ്യനൊ? [1973] തോമസ് ബെർലി
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: യേശുദാസ് & ബി. വസന്ത

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം

ഉം..ഉം..ഉം..

കണ്ണീരിൽ തുടങ്ങും ചിരിയായ്‌ വളരും
കണ്ണീരിലേക്കു മടങ്ങും
നാഴിക മണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും (സുഖമൊരു ബിന്ദു..)

ഉം..ഉം..ആ‍ാ..ആ‍ാ...

ആത്മാവിൽ ഭാവന വസന്തം വിടർത്തും
ആയിരം വർണ്ണങ്ങൾ പടർത്തും
ആശയൊരാതിര നക്ഷത്രമാകും
അതു ധൂമകേതുവായ്‌ മാറും
പുലരി ചിരിക്കും സന്ധ്യ തുടിക്കും
ഭൂമി പിന്നെയും ചിരിക്കും (സുഖമൊരു ബിന്ദു..)


ഇവിടെ



22.


ചിത്രം: പൂന്തേനരുവി [ 1974] ശശി കുമാർ

രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

ഹൃദയത്തിനൊരു വാതില്‍ സ്‌മരണതന്‍ മണിവാതില്‍
തുറന്നു കിടന്നാലും ദുഃഖം അടഞ്ഞു കിടന്നാലും ദുഃഖം
ഹൃദയത്തിനൊരു വാതില്‍

രത്‌നങ്ങളൊളിക്കും പൊന്നറകള്‍ പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍

രത്‌നങ്ങളൊളിക്കും പൊന്നറകള്‍ പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍
ശില്‌പങ്ങള്‍ തിളങ്ങുന്ന മച്ചകങ്ങള്‍ സര്‍പ്പങ്ങളൊളിക്കുന്ന നിലവറകള്‍
തുറന്നാല്‍ പാമ്പുകള്‍ പുറത്തു വരും
അടഞ്ഞാല്‍ രത്‌നങ്ങളിരുട്ടിലാകും

(ഹൃദയത്തിനൊരു)

കൌമാരം വിടര്‍ത്തി കല്‌പനകള്‍
യൌവനം കൊളുത്തി മണിദീപങ്ങള്‍

കൌമാരം വിടര്‍ത്തി കല്‌പനകള്‍
യൌവനം കൊളുത്തി മണിദീപങ്ങള്‍
അനുരാഗഭാവനാമഞ്ജരികള്‍
അവയിന്നു വ്യാമോഹനൊമ്പരങ്ങള്‍
കരഞ്ഞാല്‍ ബന്ധുക്കള്‍ പരിഹസിക്കും
ചിരിച്ചാല്‍ ബന്ധങ്ങള്‍ ഉലഞ്ഞുപോകും

വിഡിയോ







[2] പാടിയതു: യേശുദാസ്

ഒരു സ്വപ്നത്തിന്‍ മഞ്ചലെനിക്കായ് ഒരുക്കുമോ നീ
ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി (ഒരു സ്വപ്നത്തിന്‍ )

നിറങ്ങള്‍ മങ്ങി നിഴലുങ്ങള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങീ
നിതാന്ത ദുഃഖ കടലില്‍ ചുഴിയില്‍
നിന്‍ പ്രിയ തോഴന്‍ മുങ്ങീ
പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ
മധുരം പകരൂ ഒരിക്കല്‍ക്കൂടി (ഒരു സ്വപ്നത്തിന്‍)

ഒരു കൊച്ചഴിയായ്‌ മമ മിഴിനീരിന്‍
കടലില്‍ നീ ഒന്നുയരൂ
വിഷാദ ഹൃദയ തിരകളില്‍
ഉയരും നിശ്വാസം പോലുണരൂ
പിരിയും മുന്‍പേ നിന്‍ കണ്‍മുനയുടെ
കവിത പകരൂ ഒരിക്കല്‍ക്കൂടി (ഒരു സ്വപ്ന..

ഇവിടെ


വിഡിയോ


23.


ചിത്രം: ചട്ടമ്പി കല്യാണി [1975] ശശി കുമാർ

രചന: ശ്രീകുമാരൻ തമ്പി

[1] പാടിയതു: പി. ജയചന്ദ്രൻ

തരിവളകൾ ചേർന്നു കിലുങ്ങി
താമരയിതൾ മിഴികൾ തിളങ്ങി
തരുണീമണി ബീവി നബീസ
മണിയറയിൽ നിന്നു വിളങ്ങി..

മാമാങ്കം കൊള്ളും മോഹം
മനതാരിൽ പൂമഴ പെയ്തു
പുന്നാരച്ചുണ്ടിൽ ബദറിൻ
മിന്നലു പോൽ പുഞ്ചിരി പൂത്തു
ആനന്ദക്കണ്ണീർക്കുളിരല ചാർത്തി
ആറാടും കഞ്ചകപ്പൂമൊട്ട്
ആറാടും കഞ്ചകപ്പൂമൊട്ട്..

വൈരം വെച്ചുള്ളൊരു താലി
മണിത്താലി പൊന്നേലസ്സ്
പൂമണക്കും പട്ടുഖമീസ്
പൂങ്കാതിൽ പൊന്നലിക്കത്ത്
കല്യാണമാരനു സമ്മാനം കിട്ടി
ഉല്ലാസ താരക പൂമൊട്ട്
ഉല്ലാസ താരക പൂമൊട്ട്..

ഇവിടെ







[2] പാടിയതു: യേശുദാസ്

ഓ ...ഓ...
സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍
ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ നീ
ഒരു ചുംബനം ഒരു സാന്ത്വനം
ഒരു സ്നേഹ സമ്മാനം

കനകാംബരപ്പൂക്കള്‍ കവിതകള്‍ പാടും
കാര്‍ക്കൂന്തലിന്‍ കെട്ടില്‍
ഒരു വര്‍ണ്ണ തേന്‍ വണ്ടായ്
ഒരു ഗാന പല്ലവിയായ്
പറന്നു വന്നുമ്മവച്ചാല്‍ പരിഭവിച്ചീടുമോ
പരിഭവിച്ചീടുമോ നീ (സിന്ദൂരം)

മണിമുത്തു മാലകള്‍ മഹിതമെന്നോതും
വാര്‍മലര്‍ മുകുളങ്ങള്‍
പരിഹാസ വാക്കിനാലോ പരിരംഭണത്തിനാലോ
മമ ഹൃത്തോടടുപിച്ചാല്‍ മതിമറന്നീടുമോ
മതിമറന്നീടുമോ നീ (സിന്ദൂരം)

ഇവിടെ

വിഡിയോ


24.


ചിത്രം: കയം [1982] പി.കെ. ജോസഫ്
രചന: പൂവച്ചൽ ഖാദർ



പാടിയതു: എസ്. ജാനകി

കായല്‍ക്കരയില്‍ തനിച്ചുവന്നതു കാണാന്‍
നിന്നെക്കാണാന്‍
കടവിന്നരികില്‍.... കടവിന്നരികില്‍
ഒരുങ്ങിനിന്നതു ചൊല്ലാന്‍ പലതും ചൊല്ലാന്‍
കായല്‍ക്കരയില്‍....

കൂന്തല്‍മിനുക്കീ.... പൂക്കള്‍ചൂടീ
കൂന്തല്‍മിനുക്കീ പൂക്കള്‍ചൂടീ
കുറിഞാന്‍ തൊട്ടൊരുനേരം
കുറിഞാന്‍ തൊട്ടൊരുനേരം
കണ്ണുതുടിച്ചതും നെഞ്ചുമിടിച്ചതും
നിന്നുടെ ഓര്‍മ്മയിലല്ലോ
ആ....ആ..
കായല്‍ക്കരയില്‍......

പന്തലൊരുക്കീ.... ആശകളെന്നില്‍....
പന്തലൊരുക്കീ ആശകളെന്നിന്‍
പനിനീര്‍ പെയ്യണനേരം
പനിനീര്‍ പെയ്യണനേരം
കയ്യുവിറച്ചതും ഉള്ളുപിടച്ചതും
മംഗളചിന്തയിലല്ലോ
ആ....ആ.....

ഇവിടെ

വിഡിയോ


25.


ചിത്രം: ന്യായ വിധി [1986] ജോഷി
രചന: ഷിബു ചക്രവർത്തി


പാടിയതു:ചിത്ര


ചെല്ലച്ചെറു വീടുതരാം പൊന്നൂഞ്ഞാലിട്ടുതരാം
പൊന്നോണപൂത്തുമ്പീ നീവായോ
ഞാനൊരുകഥപറയാം കാതിലൊരു കഥപറയാം
പൊന്നോണപൂത്തുമ്പീ നീവായോ
ലാലാലലാലാലാ ലാലാലാ....

ആ....ആ...
ഇന്നലെ രാവാകേ ചാരത്തു ചേര്‍ന്നിരുന്ന്‍
എന്തെന്തു കാര്യങ്ങള്‍ എന്നോടു ചൊല്ലിയവന്‍
മണിമാറില്‍ നഖമുനയാല്‍ അവനോരായിരം കഥയെഴുതി
ലാലാല..ലാലാലലാ...........

ആ...ആ‍....
കണ്ണൊന്നടക്കാതെ നേരം പുലര്‍ന്നിട്ടും
കള്ളക്കണ്ണാലെന്നെ മാറത്തു കെട്ടിയിട്ടു
മലരമ്പിന്‍ പുതുമഴയില്‍ തോഴീ ഞാനെന്നെ മറന്നുപോയി
ലാലാല ലാലാലലാ.....


ഇവിടെ

വിഡിയോ


26.



ചിത്രം: ഊഴം [1988] ഹരികുമാർ
രചന: ഓ.എൻ.വി.

പാടിയതു: വേണുഗോപാൽ, ദുർഗ്ഗ, കോറസ്

കാണാനഴകുള്ള മാണിക്യക്കുയിലേ
കാടാറുമാസം കഴിഞ്ഞില്ലേ (2)
അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌
പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ
പെൺകുയിലാളൊത്തു വന്നാട്ടെ.. (കാണാനഴകുള്ള)

ധിം തന തന ആ.. ആ..
ധൂം തനന തനന ആ..ആ..

കല്ലിനുള്ളിലെ ഉറവയുണർന്നൂ
ലല്ലലമൊഴുകി കുളിരരുവീ (2)
കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന
ചെല്ലക്കുടവുമായ്‌ വന്നാട്ടെ (2)
നിന്റെ പുള്ളോർക്കുടവുമായ്‌ വന്നാട്ടെ.. (കാണാനഴകുള്ള)

ധിം തന തന ആ.. ആ..
ധൂം തനന തനന ആ..ആ..

അമ്പലനടയിലെ ചമ്പകത്തിൽ മല-
രമ്പനും പൊറുതിക്കായ്‌ വന്നിറങ്ങീ (2)
മാവായ മാവെല്ലാം പൂത്തിറങ്ങീ
മണമുള്ള മാണിക്യ പൂത്തിരികൾ (2)
നിന്റെ മാരനെ എതിരേൽക്കും പൂത്തിരിക്കൾ

കാണാനഴകുള്ള മാണിക്യക്കുയിലേ
കാടാറുമാസം കഴിഞ്ഞില്ലേ (2)
അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌
പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ
പെൺകുയിലാളൊത്തു വന്നാട്ടെ.. (കാണാനഴകുള്ള)

വന്നാട്ടെ വന്നാട്ടെ വന്നാട്ടെ.. (4)


ഇവിടെ


വിഡിയോ




27.

ചിത്രം: പഞ്ചവടി [1973] ശശി കുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: ജയചന്ദ്രൻ

ആ..ആ...ആ...ആ....
നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ...
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....

മാടിവിളിക്കും മധുരത്തേന്മിഴി മദനപ്പൂവമ്പു പോലെ
മാനസ താളമുലയ്ക്കും മാറിടം മധുമക്ഷികകള്‍ പോലെ
അവള്‍ നിറപൗര്‍ണ്ണമീ....
മോഹ മധുപൗര്‍ണ്ണമീ....

നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....

ആടിത്തളരും പൊന്നിളം പാദം അല്ലിത്താമരപോലെ
അകാശപുഷ്പമൊളിയ്ക്കും പുഞ്ചിരി അമൃത കടലല പോലെ
അവള്‍ ദീപാവലീ....
രാഗ ദീപാഞ്ജലീ...

നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ...
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....

ഇവിടെ

വിഡിയോ


[2] പാടിയതു: യേശുദാസ്


പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞു
കളി വഞ്ചിപ്പാട്ടുകളെള്‍ ചുണ്ടില്‍ വിരിഞ്ഞു
(പൂവണി...)

ഓമനയാം പൂര്‍ണ്ണചന്ദ്രനൊളിച്ചു നില്‍ക്കും
ഓമലാള്‍ തന്‍ പൂമുഖത്തിന്‍ തിരുമുറ്റത്ത്
പുണ്യമലര്‍പ്പുഞ്ചിരിയാം പൂക്കളം കണ്ടു
എന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നു
(പൂവണി...)

ഈ മധുരസങ്കല്പത്തിന്നിതള്‍ വിരിഞ്ഞാല്‍
ഈ വികാര സുമങ്ങളില്‍ മധു നിറഞ്ഞാല്‍
കന്യക നീ കാമിനിയായ് പത്നിയായ് മാറും
എന്നുമെന്നും നിന്നിലോണപ്പൂക്കളം കാണും
(പൂവണി.

ഇവിടെ

വിഡിയോ



[3] പാടിയതു: യേശുദാസ് & ജാനകി

മനസ്സിനകത്തൊരു പാലാഴി
ഒരു പാലാഴി
മദിച്ചു തുള്ളും മോഹത്തിരകൾ
മലർ നുര ചൊരിയും വർണ്ണത്തിരകൾ
അന്നം തിരകൾ പൊന്നും തിരകൾ
ആലോലം തിരകൾ
തിരകൾ തിരകൾ

ഏഴു സ്വരങ്ങൾ നൂപുരമണിയും
ഏഴു നദികൾ
എല്ലാം ചേർന്നൊരു സാഗരം
സംഗീതം
എന്റെ ഓമനതന്നനുരാഗ
സ്വർണ്ണ നദികൾ
എല്ലാമൊഴുകി വളർന്നുണ്ടായി പാൽക്കടൽ
ആഹാ.... (മനസ്സിനകത്തൊരു)

എന്റെ കിനാക്കൾ തോണികളായതിൽ
നീന്തിടുമ്പോൾ
എന്റെ പ്രതീക്ഷകൾ സ്വർണ്ണത്തോണി
തുഴയുമ്പോൾ
ചാരു മേഘതരംഗമുലാവും
ചക്രവാളം
നമ്മെ മാടി വിളിക്കുകയല്ലേ
ഭാഗ്യമായ്‌
ആഹാ.... (മനസ്സിനകത്തൊരു)

ഇവിടെ


വിഡിയോ



28.

ചിത്രം: പത്മരാഗം [1975] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി



[1] പാടിയതു: യേശുദാസ്

സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം.....
സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം
കല്‍‌പനതന്നുടെ കല്പദ്രുമങ്ങള്‍ പുഷ്പമഴ പെയ്യുമീ നിമിഷം....
സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം.....

പുലരിയും സന്ധ്യയും എന്റെ പ്രതീക്ഷതന്‍ ചിത്രോത്സവങ്ങളായ് മാറി
തേനൂറും കവിതതന്‍ പൂഞ്ചിറകില്‍ ഞാന്‍ വാനപഥത്തിലെ സഞ്ചാരിയായ്
ആയിരം വസന്തങ്ങള്‍ ഒരുമിച്ചപോലവള്‍ അരികിലുണ്ടല്ലോ....അവള്‍ അരികിലുണ്ടല്ലോ..
ഓ...ഓ...ഓ.....

സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം......

പുളകങ്ങള്‍ പൊതിയും മനസ്സില്‍ ദുഃഖവും പുതിയസംഗീതമായ് മാറി...
പുഞ്ചിരി അലകളാല്‍ പാലാഴി തീര്‍ക്കുന്ന പുതിയ മോഹിനികാമിനിയായ്
ആയിരം ഉഷസ്സുകള്‍ ഒരുമിച്ചപോലവള്‍ അരികിലുണ്ടല്ലോ....അവള്‍ അരികിലുണ്ടല്ലോ‍...
ഓ...ഓ...ഓ..

ഇവിടെ


വിഡിയോ


[2] പാടിയതു: യേശുദാസ്


ഉഷസ്സാം സ്വര്‍ണ്ണത്താമര വിടര്‍ന്നു...
ഉപവനങ്ങളുറക്കമുണര്‍ന്നു....
രജനീഗന്ധനിലാവില്‍ മയങ്ങിയ
രതി നീ ഉണരൂ പൊന്‍‌വെയിലായ്...

പ്രേമമുദ്രകള്‍ മൂകമായ് പാടും
രാഗാധരത്തില്‍ പുഞ്ചിരിചാര്‍ത്തി
കഴിഞ്ഞരാവിന്‍ കഥയോര്‍ത്തു വിടരും
കരിനീലപ്പൂമിഴിയിമചിമ്മി
എഴുന്നേല്‍ക്കുമ്പോള്‍ നാണിച്ചു തളരും
മലര്‍മെയ്ക്കൊടിയില്‍ രോമാഞ്ചവുമായ്..
വരികമുന്നില്‍.. വരവര്‍ണ്ണിനി നീ..
വരിക സൌന്ദര്യത്തിരമാല പോലെ...

സ്വേദമുത്തുകള്‍ ബാഷ്പമായ് മാറും
ലോലകപോലസരോജം വിടര്‍ത്തി..
നിറഞ്ഞമാറില്‍ കമനന്റെദാഹം
എഴുതിയചിത്രം കസവാല്‍മൂടി..
അടിവെയ്ക്കുമ്പോള്‍ പുറകോട്ടുവിളിയ്ക്കും
കരിമുകില്‍വേണീ അലകളുമായി..
വരികമുന്നില്‍.. മധുരാംഗിയാളെ
വരിക നക്ഷത്ര കതിര്‍മാല പോലെ....

ഇവിടെ




[3] പാടിയതു: യേശുദാസ്

ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
ഉറക്കുപാട്ടാകും
നിന്റെ മടിയില്‍ ഞാന്‍ തലചായ്ചാല്‍
നീയൊരു മാണിക്ക്യ തൊട്ടിലാകും (ഉറങ്ങാന്‍ )

കനകം വിളയും ചിരിയുടെ മുത്തുകള്‍
കളയരുതേ വെറുതെ
ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
അധരത്തില്‍ ചാര്‍ത്തുക നീ
തഴുകും നേരം തങ്കമേ നീ
തളിര്‍ ലതയായ് മാറും
എന്‍റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
നീയൊരു വനമല്ലികയാകും (ഉറങ്ങാന്‍)

മധുരം മലരും കവിളിലെ അരുണിമ
മായരുതേ വെറുതെ
ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
തൊടുകുറിയാക്കുക നീ
വിളമ്പും നേരം കണ്മണീ നീ
തുളുമ്പും കുടമാകും
നിന്‍റെ മൃദുല പൂവിരല്‍
തൊട്ടാല്‍ നീരും പാലമൃതായ് തീരും (ഉറങ്ങാൻ...

ഇവിടെ





29.


ചിത്രം: അഷ്ടമി രോഹിണി [1975] ഏ.ബി. രാജ്
രചന: ശ്രീകുമാരൻ തമ്പി

പാടിയതു: യേശുദാസ് / സുശീല

രാരിരം പാടുന്നു രാക്കിളികള്‍
താളത്തിലാടുന്നു തളിര്‍ലതകള്‍
ഈണത്തിലൊഴുകുന്നു പൂന്തെന്നല്‍
ഇനിയുമുറങ്ങുകെന്‍ പൊന്‍ മകനെ (രാരിരം)
രാരീരോ രാരീരോ
രാരീരോ രാരാരോ

കണ്ണിന്‍ മണികളാം മുല്ലകളെ
വെണ്ണിലാവമ്മയുറക്കീ
വിണ്ണിന്‍ മുറ്റത്തെ നീലവിരികളില്‍
ഉണ്ണികള്‍ താരങ്ങളുറങ്ങി
അച്ഛനുറങ്ങാതിരിക്കാം
കൊച്ചുകണ്‍പീലികള്‍ മൂടൂ
രാരീരോ രാരീരോ
രാരീരോ രാരാരോ

കണ്ണന്‍ ജനിച്ചതു കല്‍ത്തുറുങ്കില്‍
യേശുവോ കാലിത്തൊഴുത്തില്‍
നാളെ നിന്‍നാദമീ നാടിനെയുണര്‍ത്തും
കാലം നിന്‍ തോഴനായ് തീരും
ആനന്ദക്കനവുകള്‍ കാണാന്‍
ആരോമലേ നീയുറങ്ങൂ
രാരീരോ രാരീരോ
രാരീരോ രാരാരോ (രാരിരം)

ഇവിടെ





30.

ചിത്രം: ഹലൊ ഡാർലിങ്ങ് [1975] ഏ.ബി. രാജ്
രചന: വയലാർ


[1] പാടിയതു: യേശുദാസ്

ആ....
അനുരാഗമേ അനുരാഗമേ
അനുരാഗമേ അനുരാഗമേ
മധുരമധുരമാമനുരാഗമേ
ആദ്യത്തെ സ്വരത്തില്‍നി-
ന്നാദ്യത്തെ പൂവില്‍ നിന്ന-
മൃതുമായ് നീയുണർന്നൂ
യുഗപരിണാമങ്ങളിലൂടെ നീ
യുഗ്മഗാനമായ്‌ വിടർന്നൂ
(അനുരാഗമേ....)

നിന്‍ പനിനീര്‍പ്പുഴ ഒഴുകിയാലേ
നിത്യഹരിതയാകൂ പ്രപഞ്ചം
നിത്യഹരിതയാകൂ
അസ്ഥികള്‍ക്കുള്ളില്‍ നീ തപസ്സിരുന്നാലേ
അക്ഷയപാത്രമാകൂ ഭൂമിയൊര-
ക്ഷയപാത്രമാകൂ
(അനുരാഗമേ...)

നിന്‍ ചൊടി പൂമ്പൊടി ചൂടിയാലേ
നീലമുളകള്‍ പാടൂ ഋതുക്കള്‍
പീലിവിടര്‍ത്തിയാടൂ
അന്തരാത്മാവില്‍ നീ ജ്വലിച്ചുനിന്നാലേ
ഐശ്വര്യപൂര്‍ണ്ണമാകൂ ജീവിതം
ഐശ്വര്യപൂര്‍ണ്ണമാകൂ
അനുരാഗമേ.....

സഗരിസനി സരിരിസനി രിസനിപഗ പഗരിസരി.....

ഗഗരിസരിഗ രിരിസനിസരി സസനിപനി.....

സസരി സസ രിരിസസ ഗഗരിരിസസപപഗഗ...

സരിഗരി പനിസനി ഗപനിപ രിഗപഗ സരിഗരി ഗപസനി
പനിസരി ഗരിരിഗരിരിഗ സനിനിസനിനിസ സരിഗപനിസരി
നിസരിഗപനിസ
പനിസരി ഗപനിസരിഗ പഗരിസനിപ സരിഗരിസ....

ഇവിടെ




[2] പാടിയതു: യേശുദാസ്

കാറ്റിന്‍ ചിലമ്പൊലിയോ..
കടല്‍ പക്ഷി പാടും പാട്ടിന്‍ തിരയടിയോ..
കാമധനുസ്സിന്‍ ഞാണൊലിയോ ഇതു
കമനി നിന്‍ ചിരിയുടെ ചിറകടിയോ

വാസരസ്വപ്നം വിടരുകയോ
അഭിലാഷദലങ്ങള്‍ നിറയുകയോ മധു നിറയുകയോ
വെണ്‍ചന്ദനത്തിന്‍ മണമുള്ള മാറിടം
വെറുതേ തുടിക്കുകയോ
ഗന്ധം - സ്ത്രീയുടെ ഗന്ധം
സന്ധ്യകള്‍ക്കഴകു കൂട്ടി എന്റെ
സന്ധ്യകള്‍ക്കഴകു കൂട്ടി
ആ.. അഹാഹാ.. (കാറ്റിന്‍)

നാഡികള്‍ തമ്മില്‍ പിണയുകയോ അവ
നാഗഫണം വിതിര്‍ത്താടുകയോ വിതിര്‍ത്താടുകയോ
എന്‍ വികാരങ്ങളുമവയുടെ പൂക്കളും
നിന്നേ പുണരുകയോ
ഗന്ധം - സ്ത്രീയുടെ ഗന്ധം
സന്ധ്യകള്‍ക്കു മദം കൂട്ടി എന്റെ
സന്ധ്യകള്‍ക്കു മദം കൂട്ടി (കാറ്റിന്‍)

ഇവിടെ




31.


ചിത്രം: പിക്ക്നിക്ക് [1975] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

ചന്ദ്രക്കലമാനത്ത് ചന്ദനനദി താഴത്ത്
നിന്‍ കൂന്തല്‍ തഴുകിവരും പൂന്തെന്നല്‍ കുസൃതിയോ
തങ്കനിലാവിന്റെ തോളത്ത്

ഇന്നെന്റെയിണക്കിളിയക്കരേ
ഇടനെഞ്ചുപൊട്ടിഞാനിക്കരെ
അലതല്ലുമാറ്റിലെ അമ്പിളിയെന്നപോല്‍
ആത്മാവിലാമുഖം തെളിയുന്നൂ
എവിടെ എവിടെ നീയെവിടെ
വിളികേള്‍ക്കൂ........
ചന്ദ്രക്കലമാനത്ത്.........

ഈക്കാട്ടു കടമ്പുകള്‍ പൂക്കുമ്പോള്‍
ഇലഞ്ഞികള്‍ പൂമാരിതൂകുമ്പോള്‍
ഒഴുകുന്നതെന്നലില്‍ പൂമണമെത്തുമ്പോള്‍
ഓര്‍മയില്‍ നിന്‍ ഗന്ധം ഉണരുന്നു
എവിടെ എവിടെ നീയെവിടെ
വിളികേള്‍ക്കൂ........
ചന്ദ്രക്കലമാനത്ത്...

ഇവിടെ

വിഡിയോ


[2] പാടിയതു: യേശുദാസ്

ഓടിപ്പോകും വസന്ത കാലമേ
നിന്‍ മധുരം ചൂടി നില്‍ക്കും പുഷ്പവാടി ഞാന്‍
കാട്ടില്‍ വീണ കനകതാരമേ
നിന്‍ വെളിച്ചം കണ്ടു വന്ന വാനമ്പാടി ഞാന്‍

നിന്‍ ചിരി തന്‍ മുത്തുതിര്‍ന്നുവോ (2)
സ്വര്‍ണ്ണ മല്ലി പൂവുകളായ് മിന്നി നില്‍ക്കുവാന്‍
നിന്‍ മൊഴികള്‍ കേട്ടുണര്‍ന്നുവോ
കാട്ടരുവി നിന്‍ സ്വരത്തില്‍ പാട്ട് പാടുവാന്‍
(ഓടിപ്പോകും)

നീ അരികില്‍ പൂത്തു നില്ക്കുകില്‍ (2)
എന്‍ മനസ്സില്‍ നിര്‍വൃതി തന്‍ ഗാനമഞ്ജരി
നിന്നുടലിന്‍ ഗന്ധമേല്‍ക്കുകില്‍
എന്‍ കരളില്‍ മന്മഥന്റെ മദന ഭൈരവി
(ഓടിപ്പോകും)

ഇവിടെ


വിഡിയോ


32.


ചിത്രം: ഹർഷബാഷ്പം [1977] എസ്. ഗ്പകുമാർ
രചന: ഖാൻ സാഹിബ്


പാടിയതു: യേശുദാസ്

ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്ക മനസ്സില്‍ നില്‍പ്പൂ ..
ലക്ഷങ്ങളെത്തി നമിക്കും മദീന
അക്ഷയ ജ്യോതിസ്സിന്‍ പുണ്യഗേഹം
സഫാ മാര്‍വാ മലയുടെ ചോട്ടില്‍
സാഫല്യംനേടി തേടിയോരെല്ലാം..

തണലായ് തുണയായ് സംസം കിണറിന്നും
അണകെട്ടി നില്‍ക്കുന്നൂ പുണ്യതീര്‍ത്ഥം
കാലപ്പഴക്കത്താല്‍....
കാലപ്പഴക്കത്താല്‍ മാറ്റാന്‍ കഴിയുമോ
ബിലാലിന്‍ സുന്ദര ബാങ്കൊലികള്‍
ഖുറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ
കരളിലെ കറകള്‍ കഴുകിടുന്നൂ..

തിരുനബിയുരചെയ്ത സാരോപദേശങ്ങള്‍
അരുളട്ടിഹപരാനുഗ്രഹങ്ങള്‍
എന്നെ പുണരുന്ന...
എന്നെ പുണരുന്ന പൂനിലാവേ
പുണ്യ റസൂലിന്‍ തിരുവൊളിയേ
അള്ളാവെ നിന്നരുളൊന്നു മാത്രം
തള്ളല്ലേ നീയെന്നെ തമ്പുരാനേ.

ഇവിടെ




33.

ചിത്രം: ശംഖുപുഷ്പം [1977] ബേബി
രചന: ശ്രീകുമരൻ തമ്പി


[1] പാടിയതു: യേശുദാസ് / & എസ്. ജാനകി

ആയിരമജന്താ ചിത്രങ്ങളിൽ
ആ മഹാബലിപുര ശിൽപ്പങ്ങളിൽ
നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ്‌
സംഗീതമാലപിച്ചു സംഗമസംഗീതമാലപിച്ചു
ഓർമ്മയില്ലേ നിനക്കൊന്നും ഓർമയില്ലേ
(ആയിര)

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിണിസന്ധ്യയെപ്പോലെ
അലയുന്നു ഞാനിന്നു......
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ
അരികിലുണ്ടെന്നാലും നീ
വെണ്മേഘ ഹംസങ്ങൾ കൊണ്ടുവരേണമോ
എൻ ദുഃഖ സന്ദേശങ്ങൾ
എൻ ദുഃഖ സന്ദേശങ്ങൾ...
(ആയിര)

വിദളിതരാഗത്തിൻ മണിവീണതേടുന്ന
വിരഹിയാം വിരലിനെപ്പോലെ
കൊതിയ്ക്കുകയാണിന്നും...
കൊതിയ്ക്കുകയാണിന്നും
നിന്നെത്തലോടുവാൻ
മടിയിലുണ്ടെന്നാലും നീ
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമനാദ നൂപുരങ്ങൾ
മമനാദ നൂപുരങ്ങൾ
(ആയിര)


ഇവിടെ




[2] പാടിയതു: വാണി ജയറാം

സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി
ഓംകാരനാദത്തിന്‍ ഗിരിശൃംഗത്തില്‍ നിന്നും
ആകാരമാര്‍ന്നൊഴുകും ഭാവകല്ലോലിനീ...
സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി


പൊന്നുഷസന്ധ്യയില്‍ ഭൂപാളമായ് വന്നു
പള്ളിയുണര്‍ത്തുമെന്നങ്കണ പൂക്കളേ
സന്ധ്യയില്‍ ഹിന്ദോള കീര്‍ത്തന മാല്യമായ്....
ആ........
സന്ധ്യയില്‍ ഹിന്ദോള കീര്‍ത്തന മാല്യമായ്
ചുംബിച്ചുണര്‍ത്തുന്നെന്‍ കൃഷ്ണ ശില്‍പ്പങ്ങളേ...
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)

വാണീമനോഹരി തന്‍ മുലപ്പാല്‍ക്കടല്‍
ഗാനമായ് ജീവനില്‍ പൌര്‍ണമിച്ചോലയായ്
ഇന്ദ്രിയതല്‍പ്പങ്ങള്‍ എന്നാത്മ മന്ദിര
പൊന്മണി മഞ്ചങ്ങള്‍ ഇന്നു നിന്‍ സേവകര്‍....
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)

സ്വരങ്ങളേഴാല്‍ ഗാനം പല കോടി തീര്‍ക്കും
നിന്‍ ചരണനൂപുരങ്ങളിലലിഞ്ഞെങ്കില്‍ ഞാന്‍
ആ.....
ജലതരംഗങ്ങളില്‍ ദലമര്‍മരങ്ങളില്‍
ജലതരംഗങ്ങളില്‍ ദലമര്‍മരങ്ങളില്‍
മുളംകാട്ടില്‍ കുയില്‍ പാട്ടില്‍
നിറഞ്ഞെങ്കില്‍ ഞാന്‍
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)


ഇവിടെ

Thursday, September 16, 2010

II എം.കെ. അർജ്ജുനൻ: മായാത്ത മധുര ഗീതികൾ [21]





സംഗീതം: എം.കെ. അർജ്ജുനൻ


13.

ചിത്രം: രക്തപുഷ്പം [1970] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി



[1] പാടിയതു:ജയചന്ദ്രൻ & ജാനകി

മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ല
മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
അറിയാതെ മൂളിപ്പോയ് ഒരു രാ‍ഗം

ഇളം കാറ്ററിഞ്ഞില്ല കിളികളറിഞ്ഞില്ല
ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു
ചിരിതൂകി... ചിരിതൂകിയൊഴുകുന്ന മധുമാസചന്ദ്രിക
വനമാകേ മധുമാരി ചൊരിഞ്ഞുനിന്നു
വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
മലരമ്പനറിഞ്ഞില്ലാ..........


കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം
കണ്ടുനില്ക്കും കളിത്തെന്നല്‍ അറിഞ്ഞില്ല
കദനത്തിനുള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ
കരുണതന്‍ കാല്‍ക്കലീപ്പൂ പൊഴിഞ്ഞുവെങ്കില്‍
കരുണതന്‍ കാല്‍ക്കലീപ്പൂ പൊഴിഞ്ഞുവെങ്കില്‍
മലരമ്പനറിഞ്ഞില്ലാ........


ഇവിടെ





[2] പാടിയതു: യേശുദാസ്

സിന്ദൂരപ്പൊട്ടു തൊട്ട്‌ ശൃംഗാര കൈയും വീശി
ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു
സിന്ദൂരപ്പൊട്ടു തൊട്ടു ശൃംഗാര കൈയും വീശി
ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു
സിന്ദൂരപ്പൊട്ടു തൊട്ട്‌...

പെണ്ണവൾ ചിരിച്ചപ്പോൾ കന്നിനിലാ
പ്പാലൊഴുകി
ചെഞ്ചോരി വായ്‌ തുറന്നു പഞ്ചാരപ്പാട്ടൊഴുകി
മനസ്സിൻ പടനിലത്തു ഓചിറക്കളി തുടങ്ങി
മത്താപ്പൂ കത്തിയെരിഞ്ഞു പൂത്തിരി പൂത്തണഞ്ഞു
(സിന്ദൂരപ്പൊട്ടു തൊട്ട്‌)

കാലിൽ ചിലങ്കയിട്ട കന്യക എൻ ചങ്ങാതി
മൂക്കത്തു കോപം വന്നാൽ പിന്നെയവൾ കാന്താരി
കദളീ വനികയിൽ ഞാൻ കതിർമണ്ഡപം ഒരുക്കും
കാർത്തിക നാളിൽത്തന്നെ കണ്മണിയെ വധുവാക്കും
(സിന്ദൂരപ്പൊട്ടു തൊട്ട്‌)

ഇവിടെ


14.

ചിത്രം: അഞ്ജാതവാസം [1973] ഏ.നി. രാജ്
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: ജയചന്ദ്രൻ

മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ
മുത്തമൊളിക്കും ചുണ്ടില്‍ ചിരി കിലുങ്ങീ
മുന്തിരിത്തേന്‍ കുടം തുളുമ്പീ‍
എന്‍ ചിന്തയില്‍ കവിതകള്‍ വിളമ്പീ.....
വിളമ്പീ.... വിളമ്പീ

ഓമനയൊരുവട്ടം പുഞ്ചിരിച്ചാല്‍
ഒരുനൂറിതളുള്ള പൂവിരിയും
ഓരോ ഇതളും വസന്തമാകും
ഓരോ വസന്തവും കഥപറയും.....
കഥപറയും പ്രേമകഥപറയും.....
മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ

കാമിനിപാടുന്ന രാഗമെല്ലാം
കാമന്റെ വില്ലിലെ ഞാണൊലികള്‍
ഓരോ സ്വരവും മധുരതരം
ഓരോ വര്‍ണ്ണവും പ്രണയമയം
പ്രണയമയം സ്വപ്നലഹരിമയം

ഇവിടെ



[2] പാടിയതു: യേശുദാസ്


അമ്പിളിനാളം അംബര മുകിലിന്നാദ്യ ചുംബനമേകി
ആമ്പല്‍ പൊയ്കകള്‍ ദീപാവലിയാല്‍ ആശംസകളേകീ
(അമ്പിളിനാളം....)

കതിരിട്ടു നിന്നൊരെന്‍ കല്‍പ്പനത്തോപ്പിലെ
കല്‍ഹാരപുഷ്പദളങ്ങള്‍
കണ്മണീ നിന്‍ ലജ്ജാലോലമാം
ദര്‍ശനസൌഭഗത്തിന്‍ കാറ്റിലാടി
ആര്‍ദ്രചിന്തകള്‍ വന്നെന്നെ മൂടി
സുന്ദര സ്വര്‍ഗങ്ങള്‍ തേടി
ഓ...ഓ....
(അമ്പിളിനാളം....)

സ്വരരാഗധാരപോലൊഴുകുന്ന തെന്നലില്‍
സ്വര്‍ണംവിതയ്ക്കും നിലാവില്‍
ഓമനേനിന്‍ പട്ടുസാരി ത്തലപ്പുപോല്‍
ഉലയുന്നു തേന്മലര്‍വള്ളീ
മാവിന്‍ മാദകചുംബനത്താലോ?
മാധവലാളനയാലോ?
ഓ...ഓ.....
(അമ്പിളിനാളം....)





15.


ചിത്രം: സിന്ധു [1975[ ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്


തേടി തേടി ഞാനലഞ്ഞു
പാടി പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ്
ഹൃദയം തേടുമാശകളായ് (തേടി തേടി)

എവിടേ നീയെവിടേ നിന്റെ മനസ്സാം
നിത്യമലര്‍ക്കാവെവിടേ
എന്‍നാദം കേട്ടാലുണരും നിന്‍രാഗക്കിളിയെവിടേ
എന്‍സ്വരത്തിലലിയാന്‍ കേഴും
നിന്‍ ശ്രുതിതന്‍ തുടിയെവിടെ
നിന്‍ ശ്രുതിതന്‍ തുടിയെവിടെ (തേടി തേടി)

ഏതോ വിളികേള്‍ക്കാന്‍ മടിയായേതോ
കളിയരങ്ങിലാടുകയോ
ഓടിവരാനാവാതേതോ വാടിയില്‍ നീ പാടുകയോ
എന്നുമെന്നും നിന്നെ തിരയും
എന്റെ വേണു തളരുകയോ തളരുകയോ
എന്റെ വേണു തളരുകയോ തളരുകയോ
(തേടി തേടി)

ഇവിടെ



വിഡിയോ



[2] പാടിയതു: ജയചന്ദ്രൻ & സുശീല

ചന്ദ്രോദയം കണ്ടു കൈകൂപ്പി നില്‍ക്കും
സിന്ദൂരമണിപുഷ്പം നീ
പ്രേമോത്സവത്തിന്റെ കതിര്‍മാല ചൊരിയും
ഗാനത്തിന്‍ ഗാനോദയം നീ
എന്നാത്മജ്ഞാനോദയം (ചന്ദ്രോദയം)

ജന്മാന്തരങ്ങളിലൂടെ ഞാന്‍ നിന്നിലെ
സംഗീതമായ് വളര്‍ന്നു
എന്‍ ജീവബിന്ദുക്കള്‍ തോറുമാ വര്‍ണ്ണങ്ങള്‍
തേന്‍ തുള്ളിയായലിഞ്ഞു
നാമൊന്നായ് ചേര്‍ന്നുണര്‍ന്നു
എന്‍ രാഗം നിന്‍ നാദമായ്
നിന്‍ ഭാവമെന്‍ ഭംഗിയായ് (ചന്ദ്രോദയം)

തീരാത്ത സങ്കല്പസാഗരമാലകള്‍
താളത്തില്‍ പാടിടുമ്പോള്‍
ആ മോഹകല്ലോലമാലികയില്‍ നമ്മള്‍
തോണികളായിടുമ്പോള്‍ - നാമൊന്നായ് നീന്തിടുമ്പോള്‍
എന്‍സ്വപ്നം നിന്‍ ലക്ഷ്യമാകും
നിന്‍ചിത്തമെന്‍ സ്വര്‍ഗ്ഗമാകും (ചന്ദ്രോദയം)


ഇവിടെ


വിഡിയോ




[3] പാടിയതു: യേശുദാസ്


ചെട്ടികുളങ്ങര ഭരണി നാളില്‍
ഉത്സവം കണ്ടു നടക്കുമ്പോള്‍
ചെട്ടികുളങ്ങര ഭരണി നാളില്‍
ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം ...തേരോട്ടം (ചെട്ടികുളങ്ങര)

കണ്ടാല്‍ അവളൊരു തണ്ടുകാരി
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
കണ്ടാല്‍ അവളൊരു തണ്ടുകാരി
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
ഓമല്‍ കുളിര്‍ മാറില്‍ സ്വര്‍ണ്ണവും
ഉള്ളത്തില്‍ ഗര്‍വ്വവും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അത് കേട്ട് ഞാനും മറന്നു പാടി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അത് കേട്ട് ഞാനും മറന്നു പാടി
പ്രണയത്തിന്‍ മുന്തിരി തോപ്പൊരുനാള്‍ കൊണ്ട്
കരമൊഴിവായി പതിച്ചു കിട്ടി
ഓഹോ ...... (ചെട്ടികുളങ്ങര)

ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
വീണയും നാദവും പോലെയൊന്നായവര്‍
വിധിയുടെ കളികളാല്‍ വേര്‍പിരിഞ്ഞു
അകലെ .. അകലെയാണവള്‍ എന്നാലാ ഹൃദയം
അരികത്തു നിന്ന് തുടിക്കയല്ലേ
ഉടലുകള്‍ തമ്മിലകന്നു എന്നാല്‍
ഉയിരുകളെങ്ങനകന്നു നില്‍ക്കും
ആ ...ആ ..... (ചെട്ടികുളങ്ങര)


ഇവിടെ



വിഡിയോ




16.

ചിത്രം: പുഷ്പാഞ്ജലി [1972] ശശികുമാർ

രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

ദുഃഖമേ....
ദുഃഖമേ നിനക്കു പുലർകാല വന്ദനം
ദുഃഖമേ നിനക്കു പുലർകാല വന്ദനം
കാലമേ നിനക്കഭിനന്ദനം
എന്റെ രാജ്യം കീഴടങ്ങി
എന്റെ ദൈവത്തെ ഞാൻ വണങ്ങി...(ദുഃഖമേ)

കറുത്ത ചിറകുള്ള വാർമുകിലേ
കടലിന്റെ മകനായ്‌ ജനിക്കുന്നു നീ
പിറക്കുമ്പോൾ അച്ഛനെ വേർപിരിയും
ഒരിക്കലും കാണാതെ നീ കരയും
തിരിച്ചു പോകാൻ നിനക്കാവില്ല
തരിച്ചു നിൽക്കാൻ നിനക്കിടമില്ല
നിനക്കിടമില്ല...(ദുഃഖമേ)

ആദിയും അന്തവും ആരറിയാൻ
അവനിയിൽ ബന്ധങ്ങൾ എന്തു നേടാൻ
വിരഹത്തിൽ തളരുന്ന മനുഷ്യ പുത്രർ
വിധി എന്ന ശിശുവിന്റെ പമ്പരങ്ങൾ
മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ
മറക്കുവാൻ ത്യാഗമേ മരുന്നു തരൂ - എല്ലാം
മറക്കുവാൻ മരുന്നു തരൂ... (ദുഃഖമേ)

ഇവിടെ


വിഡിയോ

[2] പാടിയതു: യേശുദാസ്

ഓഹോ ഓഹോ ഓഹോ.....

പവിഴം കൊണ്ടൊരു കൊട്ടാരം
പളുങ്കു കൊണ്ടൊരു കൊട്ടാരം
കൊട്ടാരത്തിലെ രാജകുമാരിക്കു
കൂത്തു കാണാൻ മോഹം
തെരുക്കൂത്തു കാണാൻ മോഹം (പവിഴം)

രാജ്യമില്ലാത്ത തെരുവുതെണ്ടി
രാജാപാർട്ടു കെട്ടി
അന്തപ്പുരത്തിലെ അംഗണത്തോട്ടത്തിൽ
രാജാവായവനാടി
കണ്ടവരെല്ലാം നിന്നു ചിരിച്ചു
കേട്ടവരെല്ലാം കൂടെ ചിരിച്ചു (2)
രാജകുമാരിതൻ നെഞ്ചിൽ മാത്രം
താലപ്പൊലിയെടുത്തു
സ്വപ്നം താലപ്പൊലിയെടുത്തു (പവിഴം)

കൂത്തു തീർന്നപ്പോൾ രാജകുമാരി
കുവലയമിഴി ചൊല്ലി
എന്നിലലിഞ്ഞുപൊയ്‌ നിന്റെ കിനാവുകൾ
സുന്ദരനായ രാജാവേ (2)
ആ വിളികേട്ടവൻ ആശിച്ചുപോയി
ആ മൊഴികേട്ടവൻ മോഹിച്ചുപോയി (2)
രാജകുമാരിയോടെങ്ങനുണർത്തും
നടോടിയാണെന്ന കാര്യം
താനൊരു നാടോടിയണെന്ന കാര്യം
(പവിഴം)
ഓഹോ ഓഹോ ഓഹോ...

ഇവിടെ


വിഡിയോ


[3] പാടിയതു: യേശുദാസ്

പ്രിയതമേ .... പ്രഭാതമേ
പ്രിയതമേ പ്രഭാതമേ ഇരുളല തിങ്ങും കരളിന്നിതളില്‍
വരവര്‍ണ്ണിനിയായ്‌ വാരൊഴിതൂകും വാസന്തസൌന്ദര്യമേ

എത്രകൊതിച്ചുഞാനോമനേ നിന്‍
ചിത്രശാലാങ്കണമൊന്നു കാണാന്‍
എത്രകൊതിച്ചുനിന്‍ ശീതളപല്ലവ
തല്പത്തിലെന്നെ മറന്നുറങ്ങാന്‍
മഞ്ഞലച്ചാര്‍ത്തില്‍ നീരാടാന്‍
മന്ദപവനനില്‍ ചാഞ്ചാടാന്‍

ശൃംഗാരഭാവത്തിന്‍ സിന്ദീരമേഘങ്ങള്‍
നിന്‍കവിള്‍ഛായയില്‍ നീന്തിടുമ്പോള്‍
ശൃംഗാര ....
ആരാധനയുടെ താമരമലരായ്‌
ആനവരശ്മിയിലലിയുന്നു ഞാന്‍
മന്ദഹാസമായ്‌ വിടരുന്നുഞാന്‍
മണ്ണിനെ വിണ്ണാക്കി മാറ്റുന്നു ഞാന്‍
പ്രിയതമേ ....


ഇവിടെ



വിഡിയോ


[4] പാടിയതു: പി. സുശീല

നക്ഷത്ര കിന്നരന്മാര്‍ വിരുന്നു വന്നൂ
നവരത്ന ചിത്രവേദിയൊരുങ്ങി നിന്നൂ
യാമിനീ കന്യകതന്‍ മാനസവീണയില്‍
സ്വാഗത ഗാനംതുളുമ്പി നിന്നൂ
(നക്ഷത്ര കിന്നരന്മാര്‍...)

പാല്‍ക്കടല്‍ത്തിരമാല പാടീ
പാതിരാത്തെന്നലേറ്റുപാടീ(പാല്‍ക്കടല്‍..)
ശരത്കാല മേളയില്‍ മുഴുകാന്‍ ശശിലേഖ മാത്രം വന്നില്ലാ
കാത്തിരിപ്പൂ...
രജനീ ...കാത്തിരിപ്പൂ..
(നക്ഷത്ര...)


മലര്‍വന സ്വപ്നങ്ങള്‍ തേങ്ങീ
മണ്ണിന്റെ പ്രതീക്ഷകള്‍ വിങ്ങീ(മലര്‍വന..)
കരിമേഘലഹരിയില്‍ അലിഞ്ഞോ?
കനകപൂന്തിങ്കള്‍ മറഞ്ഞോ?
കാത്തിരിപ്പൂ....
രജനീ...കാത്തിരിപ്പൂ........
(നക്ഷത്ര...)

ഇവിടെ


വിഡിയോ



17.


ചിത്രം: അന്വേഷണം [1972] ശശി കുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: സുശീല

ചന്ദ്രരശ്മിതന്‍ ചന്ദന നദിയില്‍
സുന്ദരിയാമൊരു മാന്‍പേട
പാടിയാടി നീരാടി പവിഴതിരകളില്‍ ചാഞ്ചാടി
(ചന്ദ്രരശ്മിതന്‍...)

പള്ളിനീരാട്ടിനു വന്നൊരു മാനിനെ
പട്ടമഹിഷിയായ് വാഴിച്ചു തിങ്കള്‍
പട്ടമഹിഷിയായ് വാഴിച്ചു
അവളുടെ രൂപം മാറിലമര്‍ന്നു
ആദ്യത്തെ മധുവിധുരാവുണര്‍ന്നു....
രാവുണര്‍ന്നു....
(ചന്ദ്രരശ്മിതന്‍...)

എന്നെയൊരല്‍ഭുത സൌന്ദര്യമാക്കിനീ
നിന്‍ വിരിമാറില്‍ ചാര്‍ത്തുമ്പോള്‍
രാഗരഞ്ജിനിയായ് ഞാന്‍ മാറുമ്പോള്‍
പ്രണയപൌര്‍ണ്ണമി പൂത്തുലയുന്നു
പ്രേമാര്‍ദ്രമാധവം വിടരുന്നു.......
(ചന്ദ്രരശ്മിതന്‍...)

ഇവിടെ




[2] പാടിയതു: എസ്. ജാനകി


തുലാവര്‍ഷമേഘങ്ങള്‍ തുള്ളിയോടും വാനം(3)
തൂമതൂവും ഞാറ്റുവേല പൂവിരിയും കാലം
പൂവിരിയും കാലം പൂവിരിയും കാലം
കാലം കാലം പൂവിരിയുംകാലം
(തുലാവര്‍ഷ...)
മലരോടു മലര്‍പൊഴിയും മലയോരക്കാവു
മലയോരക്കാവ് മലയോരക്കാവ്
മണിയോടു മണികിലുങ്ങും മണിമലയാറ്
മണിമലയാറ് മണിമലയാറ്
ഈവര്‍ഷ കാലം ഹൃദയാനുകൂലം
തുടികൊട്ടിപ്പാടും മോഹം തുളുമ്പുന്നു രാഗം..
ഓ...ഓ
(തുലാവര്‍ഷ...)
കുളിരോടു കുളിര്‍ചൊരിയും കുറുമൊഴിത്തെന്നല്‍
തിരിയോടു തിരികൊളുത്തും അരിയാമ്പല്‍ പൂക്കള്‍
കതിര്‍സ്നേഹവര്‍ഷം വിടര്‍ത്തുന്നു ഹര്‍ഷം
തുടികൊട്ടിപ്പാടും മോഹം
തുളുമ്പുന്നു രാഗം...
ആ...ആ....
(തുലാവര്‍ഷ...)


ഇവിടെ



[3] പാടിയതു: യേശുദാസ്

തുടക്കം ചിരിയുടെ മുഴക്കം
ഒടുക്കം കണ്ണീരിൽ കലക്കം
ചിരിക്കൂ മഴവില്ലു പോലെ
കരയണം ഇടിമിന്നലോടെ നാളെ
കരയണം ഇടിമിന്നലോടെ
(തുടക്കം)

സംഗീതമായ്‌ തെന്നിയൊഴുകി അന്നു
സാഗരമായ്‌ ഞാൻ ഇരമ്പി(2)
എല്ലാം ചിരിയുടെ ലഹരിയിലൊതുങ്ങി
ഇന്നോ...സർവ്വവുമടങ്ങി...
മോഹഭംഗത്തിൻ ഭാവന നടുങ്ങി
(തുടക്കം)

എത്താത്ത സ്വപ്നമിന്നകലെ
തേങ്ങുമേകന്ത ദുഃഖങ്ങൾ അരികെ
എതോ ജീവിത വേദാന്തി പാടിയ
ഗാനപല്ലവിയായി
ഞനൊരു ഗാനപല്ലവിയായി...
(തുടക്കം)

ഇവിടെ


[4] പാടിയതു: യേശുദാസ്

ഓ.......ഓ.....
പഞ്ചമി ചന്ദ്രിക പൂപ്പന്തല്‍ കെട്ടി
പാലൂറും മേഘങ്ങള്‍ തോരണം കെട്ടി
ആലോലം പാട്ടിന്റെ താളവുമായി
ആടിവാ കാറ്റേ ആതിരാ കാറ്റേ
താലോലം താലോലം.....

കുഞ്ഞുറങ്ങുമ്പോള്‍ കൂടെയിരിക്കാന്‍
കുറുമൊഴിമുല്ലതന്‍ മണമുണ്ടല്ലോ
കുഞ്ഞിക്കിനാവിന്റെ മാനത്തു പൊങ്ങാന്‍
പൊന്നോണത്തുമ്പിതന്‍ ചിറകുണ്ടല്ലോ
താലോലം താലോലം......
താലോലം താലോലം....
(പഞ്ചമിചന്ദ്രിക...)

അച്ചനുമമ്മക്കും പൂത്തിരുവോണം
അമ്മിണിക്കുട്ടന്റെ പൊന്‍ തിരുനാളു
പുഞ്ചിരിപൂക്കളം പുലരിയായ് വിരിയാന്‍
പൊന്മകനേ എന്‍ മാറിലുറങ്ങ്
താലോലം താലോലം......
താലോലം താലോലം......
(പഞ്ചമി ചന്ദ്രിക..)

ഇവിടെ


18.


ചിത്രം: ചീനവല [1975] എം. കുഞ്ചാക്കൊ
രചന: വയലാർ


[1] പാടിയതു: പി.സുശീല

പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
പുടവയും മാലയും വാങ്ങും മുന്‍പേ
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...
പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....

പൂ കൊണ്ട് മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയില്‍...
പൂ കൊണ്ട് മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയില്‍
പിന്നെ കല്ലുവിളക്കിന്റെ കണ്‍‌മുന്‍പില്‍ നമ്മുടെ കല്ല്യാണം...
പിന്നെ എല്ലാം കഴിഞ്ഞു വരുന്നതോര്‍മ്മിയ്ക്കുമ്പോള്‍
എങ്ങാണ്ടെന്നെങ്ങാണ്ടുന്നൊരു നാണം...

പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...

കായലിന്‍ പൊക്കിളില്‍ കതിര്‍വിരലോടിച്ചു
കളിവഞ്ചി തുഴയും നിലാവേ....
കായലിന്‍ പൊക്കിളില്‍ കതിര്‍വിരലോടിച്ചു
കളിവഞ്ചി തുഴയും നിലാവേ....
നിന്റെ കല്ല്യാണരാത്രിയും
ഉല്ലാസയാത്രയും ഇന്നാണോ...
പിന്നെ നാളെ ഉറക്കച്ചടവുമായ്
കാലത്ത് നാലാള് കാണുമ്പോള്‍ കളിയാക്കും....

പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
പുടവയും മാലയും വാങ്ങും മുന്‍പേ
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...

വിഡിയോ




[2] പാടിയതു: യേശുദാസ്

തളിർവലയോ താമരവലയോ താലിപ്പൊൻ‌വലയോ
നിൻ ശൃംഗാരചിപ്പിയിൽ വീണതു സ്വപ്നവലയോ പുഷ്പവലയോ....
തളിർവലയോ താമരവലയോ താലിപ്പൊൻ‌വലയോ.......

വേമ്പനാട്ടുകായൽക്കരയിൽ.....
വെയിൽ‌പ്പിറാവു ചിറകുണക്കും ചീനവലക്കരികിൽ
അരികിൽ അരികിൽ ചീനവലയ്ക്കരികിൽ
ആടി വാ അണിഞ്ഞു വാ പെണ്ണാളേ..
നാളെ ആരിയന്‍കാവിൽ നമ്മുടെ താലികെട്ട്
ആയിരം പൂപ്പാലികയിലെ സിന്ദൂരം ചൂടി വരാം...
പോയി വരാം....പോയി വരാം...
തളിർവലയോ...താമരവലയോ....
താലിപ്പൊൻ‌വലയോ.......

വെള്ളിപൂക്കുമാറ്റുംകടവിൽ....
വിളക്കുമാടം കണ്ണെറിയും പൂന്തോണിപ്പടവിൽ...
പടവിൽ പടവിൽ പൂന്തോണിപ്പടവിൽ...
പാടി വാ പറന്നു വാ പെണ്ണാളേ...
നാളെ പാതിരാമണലിൽ നമ്മുടെ ആദ്യരാത്രി
ആയിരം രാവുകൾ തേടിയ രോമാഞ്ചം ചൂടി വരാം....
പോയി വരാം....പോയി വരാം...
(തളിർവലയോ.....)


ഇവിടെ




വിഡിയോ




[3] പാടിയതു: യേശുദാസ് & ബി. വസന്ത

കന്യാദാനം....ആ....കത്തുന്ന പ്രേമത്തിന്‍
ചുടലയില്‍ വച്ചൊരു കന്യാദാനം...
ആ..ആ...ആ..
കാലം സ്തംഭിച്ചു നിന്നൂ....കാമം ദാഹിച്ചു നിന്നൂ....
കന്യാദാനം കന്യാദാനം...

ആ...ആ....ആ...ആ..
ആരെല്ലാം ആരെല്ലാം കൂടെപ്പോകും?
ആയിരം ദുഃഖങ്ങള്‍ കൂടെപ്പോകും
എന്തെല്ലാം എന്തെല്ലാം കൊണ്ടുപോകും?
ഏകാന്തസ്വപ്നങ്ങള്‍ കൊണ്ടുപോകും
ദുഃഖങ്ങൾക്കെത്ര വയസ്സായി?
സ്വപ്നങ്ങളോളം വയസ്സായി
വധുവാര്? വധുവാര്?
വിരഹത്തിന്‍ കതിര്‍കാണാപ്പക്ഷി

കന്യാദാനം....കത്തുന്ന പ്രേമത്തിന്‍
ചുടലയില്‍ വച്ചൊരു കന്യാദാനം...

ആ.....
വേളി എവിടെവച്ചായിരിക്കും?
വിധിയുടെ വീട്ടില്‍വച്ചായിരിക്കും
തോഴിമാര്‍ ആരൊക്കെ കൂട്ടുപോവും?
തോരാത്ത കണ്ണുനീര്‍ കൂട്ടുപൊകും
കണ്ണീരിലെത്ര തുരുത്തു മുങ്ങീ?
പെണ്ണിന്റെ മാത്രം മനസ്സു മുങ്ങീ
വരനാര്? വരനാര്?
വഴിതെറ്റി വന്നൊരു വനവേടന്‍

കന്യാദാനം....ആ.....കത്തുന്ന പ്രേമത്തിന്‍
ചുടലയില്‍ വച്ചൊരു കന്യാദാനം...
ആ..ആ...ആ..
കാലം സ്തംഭിച്ചു നിന്നൂ....കാമം ദാഹിച്ചു നിന്നൂ....
കന്യാദാനം...കന്യാദാനം...

ഇവിടെ


19.


ചിത്രം: തിരുവോണം [1975] ശ്രീകുമാരൻ തമ്പി

രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

എത്ര സുന്ദരി എത്ര പ്രിയങ്കരി
എന്റെ ഹൃദയേശ്വരി
ജന്മാന്തരങ്ങളിലൂടെ ഞാന്‍ നേടിയ
കര്‍മ്മധീരയാം പ്രാണേശ്വരി
(എത്ര സുന്ദരി...)

സ്വര്‍ഗ്ഗമാധവം സുസ്മിതമാക്കിയ
സ്വപ്നവരവര്‍ണ്ണിനീ
സപ്തസ്വരമധു മണിനാദമാക്കിയ
ശബ്ദവാഗീശ്വരീ
എന്റെ ജീവേശ്വരീ... ജീവേശ്വരി
ആ..... ആ....
(എത്ര സുന്ദരി...)

നൃത്തമാധുരി പദമലരാക്കിയ
ചിത്തസഞ്ചാരിണീ
ആകാശനീലം അരവിന്ദമാക്കിയ
അത്ഭുത മായാവിനീ
എന്റെ പ്രിയകാമിനീ ..പ്രിയകാമിനീ....
ആ... ആ....
(എത്ര സുന്ദരി...)

ഇവിടെ





[2] പാടിയതു: പി. ജയചന്ദ്രൻ

താരം തുടിച്ചു......നീലവാനം ചിരിച്ചു...
മേലേ മേലേ...മേലേ മേലേ
ഭൂമി കോരിത്തരിച്ചു....
തെന്നല്‍ പാടിത്തകര്‍ത്തു
നിഴലാടിത്തിമിര്‍ത്തു....
താഴേ താഴേ...താഴേ താഴേ...

ആ നല്ലരാവില്‍ ആയിരം പൂക്കള്‍
ആരോമലേ നിന്റെ മേനിയില്‍ പൂത്തു
ആ കുളിര്‍മാലകള്‍ ഞാന്‍ ചാര്‍ത്തിയപ്പോള്‍
ആയിരം പതിനായിരങ്ങളായ് തീര്‍ന്നു...
ദീപം വിറച്ചു.....പ്രേമദാഹം ജ്വലിച്ചു....
മേലേ മേലേ...മേലേ മേലേ
ദേഹം തേടിത്തളര്‍ന്നു....
തെന്നല്‍ പാടിത്തളര്‍ന്നു...
നിഴലാ‍ടിപ്പുണര്‍ന്നു....
താഴേ താഴേ...താഴേ താഴേ...

ആ ചുംബനത്തിന്‍ ആനന്ദവര്‍ഷം
ആത്മപ്രിയേ നിന്റെ കണ്ണില്‍ തുളുമ്പി
ആ സ്വപ്നനീഹാരമുത്തുകള്‍ ചാര്‍ത്തി
ആ രാവിലതിവര്‍ഷമായി ഞാന്‍ പെയ്തു
മേഘം തുളുമ്പി.....വര്‍ഷഗാനം തുടങ്ങി....
മേലേ മേലേ...മേലേ മേലേ
ജീവനാദം വിതുമ്പി....
വീണ്ടും പൂമൊട്ടു കൂമ്പി.....
ഉള്ളില്‍ പുളകം ചിലമ്പി....
താഴേ താഴേ...താഴേ താഴേ...

താരം തുടിച്ചു..നീലവാനം ചിരിച്ചു...
മേലേ മേലേ...മേലേ മേലേ
ഭൂമി കോരിത്തരിച്ചു....
തെന്നല്‍ പാടിത്തകര്‍ത്തു
നിഴലാടിത്തിമിര്‍ത്തു....
താഴേ താഴേ...താഴേ താഴേ..



ഇവിടെ


[3] പാടിയതു: വാണി ജയറാം

ആ..ആ...ആ...ഓ..ഓ....ഓ..ഓ...
തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച
വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....

ഉത്രാടപ്പൂക്കുന്നിന്‍ ഉച്ചിയില്‍
പൊന്‍വെയില്‍ ഇത്തിരി പൊന്നുരുക്കീ.....
ഇത്തിരി പൊന്നുരുക്കീ...
കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളി....
ഓണക്കിളി......ഓണക്കിളി...

തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....

കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടി
പാട്ടുകള്‍ പാടിടുന്നൂ....
പാട്ടുകള്‍ പാടിടുന്നൂ....
ഓണവില്ലടിപ്പാട്ടിന്‍ നൂപുരം കിലുങ്ങുന്നൂ...
പൂവിളിത്തേരുകള്‍ പാഞ്ഞിടുന്നൂ....
പാ‍ഞ്ഞിടുന്നൂ.........പാഞ്ഞിടുന്നു....

തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച
വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....

ഇവിടെ


വിഡിയോ

Wednesday, September 15, 2010

I. എം.കെ. അർജ്ജുനൻ .. പ്രണയം..സംഗീതം [17]







ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു അർജുനൻ. ആസ്പിരിൻവാൾ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ൻ മരിക്കുമ്പോൾ കുറെ ജീവിതപ്രാരാംബ്ദങ്ങൾ മാത്രമാ യിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. മക്കളെ പോറ്റാൻ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാൻ രണ്ടാം ക്ലാസ്സിൽ അർജുനൻ പഠനം നിർത്തി.

നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ്‌ സിനിമയിൽ അർജുനൻമാസ്റ്റർക്ക്‌ അവസരമൊരുക്കിയത്‌. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാങ്ങൾക്ക്‌ അദ്ദേഹം ഹാർമോണിയം വായിച്ചു.1968-ൽ 'കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത്‌ തന്റെ പേര്‌ എഴുതിച്ചേർക്കാൻ അർജുനൻമാസ്റ്റർക്കു കഴിഞ്ഞു. തന്റെ ജീവിതം പകർത്തിയെഴുതിയ പോലെ പി. ഭാസ്കരൻ പാട്ടെഴുതി കൊടുത്തപ്പോൾ ഹൃദയമുരുകി എം.കെ. അർജുനൻ ഈണം പകർന്നു.
"ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം..

കൊച്ചുനാടക ട്രൂപ്പുകൾക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട്‌ നിന്നുള്ള 'കലാകൗമുദി ട്രൂപ്പുകാർ ഒരു നാടകത്തിനു ഈണം പകരാൻ ക്ഷണിച്ചതോടെയാണ്‌ പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്‌. "തമ്മിലടിച്ച തമ്പുരാക്കൾ.... എന്ന ഗാനത്തിനാണ്‌ ആദ്യമായി ഈ‍ണം പകർന്നത്‌. ഈ‍ ഗാനം വിജയിച്ചതോടെ കൂടുതൽ അവസരങ്ങളായി. നിരവധി നാടകങ്ങൾക്ക്‌ ഈണം പകർന്നു. ഇതിനിടയ്ക്കു എം.കെ. അർജുനൻ തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തി. 1961-ൽ ആയിരുന്നു വിവാഹം. ഭാര്യയുടെ പേര്‌ ഭാരതി.


സംഗീതം: എം കെ അർജ്ജുനൻ



1.

ചിത്രം: കറുത്ത പൗർണ്ണമി
രചന: പി ഭാസ്ക്കരൻ




1. പാടിയതു: കെ ജെ യേശുദാസ്



ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം
തകരുമെൻ സങ്കല്പ്പത്തിൻ തന്ത്രികൾ മീട്ടി
തരളമധുരമൊരു പാട്ടു പാടാം...പാട്ടു പാടാം (ഹൃദയം)

ആഴക്കു കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ
അരയന്നം മുങ്ങിച്ചത്ത കഥ പറയാം
സകലതും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുന്ന
സാധുവാമിടയന്റെ കഥ പറയാം (ഹൃദയം)

ബാല്യത്തിൻ മലർ‌വനം കാലം ചുട്ടെരിച്ചപ്പോൽ
ബാഷ്പത്താലെഴുതിയ കഥ പറയാം
ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ
കരളിന്റെ കരളിലെ കവിത പാടാം (ഹൃദയം...

ഇവിടെ


ഇവിടെ



2. പാടിയതു: യേശുദാസ് & ജാനകി

മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസസന്ധ്യകളേ
കാർമുകിലാടകൾ തോരയിടാൻ വരും
കാലത്തിൻ കന്യകളേ..

മടിയിൽ തിരുകിയ സിന്ദൂരച്ചെപ്പതാ
പൊടിമണ്ണിൽ വീണുവല്ലോ
ഒരുകൊച്ചുകാറ്റിനാൽ നിങ്ങൾതന്നാടകൾ
അഴപൊട്ടിവീണുവല്ലോ
അഴപൊട്ടിവീണുവല്ലോ
മാനത്തിൻ മുറ്റത്ത്.....

നിങ്ങളേ കാണുമ്പോൾ എൻകരൾത്തംബുരു
സംഗീതം മൂളിടുന്നു
പണ്ടത്തെഗാനത്തിൻ മാധുരി വീണ്ടുമെൻ
ചുണ്ടത്തണഞ്ഞുവല്ലോ
ചുംണ്ടത്തണഞ്ഞുവല്ലോ
മാനത്തിൻ മുറ്റത്ത്.....

ഇവിടെ


2.


ചിത്രം: റസ്റ്റ്‌ഹൗസ്
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ



പാടിയതു: പി ജയചന്ദ്രൻ & എസ് ജാനകി


യമുനേ യമുനേ പ്രേമയമുനേ
യദുകുല രതിദേവനെവിടെ എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നിറകാൽത്തളമേളമെവിടെ (യദുകുല...)

പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണിത്തളിർമെത്ത വിരിച്ചു ഞാൻ വിരിച്ചു
താരണി മധു മഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുലരതിദേവനിവിടെ

പുല്ലാങ്കുഴൽ വിളി കേൾക്കാൻ കൊതിച്ചപ്പോൾ
ചെല്ലമണി തെന്നൽ ചിരിച്ചു കളിയാക്കി ചിരിച്ചു !
നീ തൂവുമനുരാഗ നവരംഗ ഗംഗയിൽ
നീന്താതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുല രതിദേവനിവിടെ

ഇവിടെ


വിഡിയോ

3.

ചിത്രം:ആശീർവാദം [1977] I.V. ശശി
രചന: ഭരണിക്കാവു ശിവകുമാർ

പാടിയതു: വാണി ജയറാം

[1]
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്ത നീലനിശീഥിനീ
മാനസദേവന്റെ ചുംബന പൂക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയിൽ
ചൊടിയിണയിൽ..


വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ
പിച്ചകപ്പൂ‍വല്ലിക്കുടിലിൽ വെച്ചോ
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ
ജീരകക്കസവിന്റെ പുടവതന്നൂ
പട്ടുപുടവ തന്നൂ
നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനി ആയി
(സീമന്ത രേഖയിൽ....)


ആറാട്ടുഗംഗാതീർഥത്തിൽ വെച്ചോ
ആകാശപ്പാലതൻ തണലിൽ വെച്ചോ
മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദ്ധവതീ ദേവൻ നിനക്കുതന്നു
ദേവൻ നിനക്കുതന്നു
നീ പുളകാർദ്രയായി അന്നു നീ
സ്നേഹവതി ആയി
(സീമന്ത രേഖയിൽ....)


ഇവിടെ

വിഡിയോ



[2]

ആയിരവല്ലിതന്‍ തിരുനടയില്‍
ആയിരം ദീപങ്ങള്‍ തൊഴുതുനിന്നു
മഞ്ഞില്‍കുളിച്ചീറന്‍ മുടിയുമഴിച്ചിട്ടു
മഞ്ജുള പൌര്‍ണ്ണമി തൊഴുതു നിന്നു
വിണ്ണില്‍ തൊഴുതുനിന്നു.....

ധനുമാസ പുണര്‍ത നിലാവിലെ കുളിരിന്റെ
ധവളമാം തൂവല്‍ കുടിലുകളില്‍
തളിരിലക്കാട്ടിലെ സരസീരുഹകിളികള്‍
തങ്ങളില്‍ പിണയുമീ രാത്രിയില്‍
മദം കൊണ്ടുനില്‍ക്കുന്ന നിന്റെ നാണത്തിലെന്‍
മദനശരനഖങ്ങള്‍ പൊതിയട്ടേ
ഞാന്‍ പൊതിയട്ടേ.......
ആയിരവല്ലിതന്‍ തിരുനടയില്‍ ......

പുളകമംഗലയാം അരുവിക്കുടുക്കുവാന്‍
പുടവയുമായെത്തും പൂനിലാവിന്‍
വൈഡൂര്യ കൈകളീ പൊന്‍പാലരുവിയെ
വാരിപ്പുണര്‍ന്നുമ്മവയ്ക്കുമ്പോള്‍
വശംവദയായി നില്‍ക്കും നിന്റെ പൂമെയ്യിലെന്‍
അഭിനിവേശം ഞാന്‍ പകരട്ടേ
ഞാന്‍ പകരട്ടേ
ആയിരവല്ലിതന്‍ തിരുനടയില്‍ ....

ഇവിടെ


4.

ചിത്രം: പിക്ക്നിക്ക് [1975] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ് & വാണി ജയറാം

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടീ
വനമല്ലിക നീ ഒരുങ്ങും....

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും


മന്ദാര പൂവിന്‍ മണമുണ്ടു
പറക്കും മാലേയ കുളിര്‍ കാറ്റില്‍
വന്ദനമാല തന്‍ നിഴലില്‍ നീയൊരു
ചന്ദനലത പോല്‍ നില്‍ക്കും

വാര്‍മുകില്‍ വാതില്‍ തുറക്കും
വാര്‍തിങ്കള്‍ നിന്നു ചിരിക്കും


വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും


നിന്‍ പാട്ടിലൂറും ശൃംഗാര
മധുവും നീഹാരാര്‍ദ്ര നിലാവും
നമ്മുടെ രജനി മദകരമാക്കും
ഞാന്‍ ഒരു മലര്‍ക്കൊടിയാകും

വാര്‍മുകില്‍ വാതിലടക്കും
വാര്‍തിങ്കള്‍ നാണിച്ചൊളിക്കും

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി...

ഇവിടെ


വിഡിയോ



[2] പാടിയതു: യേശുദാസ്


കസ്തൂരിമണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍
കണ്മണിയെക്കണ്ടൂവോ നീ കവിളിണ തഴുകിയോ നീ?
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോള്‍
കള്ളിയവള്‍ കഥ പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ?

നീലാഞ്ജനപ്പുഴയില്‍ നീരാടിനിന്നനേരം
നീനല്‍കും കുളിരലയില്‍ പൂമേനി പൂത്തനേരം
എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍ലത നിന്നുലഞ്ഞോ?
എന്‍ രാഗമുദ്രചൂടും... ചെഞ്ചുണ്ടു വിതുമ്പിനിന്നോ?
കസ്തൂരി മണക്കുന്നല്ലോ.........

നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപ്പൂവിരിയും
നാണത്താല്‍ നനഞ്ഞ കവിള്‍-
ത്താരുകളില്‍ സന്ധ്യ പൂക്കും
ചെന്തളിര്‍ച്ചുണ്ടിണയില്‍ മുന്തിരിത്തേന്‍ കിനിയും
തേന്‍ ചോരും വാക്കിലെന്റെ.... പേരു തുളുമ്പിനില്‍ക്കും
കസ്തൂരി മണക്കുന്നല്ലോ.........

ഇവിടെ


വിഡിയോ


5.


ചിത്രം: ഹണിമൂൺ [1974] ഏ.ബി. രാജ്
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: പി. ജയചന്ദ്രൻ

മന്ദസ്മിതം പോലുമൊരുവസന്തം

മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം
മാലാഖകളുടെ മാലാഖനീ
മമഭാവനയുടെ ചാരുത നീ

എന്മനോരാജ്യത്തെ സിംഹാസനത്തില്‍ നീ
ഏകാന്തസ്വപ്നമായ് വന്നൂ
സൌഗന്ധികക്കുളിര്‍ച്ചിന്തകളാലെന്നില്‍
സംഗീതമാലചൊരിഞ്ഞൂ
നീയെന്ന മോഹനരാ‍ഗമില്ലെങ്കില്‍ ഞാന്‍
നിശ്ശബ്ദവീണയായേനേ......
മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം


വര്‍ണ്ണരഹിതമാം നിമിഷദലങ്ങളെ
സ്വര്‍ണ്ണപതംഗങ്ങളാക്കി
പുഷ്പങ്ങള്‍തേടുമീ കോവിലില്‍ പ്രേമത്തിന്‍
നിത്യപുഷ്പാഞ്ജലി ചാര്‍ത്തി
നീയെന്നസങ്കല്‍പ്പം ഇല്ലായിരുന്നെങ്കില്‍
നിശ്ചലശില്‍പ്പമായേനേ.....
മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം


ഇവിടെ



6.

ചിത്രം: യാമിനി [1973] കൃഷ്ണൻ നായർ
രചന: കാനം ഈ.ജെ.


പാടിയതു:യേശുദാസ്


സ്വയംവരകന്യകേ സ്വപ്നഗായികേ സഖി
സ്വര്‍ഗ്ഗകവാടം തുറക്കൂ സപ്തസ്വരങ്ങള്‍ മുഴക്കൂ

നിന്‍ ചൊടിയിലടങ്ങാത്ത മധുരമുണ്ടോ നിന്റെ
പുഞ്ചിരിയില്‍ വിടരാത്ത വസന്തമുണ്ടോ?
സുന്ദരീ....
നിന്‍ രാഗതന്രികള്‍ പാടാത്ത ഗന്ധര്‍വ ഗാനങ്ങളുണ്ടോ?
ഗന്ധര്‍വ ഗാനങ്ങളുണ്ടോ?
(സ്വയംവര കന്യകേ..)

നിന്‍ മതിയിലുണരാത്ത കഥകളുണ്ടൊ നിന്റെ
കണ്മുനയില്‍ വിടരാത്ത കവിതയുണ്ടോ?
കണ്മണീ...
നിന്‍ മോഹഗംഗയില്‍ പൊങ്ങാത്ത സ്വര്‍ണ്ണമരാളങ്ങളുണ്ടോ?
സ്വര്‍ണ്ണമ
രാളങ്ങളുണ്ടോ?

ഇവിടെ

വിഡിയോ




7.


ചിത്രം: സി.ഐ.ഡി. നസീർ [1971] വേണു
രചന: ശ്രീകുമാരൻ തമ്പി

[1] പാടിയതു: പി. ജയചന്ദ്രൻ


നിൻ മണിയറയിലെ നിർമ്മലശയ്യയിലെ
നീല നീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ..
( നിൻ )

പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു
പുഷ്പശലഭമായ് ഞാൻ പറന്നുവെങ്കിൽ
ശൃംഗാരമധുവൂറും നിൻ ദാഹപാനപാത്രം
എന്നുമെന്നധരത്തോടടുക്കുമല്ലോ..
( നിൻ)

ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ
ഇന്ദീവരങ്ങളായ് ഞാൻ വിടർന്നുവെങ്കിൽ
ഇന്ദ്രനീലാഭതൂകും നിൻ മലർമിഴിയുമായ്
സുന്ദരീയങ്ങനെ ഞാൻ ഇണങ്ങുമല്ലോ.
(നിൻ)

ഇവിടെ


വിഡിയോ



[2] പാടിയതു: കെ.പി. ബ്രഹ്മാനന്ദൻ


നീല നിശീഥിനീ നിൻ മണി മേടയിൽ
നിദ്രാ വിഹീനയായ്‌ നിന്നു
നിൻ മലർ വാടിയിൽ നീറുമൊരോർമ്മ പോൽ
നിർമ്മലേ ഞാൻ കാത്തു നിന്നൂ
നിന്നു നിന്നു ഞാൻ കാത്തു നിന്നൂ (നീല)

ജാലക വാതിലിൻ വെള്ളി കൊളുത്തുകൾ
താളത്തിൽ കാറ്റിൽ കിലുങ്ങീ (ജാലക)
വാതിൽ തുറക്കുമെന്നോർത്തു വിടർന്നിതെൻ
വാസന്ത സ്വപ്ന ദളങ്ങൾ (2)
ആ...ആ...ആ (നീല)

തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
വേദന കാണാതെ മാഞ്ഞു (തേനൂറും)
തേടി തളരും മിഴികളുമായ്‌ ഞാൻ
ദേവിയെ കാണുവാൻ നിന്നൂ (2)
ആ...ആ....ആ.. (നീല)

ഇവിടെ


വിഡിയോ


8.


ചിത്രം: രക്തപുഷ്പം [1970]
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: യേശുദാസ്
നീലക്കുട നിവർത്തീ വാനം
എനിക്കു വേണ്ടി
നീളെ പൂ നിരത്തീ ഭൂമി
എനിക്കു വേണ്ടി (നീലക്കുട....)

രാഗമാലിക പാടിത്തരുന്നൂ
രാവായാൽ രാക്കിളികൾ(2)
പള്ളിമഞ്ചത്തേരു തരുന്നു
പവിഴമല്ലി തെന്നൽ
എല്ലാം എല്ലാം (2)
എനിക്കു വേണ്ടി എനിക്കു വേണ്ടി (നീലക്കുട...)


സ്വർണ്ണ ദീപിക കാട്ടിത്തരുന്നു
സ്വർണ്ണമല്ലിപ്പൂക്കൾ
രംഗവേദിയൊരുക്കി വിളിപ്പൂ
രത്നശൈലകരങ്ങൾ
എല്ലാം എല്ലാം (2)
എനിക്കു വേണ്ടി എനിക്കു വേണ്ടി (നീലക്കുട...)

ഇവിടെ





9.


ചിത്രം: പുഴ [[1980] ജെസ്സി
രചന: പി. ഭാസ്കരൻ


പാടിയതു: യേശുദാസ്

അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചില്‍
അടച്ചിട്ട മണിവാതില്‍ നീ തുറന്നു..
കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം
പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു..

അനുരാഗശാലിനീ നീ വന്ന നേരത്തില്‍
ആരാധന വിധികള്‍ ഞാന്‍ മറന്നു..
ഉള്ളിലെ മണിയറയില്‍ മുല്ലമലര്‍മെത്തയിന്‍‍മേല്‍
കള്ള ഉറക്കം നടിച്ചു നീ കിടന്നു..

ഞാന്‍ വന്നിരുന്നതറിയാതെ സ്വപ്നത്തിന്‍
പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു..
എന്റെ ചുടുനിശ്വാസങ്ങള്‍ നിന്‍കവിളില്‍ പതിച്ചനേരം
തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു..

ഇവിടെ


വിഡിയോ


10.

ചിത്രം: പത്മവ്യൂഹം[1973] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: യേശുദാസ്

[1]

പാലരുവിക്കരയിൽ പഞ്ചമി വിടരും പടവിൽ
പറന്നു വരൂ വരൂ
പനിനീരുതിരും രാവിൽ (പാലരുവി)
കുരുവീ...ഇണക്കുരുവീ....

മാധവമാസ നിലാവിൽ
മണമൂറും മലർക്കുടിലിൽ (മാധവ)
മൗനം കൊണ്ടൊരു മണിയറ തീർക്കും
മൽസഖി ഞാനതിലൊളിക്കും
നീ വരുമോ നിൻ നീലത്തൂവലിൽ
നിറയും നിർവൃതി തരുമോ
കുരുവീ...ഇണക്കുരുവീ...(പാലരുവി)

താരാപഥമണ്ഡപത്തിൽ
മേഘപ്പക്ഷികൾ മയങ്ങും (താരാപഥ)
താലവനത്തിൽ കാറ്റാം നർത്തകി
തളകൾ മാറ്റിയുറങ്ങും
നീ വരുമോ നിന്നധര ദളത്തിൽ
നിറയും കവിതകൾ തരുമോ
കുരുവീ...ഇണക്കുരുവീ....(പാലരുവി)
കുരുവീ...ഇണക്കുരുവീ....
കുരുവീ...ഇണക്കുരുവീ....
കുരുവീ...ഇണക്കുരുവീ....


ഇവിടെ


വിഡിയോ

[2]

കുയിലിന്റെ മണിനാദം കേട്ടൂ കാറ്റില്‍
കുതിരക്കുളമ്പടി കേട്ടൂ
മ്.....മ്......

കുയിലിന്റെ മണിനാദം കേട്ടൂ കാറ്റില്‍
കുതിരക്കുളമ്പടി കേട്ടൂ
കുറുമൊഴിമുല്ല പൂങ്കാറ്റില്‍ രണ്ടു
കുവലയപ്പൂക്കള്‍ വിടര്‍ന്നു
കുയിലിന്റെ മണിനാദം കേട്ടൂ

മാനത്തെ മായാവനത്തില്‍ നിന്നും
മാലാഖ മണ്ണിലിറങ്ങീ
ആമിഴിത്താമരപ്പൂവില്‍ നിന്നും
ആശാപരാഗം പറന്നൂ‍
ആവര്‍ണ്ണ രാഗപരാഗം എന്റെ
ജീവനില്‍ പുല്‍കിപ്പടര്‍ന്നൂ
കുയിലിന്റെ മണിനാദം കേട്ടൂ

ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
ആതിരാനൂല്‍ച്ചേല പോലെ
ഈക്കാട്ടുപൂന്തേനരുവീ മിന്നും
ഇളവെയില്‍ പൊന്നില്‍ തിളങ്ങീ
ഈ നദീതീരത്തു നീയാം
സ്വപ്നമീണമായെന്നില്‍ നിറഞ്ഞൂ
കുയിലിന്റെ മണിനാദം കേട്ടൂ..

ഇവിടെ


വിഡിയോ

11.

ചിത്രം: ഹല്ലോ! ഡാർലിങ്ങ് [1975] ഏ.ബി. രാജ്
രചന: വയലാർ


പാടിയതു: പി. സുശീല


ദ്വാരകേ ദ്വാരകേ........
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ
കോടിജന്മങ്ങളായ് നിന്‍സ്വരമണ്ഡപം
തേടിവരുന്നൂ മീരാ...
നൃത്തമാടിവരുന്നൂ മീരാ
ദ്വാരകേ ദ്വാരകേ......
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ

അഷ്ടമംഗല്യവുമായ് അമൃതകലശവുമായ്
അഷ്ടമിരോഹിണീയണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍ ഇന്നു
ചുണ്ടില്‍ യദുകുലകാംബോജിയുമായ്
ചുംബിക്കുവാന്‍ വന്നൂ ശ്രീപദം
ചുംബിക്കുവാന്‍ വന്നൂ........
മീരാ....മീരാ......നാഥന്റെ ആരാധികയാം മീരാ....
(ദ്വാരകേ....)

അംഗുലിലാളനത്തില്‍ അധരശ്വസനങ്ങളില്‍
തന്‍ കര പൊന്‍ കുഴല്‍ തുടിക്കുമ്പോള്‍
പാടാന്‍ കൊതിക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടീ
പൂജിയ്ക്കുവാന്‍ വന്നൂ‍
ശ്രീപദം പൂജിയ്ക്കുവാന്‍ വന്നൂ....
മീരാ....മീരാ...നാഥന്റെആരാധികയാം
മീരാ....
(ദ്വാരകേ....)

ഇവിടെ

വിഡിയോ


12.


ചിത്രം: കന്യാദാനം [1976] ഹരിഹരൻ
രചന: ശ്രീകുമാരൻ തമ്പി



പാടിയതു: കെ ജെ യേശുദാസ് & പി സുശീല


രണ്ടു നക്ഷത്രങ്ങൾ കണ്ടു മുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
അടുക്കുവാനറിയാതെ രൂപങ്ങൾ നിന്നു
ആത്മാവിൽ രശ്മികളലയടിച്ചുയർന്നു ( രണ്ടു ... )

ചാമര മേഘങ്ങൾ ചാഞ്ചാടി നടന്നു
സന്ദേശ കാവ്യത്തിൻ പൂവിളിയുയർന്നു (2)
മാനത്തെ പൊന്നോണം മനസ്സില് വന്നെങ്കില്
നമ്മളാ താരങ്ങളായ് മാറിയെങ്കിൽ ( രണ്ടു ... )

സന്ധ്യ തൻ ഉദ്യാനം പൂ വാരിയെറിഞ്ഞൂ
സിന്ദൂര രേഖകൾ അവ കോർത്തു നടന്നു
മാനത്തെ കല്യാണം മണ്ണിലായെങ്കിൽ
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കിൽ ( രണ്ടു ... )


ഇവിടെ

Sunday, September 12, 2010

തീക്കനൽ [1976] യേശുദാസ്,സുശീല [5]



ചിത്രം: തീക്കനൽ[ 1976] മധു
താരങ്ങൾ: മധു, ശങ്കരാടി, സദൻ, കനകദുർഗ്ഗ, വിധുബാല, ശ്രീവിദ്യ


രചന: വയലാർ
സംഗീതം: യേശുദാസ്


1. പാടിയതു: യേശുദാസ്

മാനത്തെ കനലുകെട്ടു..കനലുകെട്ടു
സ്വർഗ്ഗമാളികച്ചുമരിന്മേൽ കരിപിടിച്ചു

ഭൂമി പെറ്റ പൂവുകൾക്കു സമയമറിയുവാൻ
കാലം പൊന്നുകൊണ്ടൊരു നാഴികമണി ചുമരിൽ വച്ചു
നാഴിക മണിത്തിങ്കളേ..നേരമെന്തായീ..
നേരമെന്തായീ..നേരമെന്തായീ

വെള്ളിമേഘത്താടിവെച്ച വൃദ്ധനാം ദൈവമേ - നിന്റെ
ചില്ലുകണ്ണട ഉടഞ്ഞു പോയോ?
നക്ഷത്ര പെണ്ണു വന്നു നിൻ മുന്നിൽ കൊളുത്തിയ
നവരാത്രി ദീപങ്ങൾ കൊഴിഞ്ഞുപോയോ?
കടൽത്തിരയിൽ ഈ കടൽത്തിരയിൽ കൊഴിഞ്ഞു പൊയോ?

തെന്നലിന്റെ തോണിയിലെ കണ്ണുനീർ പൈങ്കിളീ - നിന്റെ
കാമുകി പിരിഞ്ഞുപോയോ?
കണ്ണാടി വാതിൽ വച്ചു സ്വപ്നങ്ങൾ പണിഞ്ഞ നിൻ
കടലാസ്സു കോട്ടകൾ തകർന്നു പോയോ?
കൊടുങ്കാറ്റിൽ ഈ കൊടുങ്കാറ്റിൽ തകർന്നുപോയോ?
(മാനത്തെ കനലുകെട്ടു)


ഇവിടെ


വിഡിയോ


2. പാടിയതു: യേശുദാസ്

ആശ്ചര്യ ചൂഡാമണീ
അനുരാഗ പാൽകടൽ കടഞ്ഞു കിട്ടിയോ-
രാശ്ചര്യ ചൂഡാമണീ
ആരു നിൻ സീമന്ത രേഖയിൽ ഈയൊരു
ചാരു കുങ്കുമലത പടർത്തി


ചൂടുള്ള നിന്റെ സ്വയംപ്രഭാ നാളത്തിൻ
ചുറ്റും പറന്നൂ ഞാൻ
നിൻ അഗ്നികിരീടത്തിൻ നെറ്റിക്കനലിലെൻ
നഗ്നമാം ചിറകിന്നു തീ പിടിച്ചു
തീ പിടിച്ചു...

മൂകമായ്‌ നിന്റെ ജ്വലിക്കുന്ന സൗന്ദര്യം
മോഹിച്ചിരുന്നൂ ഞാൻ
എൻ ചത്ത ദൈവത്തിന്റെ കയ്യിലെ കൽപ്പൂവിൽ
എത്ര നാൾ വെറുതെ ഞാൻ തപസ്സിരുന്നു..
തപസ്സിരുന്നു..

ഇവിടെ

വിഡിയോ


3. പാടിയതു: യേശുദാസ്

ചന്ദ്രമൌലീ - ചതുര്‍ഥിയാമിനീ
ചാരുരൂപിണീ - നിന്റെ
വര്‍ണ്ണശബളമാം വസന്തമേടയില്‍
വാടകയ്ക്കൊരു മുറി തരുമോ ? (ചന്ദ്രമൌലീ)

നിന്റെ കൈയ്യിലെ കളിര്‍മലര്‍ക്കുമ്പിളില്‍
നീ നിറച്ച പാനീയം
എന്റെ ചുണ്ടുകളില്‍ മദം പകരും
ചുവന്ന പാനീയം
എന്തിനിത്ര കൂടുതല്‍ കുടിച്ചൂ -
എന്റെ തരളമാം ഹൃദയമേ (ചന്ദ്രമൌലീ)

നിന്റെ മാറിലെ ചിറകുള്ള ചേലയില്‍
നീ നിറയ്ക്കുമാവേശം
എന്‍ ചുടുഞരമ്പിന്‍ പടം പൊഴിയ്ക്കാന്‍
തുടിയ്ക്കുമാവേശം
എന്തിനിന്നു പുല്‍കുവാന്‍ കൊതിച്ചു
എന്റെ ചപലമാം ദാഹം. (ചന്ദ്രമൌലീ)





4. പാടിയതു: യേശുദാസ് & സുശീല

കാറ്റിനു കുളിരുകോരി
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി
പ്രേമിക്കും തോറും മുഖശ്രീ കൂടുമെൻ
കാമുകിയൊരു ദേവതയായി (കാറ്റിനു)

സ്വപ്നങ്ങൾ ഇണചേരും യുവമാനസത്തിലെ
സുകുമാരകവിതയല്ലേ
നീയെന്റെ സ്വർഗ്ഗാനുഭൂതിയല്ലേ
കളിമൺ കമണ്ഡലുവിൽ പ്രേമതീർത്ഥവുമായ്‌
കാവിവസ്ത്രമുടുക്കുന്ന മേഘമേ
കവിയോ ദേവനോ പറയൂ
ഈജന്മം മുഴുവനും കാമുകരല്ലേ
ഞങ്ങൾ കാമുകരല്ലേ

മാമ്പൂവിൻ മദമുണ്ണും ഋതു സംഗമത്തിലെ
മലയാളി മൈനയല്ലേ
നീയെന്റെ മാർമൂടും പീലിയല്ലേ
അരയിൽ മണിത്തുടലിൽ അഗ്നി പുഷ്പവുമായ്‌
ആറ്റിറമ്പിൽ നിൽക്കുന്ന മേഘമേ
വിധിയോ വേടനോ പറയൂ
വീണ്ടും നീ ശരമെയ്തു വേർപ്പിരിക്കല്ലേ
ഞങ്ങളെ വേർപ്പിരിക്കല്ലേ


ഇവിടെ



5. പാടിയതു: പി. സുശീല


പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ.... പുഴയായി....
പൊന്‍പുഴയൊരു മുകിലാവാന്‍ കൊതിച്ചൂ.... മുകിലായി....
പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ..... പുഴയായി.....

മരതകക്കുന്നിന്റെ മടിയിലൂടെ മുകില്‍
ചെറുപുഴയായ് പാട്ടുപാടി ഒഴുകിയെത്തി
കടലിലെത്തും മുൻപേ മല മുലകൊടുക്കും മുൻപേ
ചുടുവെയിലിന്‍ മരുപ്പറമ്പില്‍ പുഴ മരിച്ചു
പുഴയിനിയും മുകിലായ് ജനിക്കുമോ
പൂനിലാവ് മന്ത്രകോടി നല്‍കുമോ....

പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ.... പുഴയായി....

സുരഭിയാം കാറ്റിന്റെ വഴിയിലൂടെ പുഴ
ചെറുമുകിലായ് നൃത്തമാടി പറന്നുപൊങ്ങി
ചിറകുവെയ്ക്കും മുൻപേ കതിര്‍ചിലങ്ക കെട്ടും മുൻപേ
ഒരു പകലിന്‍ ചിതയില്‍ വീണാ മുകില്‍ മരിച്ചു..
മുകിലിനിയും പുഴയായ് ജനിയ്ക്കുമോ
തുകിലുണര്‍ത്തു പാട്ടുപാടി ഒഴുകുമോ...

പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ..... പുഴയായി...

വേണു നാഗവള്ളി.,ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ



ഒരു നഷ്ട വസന്തത്തിന്റെ തപ്തനിശ്വാസം!


ചിത്രം: ഉള്‍ക്കടല്‍ [1979] കെ.ജി. ജോർജ്
താരങ്ങൾ: വേണു നാഗവള്ളി, ജലജ, ശങ്കരാടി, രതീഷ്, വില്ല്യം ഡിക്രൂസ്,
ജഗതി, അനുരാധ


രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്‍




1. പാടിയതു: പി ജയചന്ദ്രന്‍ ,സെല്‍മ ജോര്‍ജ്

ശരദിന്ദു മലര്‍ദീപ നാളം നീട്ടി സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി..(2)
ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു..

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം അകന്നു പോകെ..
ഹരിനീള കംബള ചുരുള്‍ നിവര്‍ത്തീ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയും നമ്മള്‍ നടന്നു പാടും
വഴിയില്‍ വസന്ത മലര്‍ കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

ഇവിടെ

വിഡിയോ



2. പാടിയതു: യേശുദാസ്

എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ, നിന്നെയും തേടീ...ആ....
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ, നിന്നെയും തേടി
എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു, വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു...

നിന്‍ ചുടുനിശ്വാസ ധാരയാം വേനലും
നിര്‍വൃതിയായൊരു പൂക്കാലവും (2)
നിന്‍ ജലക്രീഡാലഹരിയാം വര്‍ഷവും
നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും
വന്നു തൊഴുതുമടങ്ങുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...

നിന്‍ ചുരുള്‍ വെറ്റില തിന്നു തുടുത്തൊരു
പൊന്നുഷകന്യകള്‍ വന്നു പോകും
നിന്‍ മുടിചാര്‍ത്തിലെ സൌരഭമാകെ
പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍
പൊന്നിളം ചെപ്പു തുറക്കുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...


ഇവിടെ

വിഡിയോ



3. പാടിയതു: കെ ജെ യേശുദാസ് [ *1979 സംസ്ഥാന അവാർഡ്}


കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

സപ്ത വർണ്ണ ചിറകു കരിഞ്ഞൊരു സ്വപ്ന ശലഭം ഞാൻ

കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

ആദി വസന്ത സ്മൃതികൾ പൂവിടും ഏതോ ശാഖികളിൽ

ആദി വസന്ത സ്മൃതികൾ പൂവിടും ഏതോ ശാഖികളിൽ

പാടും കുയിലേ... കുയിലേ...

പാടും കുയിലേ എനിയ്ക്കു നീയൊരു വേദന തൻ കനി തന്നു


വെറുമൊരു വേദന തൻ കനി തന്നു

കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

പൂക്കുമൊലീവുകൾ മുന്തിരി വള്ളികൾ

കോർക്കും കണ്ണീർ മണികൾ

താലം നിറയെ ഒരുക്കി എൻ പ്രിയ താപസി അരികിലിരിപ്പൂ

താലം നിറയെ ഒരുക്കി എൻ പ്രിയ താപസി അരികിലിരിപ്പൂ

എന്നെ നീ സഖി തഴുതിയുറക്കൂ...


കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ......

ഇവിടെ

വിഡിയോ




4. പാടിയതു: യേശുദാസ്


നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ!
മുഗ്ദ്ധലജ്ജാവതീലാവണ്യമേ!
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പൂ!-- വരൂ
ഭദ്രപീഠം ഞാനൊരുക്കി നില്‍പൂ!

എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍
കുങ്കുമപൂങ്കുറിച്ചാര്‍ത്തുപോലെ
സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത-
സ്പന്ദനം പോല്‍ നീ കടന്നു വരൂ!
എന്റെ മനസ്സിന്റെയങ്കണമാകെ നീ
വര്‍ണ്ണാഞ്ചിതമാക്കൂ! (നഷ്ടവസന്തത്തിന്‍..)

നിന്‍ പ്രേമലജ്ജാപരിഭവഭങ്ങികള്‍
എല്ലാം കൊരുത്തൊരു മാല്യവുമായ്‌
മന്ദം പളുങ്കുചിറകുകള്‍ വീശി നീ
വന്നണയൂ ദേവദൂതിപോലെ
എന്റെ ശാരൊണ്‍ താഴ്‌വരയിലെ പൊന്നുഷ-
സങ്കീര്‍ത്തനമാകൂ (നഷ്ടവസന്തത്തിന്‍..)

ഇവിടെ

വിഡിയോ



5. പാടിയതു: യേശുദാസ്



പുഴയില്‍ മുങ്ങിത്താഴും സന്ധ്യ
കുങ്കുമ പൊട്ടിന്നഴകും വിഴുങ്ങുന്നൂ തിര
പെയ്തൊഴിയാത്ത മുകിലിന്‍ അസ്വാസ്ഥൃമായ്
മുളം തണ്ടിലെ തിരുമുറിവില്‍ ആരോ
മെല്ലെ ചുണ്ടമര്‍ത്തവേ
ചുരന്നൊഴുകും മൃദൂഷ്മള രാഗത്തിന്‍ ഉന്മാദമായ്
ഒരു പൊന്മ തന്‍ ചുണ്ടിന്നിരുപാടുമായ് തൂങ്ങിപ്പിടയും
മത്സ്യത്തിന്റെ നിശ്ശബ്ദ ദുരന്തമായ്
വിട ചോദിക്കും ഏതോ പക്ഷി തന്‍ വിഷാദമായ്
അകലെ ഒരു നേര്‍ത്ത നിഴലായ് മാറും തോണിയ്ക്കകമേ നിന്നും
കാറ്റില്‍ പടരും നാടന്‍ പാട്ടിന്‍ താഴംപൂ മണം
ഉള്ളില്‍ തൊട്ടു തൊട്ടുണര്‍ത്തുന്ന ദാഹമായ്
നില്ക്കുന്നു ഞാന്‍ ഈ പുഴയോരത്ത്‌ ആരും കാണാതെ
നക്ഷത്രം ഒന്നെന്നുള്ളില്‍ എരിയുന്നു
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നൂ...
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നൂ...



വിഡിയോ





ബോണസ്:


A. ചിത്രം: ലാൽ സലാം[1990] വേണു നാഗവള്ളി

“സാന്ദ്രമാം മൌനത്തിൽ.....

പാടിയതു: യേശുദാസ്

സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ(2)
ശാന്തമായ് അന്ത്യമാം ശയ്യ പുല്‍കി
മറ്റൊരാത്മാവിന്‍ ആരുമറിയാത്ത
ദു:ഖമീ മഞ്ചത്തില്‍ പൂക്കളായി

അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍
ദീന ഗദ്ഗദം പിന്തുടരുമ്പോള്‍(2)
നിന്നെ പൊതിയുമാ പൂവുകളോടൊപ്പം(2)
എങ്ങനെ ശാന്തമായ് നീയുറങ്ങും?
സാന്ദ്രമാം.......

വാടക വീടുമായ് ഏതു ജന്മാന്തര
വാസനാ ബന്ധങ്ങളെന്നോ?(2)
ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ(2)
എങ്ങനെ ശാന്തമായ് നീ മടങ്ങും?
സാന്ദ്രമാം......

ഇവിടെ





B. ചിത്രം: ചില്ലു [1982] ലെനിൻ രാജേന്ദ്രൻ

പാടിയതു:യേശുദാസ് / ജാനകി



ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം (൨)
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ
നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം (൨)

അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
എന്തു മധുരം എന്നോതുവാന്‍ മോഹം (൨)
ആ . . . . . . . .
ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു
വെറുതെ ഇരിയ്ക്കുവാന്‍ മോഹം (൨)
വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
എതിര്‍ പാട്ടു പാടുവാന്‍ മോഹം (൨)

അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്‍തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം

ഇവിടെ


വിഡിയോ


C. ചിത്രം: ശാലിനി എന്റെ കൂട്ടുകാരി

പാടിയതു: യേശുദാസ് / മാധുരി


ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി

എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി

കാലം ഘനീഭൂതമായ് നിൽക്കുമാ
കരകാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയിഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍വരില്ലയോ കൂടെ?

ഇവിടെ



വിഡിയോ






ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നൂ...

Saturday, September 11, 2010

എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ]യേശുദാസ്, പി. ജയചന്ദ്രൻ, ചിത്ര, ബിജു നാരായൺ...




ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ] ഭരത് ഗോപി
താരങ്ങൾ: ലാൽ, ജഗതി, സായികുമാർ, ജഗന്നാഥൻ, റീസാ ബാവാ, വാണി
വിശ്വനാഥ്, വിലാസിനി, യമുന


രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ


1. പാടിയതു: പി ജയചന്ദ്രൻ


ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും
ഏഴു സ്വരങ്ങൾ ചിറകുനൽകീ
സ്‌നേഹക്ഷതങ്ങളാൽ നോവും മനസിൽ
ചേക്കേറുവാൻ പാറിപ്പറന്നുപോയി
പാടി പാടി പറന്നുപോയീ
(ഏകാകിയാം നിന്റെ )

പോയ്‌വരൂ വേനലേ എന്നു ചൊല്ലി
പൂവാക തൂവാലവീശി
വേനലിൽ പൂക്കുന്ന ചില്ലകളിൽ
താനിരുന്നാടും കിളികൾ പാടീ
വന്നണയാത്ത വസന്തം
കന്നിമണ്ണിന്റെ പാഴ്‌കിനാവല്ലേ
(ഏകാകിയാം നിന്റെ )

കാറ്റിന്റെ കയ്യിൽ പ്രസാദമായി
കാണാത്ത പൂവിൻ സുഗന്ധം
പാഥേയമായൊരു പാട്ടുതരൂ
പാതിരാപുള്ളുകൾ കേണുചൊല്ലീ
സുന്ദരവാഗ്ദത്തതീരം നമ്മൾ
കാണുന്ന പാഴ്‌ക്കിനാവല്ലേ
(ഏകാകിയാം നിന്റെ )


ഇവിടെ




വിഡിയോ





2. പാടിയതു: യേശുദാസ്

ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍
വിരിയും മിഴിനീര്‍പൂക്കളുമായി (2)
നിന്നന്ത്യനിദ്രാകുടീരം പൂകി കുമ്പിട്ടു
നില്‍പ്പവളാരോ ഒരു സങ്കീര്‍ത്തനം പോലേ
ഒരു ദുഃഖ സങ്കീര്‍ത്തനം പോലേ...
ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍
വിരിയും മിഴിനീര്‍പൂക്കളുമായി

പൊന്‍പറകൊണ്ടു നീ സ്നേഹമളന്നു
കണ്ണുനീരിറ്റിച്ചതേറ്റു വാങ്ങി (2)
ധന്യയായിത്തീര്‍ന്നോരാ കന്യകയെന്തിനായി
ഇന്നും കാതോര്‍ത്തു കാത്തിരിപ്പൂ
ഈ കല്ലറതന്‍ അഗാധഥയില്‍
ഒരു ഹൃത്തിന്‍ തുടിപ്പുകളുണ്ടോ
ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍
വിരിയും മിഴിനീര്‍പൂക്കളുമായി

മൃത്യുവിന്‍ കൊത്തേറ്റു നൂറായി നുറുങ്ങും
ഹൃത്തടം വീണ്ടുമുയിര്‍ക്കുമെന്നോ (2)
ഏതോ നിഗൂഢമാം മൗനം വിഴുങ്ങിയ
നാദത്തിന്നുണ്ടാമോ മാറ്റൊലികള്‍‌
ശത്രുവിന്‍ വെട്ടേറ്റു വീണവര്‍ തന്‍
ചുടുരക്തത്തില്‍ പൂക്കള്‍ വിടരും
[ഇനിയും നിന്നോര്‍മ്മതന്‍.....




ഇവിടെ



വിഡിയോ



3. പാടിയതു: ബിജു നാരായൺ / & ചിത്ര

പറയാത്ത മൊഴികള്‍‌തന്‍
‍ആഴത്തില്‍ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം
നിന്നോടു പറയുവാനാശിച്ചതെല്ലാം
ഒരുകുറി പോലും നിനക്കായ് മാത്രമായ്
ഒരു പാട്ടു പാടാന്‍ നീ ചൊന്നതില്ല
പറയാം ഞാന്‍ ഭദ്രേ, നീ കേള്‍ക്കുവാനല്ലാതെ
ഒരു വരി പോലും പാടിയില്ല...

തളിരടി മുള്ളേറ്റു നൊന്തപോലെ
മലര്‍പുടവത്തുമ്പെങ്ങോ തടഞ്ഞപോലെ
വെറുതേ... വെറുതെ നടിക്കാതെന്‍ അരികില്‍ നിന്നൂ
മോഹിച്ചൊരു മൊഴി കേള്‍ക്കാന്‍ നീ കാത്തു നിന്നൂ

(പറയാത്ത)

തുടുതുടെ വിരിയുമീ ചെമ്പനീര്‍പുഷ്‌പമെന്‍
ഹൃദയമാണതു നീ എടുത്തു പോയി
തരളമാം മൊഴികളാല്‍ വിരിയാത്ത സ്നേഹത്തിന്‍
പൊരുളുകള്‍ നീയതില്‍ വായിച്ചുവോ

(പറയാത്ത)

ഇവിടെ


വിഡിയോ



4. പാടിയതു: പന്തളം ബാലൻ, & രാധികാ തിലക്


ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍
ഇല്ല മുന്തിരിത്തോപ്പു രാപ്പാര്‍ക്കുവാന്‍
കാത്തിരിക്കാനും ഇല്ലില്ല
സ്നേഹബാഷ്പമോരൊന്നും ഇരു നീര്‍മിഴികൾ
ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍

നിറനിലാവിനെ കണ്ടകലേ
കടല്‍തിരകള്‍ സ്നേഹ ജ്വരത്താല്‍ വിറക്കേ (നിറ..)
ദൃശ്യസീമകള്‍ക്കപ്പുറം
നിന്നേതോ നിത്യ കാമുകന്‍
നിര്‍ത്താതേ പാടുന്നു
ഒറ്റ നക്ഷത്രമേ ചൊല്ലൂ
നീയാരെ ഉറ്റു നോക്കുന്നു വിരഹാര്‍ദ്രയായ്‌

ഇരവിനു പകല്‍ സസ്നേഹമേകിയ (2)
ഹൃദയകുങ്കുമം തൂകിപ്പൊയ്‌ സന്ധ്യ
ഒന്നു തൊട്ടൂ തൊട്ടില്ലെന്ന മാത്രയില്‍
മിന്നി മാഞ്ഞൂ പകല്‍ രാത്രി ഏകയായ്‌
പോകയാമിനി ഒന്നിച്ചു നാമിനി
ഏക താരയെ മാറോടണച്ചവര്‍
ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാൻ

ഇവിടെ






5. പാടിയതു: കെ. ആർ. ശ്യാമ/ നവീൻ മാധവ്
രചന: രമേശൻ നായർ

തങ്ക നിലാവും താമര കാലിൽ
വെള്ളി കൊലുസ്സണിഞ്ഞു താളം പിടിക്കാൻ
ചന്ദന കാറ്റും ചാരത്തു വന്നണഞ്ഞു
ശ്രുതി ചേർന്നൊഴുകീ പനിനീർ അരുവി [ തങ്ക...


വെണ്മേഘ തേരേറി വാസന്ത ചന്ദ്രൻ
വെള്ളാരം കുന്നിന്മേൽ വന്നെത്തും നേരം
വൈകുന്നതെന്തേ നീ അങ്ങോട്ടു പോകാൻ
വയ്യെങ്കിൽ ഈ രാവു പാഴാകുമല്ലൊ
ആരാരും കാണാത്ത വാന വീഥിമേൽ
അവനോടൊത്തു പറയാൻ ഇനി അണയൂ സഖീ നീ [ തങ്ക..

രാപ്പാടി ഓരോരോ വായ്താരി പാടും
രാവിന്റെ തൈമുല്ല മാനത്തു പൂക്കും
പ്രേമിച്ചു പോകുന്ന കാലത്തിലാരും
നീയായി ഞാനായി മോഹിച്ചു പോകും
ആത്മാവിലൂറുന്നൊരനുരാഗമല്ലേ
പ്രിയമാം അതു പകരും നവവധുവായ് അണയൂ [തങ്ക...

ഇവിടെ



എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ]യേശുദാസ്, പി. ജയചന്ദ്രൻ, ചിത്ര, ബിജു നാരായൺ...









ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും...

ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ] ഭരത് ഗോപി
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ

പടിയതു: പി ജയചന്ദ്രൻ


ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും
ഏഴു സ്വരങ്ങൾ ചിറകുനൽകീ
സ്‌നേഹക്ഷതങ്ങളാൽ നോവും മനസിൽ
ചേക്കേറുവാൻ പാറിപ്പറന്നുപോയി
പാടി പാടി പറന്നുപോയീ
(ഏകാകിയാം നിന്റെ )

പോയ്‌വരൂ വേനലേ എന്നു ചൊല്ലി
പൂവാക തൂവാലവീശി
വേനലിൽ പൂക്കുന്ന ചില്ലകളിൽ
താനിരുന്നാടും കിളികൾ പാടീ
വന്നണയാത്ത വസന്തം
കന്നിമണ്ണിന്റെ പാഴ്‌കിനാവല്ലേ
(ഏകാകിയാം നിന്റെ )

കാറ്റിന്റെ കയ്യിൽ പ്രസാദമായി
കാണാത്ത പൂവിൻ സുഗന്ധം
പാഥേയമായൊരു പാട്ടുതരൂ
പാതിരാപുള്ളുകൾ കേണുചൊല്ലീ
സുന്ദരവാഗ്ദത്തതീരം നമ്മൾ
കാണുന്ന പാഴ്‌ക്കിനാവല്ലേ
(ഏകാകിയാം നിന്റെ )





ഇവിടെ




വിഡിയോ

വിഷ്ണുലോകം[ 1991 ] എം.ജി. ശ്രീകുമാർ, ചിത്ര..[6]







ചിത്രം: വിഷ്ണുലോകം[ 1991 ] കമല്‍
താരങ്ങൾ: മോഹൻലാൽ,നെടുമുടി വേണു, ജഗദീഷ്, ഉർവശി,ശാന്തി കൃഷ്ണ

രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍




1. പാടിയതു: എം ജി ശ്രീകുമാര്‍/ ചിത്ര


ആ .... ആ‍ ..... ആ...... ആ..... ആദ്യവസന്തമേ .....
ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായി നിറയുമോ
ആദ്യവർഷമേ തളിരിലത്തുമ്പിൽ
ഒരു മോഹബിന്ദുവായ് കൊഴിയുമോ
(ആദ്യവസന്തമേ..)

ഏഴഴകുള്ളൊരു വാർമയിൽ പേടതൻ സൌഹൃദപ്പീലികളോടെ (2)
മേഘപടം തീർത്ത വെണ്ണിലാക്കുമ്പിളിൽ (2)
സാന്ത്വനനാളങ്ങളോടെ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ..
രാവിന്റെ കവിളിലേ മിഴിനീർപ്പൂവുകൾ
പാരിജാതങ്ങളായ് മാറാൻ..
(ആദ്യവസന്തമേ..)

പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു
വൈഢൂര്യരേണുവെ പോലെ (2)
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
മംഗളചാരുതയേകാൻ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ ...
അണയുമീ ദീപത്തിൻ കാണാങ്കുരങ്ങളിൽ
സ്‌നേഹതന്തുക്കളായ് അലിയാൻ..
(ആദ്യവസന്തമേ..)



ഇവിടെ



വിഡിയൊ



2. പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര


കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി
(കസ്തൂരി...)

ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമള കവിളിലെ ചോപ്പിൽ കാട്ടുതക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാരവാക്കിൽ മയങ്ങി നൂറു
മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാ കൈകളിൽ
പച്ചകുത്തുപോലെ ചേർന്നുറങ്ങണം
നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ്
(കസ്തൂരി...)

ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ വീഴും
കുഴലുമായ് പന്തലിൽ വന്നാൽ തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ പൂമാല പോലെ ഞാൻ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ പൂമണം പോലെ നിന്നെ മൂടും
നീ പട്ടുടുത്ത് പൊട്ടുതൊട്ട് മുത്തുമാലയിട്ടൊരുങ്ങി
(കസ്തൂരി...)



ഇവിടെ


വിഡിയൊ


3. പാടിയതു: മലയേഷ്യ വാസുദേവൻ


പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട്
ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ
മേളങ്ങള്‍ തുയിലുണര്‍ത്തിയ നന്തുണിപ്പാട്ട്
ഹോയ്... നന്തുണിപ്പാട്ട്....
നാക്കില്ലാക്കുന്നിനറിയാം നാടില്ലാ കാറ്റിനറിയാം
പാണന്‍‌റെ പൊന്നുടുക്കിലെ നാടോടിത്താളം
ഈ നാടോടിത്താളം.... ഹോയ്....

(പാണപ്പുഴ)

തീക്കരുത്തിന്‍ ചിറകുവിരുത്തി പത്തുദിക്കും താണ്ടി
നാടുതെണ്ടിപ്പക്ഷികള്‍ക്ക് ഇക്കരക്കടവില്‍
ഒരു തേവരംകിളി മൂളിയെത്തി കാക്കരക്കടവില്‍
രാവുറങ്ങും കടമ്പിലപ്പോള്‍ പുലരിവെട്ടം പൂത്തിറങ്ങി
കൂട്ടിലെ കൂവരംകിളി കൂത്തുപാടി...

(പാണപ്പുഴ)

കര്‍ക്കിടകക്കൊമ്പു കുലുക്കി കാടിളക്കും കോളുമായ്
പാതാളപ്പരുന്തിറങ്ങി പടപ്പറമ്പില്‍....
അന്നു തേവരംകിളി പോരിടത്തില്‍ ജയിച്ചിരമ്പി
വീരനാമം പരമ്പരയായ് വിളക്കു വച്ചേ വാഴ്ത്തിവന്നൂ
നാട്ടിലെ നാവുമരങ്ങള്‍ ചിലച്ചു നിന്നൂ....

(പാണപ്പുഴ....


ഇവിടെ




4. പാടിയതു: എം ജി ശ്രീകുമാര്‍

മിണ്ടാത്തതെന്തേ കിളിപെണ്ണെ ..
നിന്നുള്ളില്‍ തേനൊലിയൊ തേങ്ങലോ.. (2)
കണ്ണീര്‍ക്കയത്തിന്നക്കരെയോരത്ത് ..
ദൂരേക്ക്‌ ദൂരെയംബിളി കൊമ്പത്ത് ..
പൊന്‍തൂവല്‍ ചെലുണരാന്‍ ...(2)
കൂടെപ്പോരുന്നോ.. (മിണ്ടാതതെന്തേ .. )

മായികരാവിന്‍ മണി മുകില്‍ മഞ്ചലില്‍ ..
വിണ്ണിന്‍ മാറിലേക്ക്‌ നീ വരുന്നുവോ ..
മായികരാവിന്‍ മണി മുകില്‍ മഞ്ചലില്‍ ..
വിണ്ണിന്‍ മാറിലെക്കിറങ്ങുമെങ്കില്‍ ..
പൊന്നോണക്കുഴലൂതിയുണര്‍താണളുണ്ടെ ..
മഞ്ഞില വീശി വീശി യുണര്‍താണളുണ്ടെ .. (മിണ്ടാതതെന്തേ .. )

താരണി മേടയില്‍ നിറമിഴി നാളമായ് ..
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണ് നീ ..
താരണി മേടയില്‍ നിറമിഴി നാളമായ് ..
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണ് ..
പൂക്കില മെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ..
ഇതിരിക്കൂട്ടില്‍ പൂപ്പട കൂട്ടാനാളുണ്ടെ ...

മിണ്ടാത്തതെന്തേ കിളിപെണ്ണെ ..
നിന്നുള്ളില്‍ തേനൊലിയൊ തേങ്ങലോ.. (2)
കണ്ണീര്‍ക്കയത്തിന്നക്കരെയോരത്ത് ..
ദൂരേക്ക്‌ ദൂരെയംബിളി കൊമ്പത്ത് ..
പൊന്‍തൂവല്‍ .. ചെലുണരാന്‍ ...(2)
കൂടെപ്പോരുന്നോ..(മിണ്ടാതതെന്തേ .

ഇവിടെ




വിഡിയോ


5. പാടിയതു: മോഹൻലാൽ
“ ആവാരാ ഹൂം,....

ഇവിടെ

Wednesday, September 8, 2010

മറന്നിട്ടുമെന്തിനോ....മനസ്സിൽ 10 ഗാനങ്ങൾ





1.


ചിത്രം: സല്ലാപം [ 1996 ] സുന്ദര്‍ദാസ്
താരങ്ങൾ: ദിലീപ്, മനോജ് കെ, ജയൻ, ഒടുവിൽ, എൻ.എഫ്. വർഗീസ്,
മഞ്ജു വാര്യർ, കലാഭവൻ മണീ, ബിന്ദു പണിക്കർ, കോഴിക്കോടു ശാരദ


രചന: കൈതപ്രം
സംഗീതം: ജോൺസൻ

പാടിയതു: യേശുദാസ് & ചിത്ര

ആ..ആ..ആ.
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്‍ന്നു മൌനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി (പൊന്നില്‍..)

പവിഴം പൊഴിയും മൊഴിയില്‍
മലര്‍ശരമേറ്റ മോഹമാണു ഞാന്‍
കാണാന്‍ കൊതി പൂണ്ടണയും
മൃദുല വികാര ബിന്ദുവാണു ഞാന്‍
ഏകാന്ത ജാലകം തുറക്കൂ ദേവീ നില്‍പ്പൂ
നില്‍പ്പൂ ഞാനീ നടയില്‍ നിന്നെത്തേടി (പൊന്നില്‍..)

ആദ്യം തമ്മില്‍ കണ്ടൂ
മണിമുകിലായ് പറന്നുയര്‍ന്നൂ ഞാന്‍
പിന്നെ കാണും നേരം
പുതുമഴ പോലെ പെയ്തലിഞ്ഞു ഞാന്‍
ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം (പൊന്നില്‍..)




ഇവിടെ

വിഡിയോ




2.

ചിത്രം: സിന്ദൂരച്ചെപ്പ് [1971] മധു
താരങ്ങൾ: മധു, ശങ്കരാടി, പ്രേംജി, ഭരതൻ, ജയഭാരതി, രാധാ മണി, പ്രേമ,
ഫിലൊമിന


രചന: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ

പാടിയതു:: കെ ജെ യേശുദാസ്



പൊന്നിൽ കുളിച്ച രാത്രി
പുളകം വിരിഞ്ഞ രാത്രി
ഈറൻ നിലാവും തേന്മലർമണവും
ഇക്കിളി കൂട്ടുന്ന രാത്രി (പൊന്നിൽ..)

മലരിട്ടു നിൽക്കുന്നു മാനം
മൈക്കണ്ണിയാളേ നീയെവിടെ (2)
ചിറകിട്ടടിക്കുന്നു മോഹം
ചിത്തിരക്കിളിയേ നീയെവിടെ (2)
ഓ...ഓ...ഓ......(പൊന്നിൽ..)


നാളത്തെ നവവധു നീയേ
നാണിച്ചു നിൽക്കാതെ നീ വരുമോ (2)
കോരിത്തരിക്കുന്നു ദേഹം
കാണാക്കുയിലേ നീ വരുമോ (2)
ഓ...ഓ...ഓ..(പൊന്നിൽ..)



ഇവിടെ

വിഡിയോ


3.

ചിത്രം: ഗുരുജീ ഒരു വാക്ക് [ 1985 ] രാജൻ ശങ്കരാടി
താരങ്ങൾ: മോഹൻലാൽ, മധു, സീമ,രതീഷ്, നെടുമുടി വേണു


രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമൽദേവ്

പാടിയതു: കെ ജെ യേശുദാസ് & ചിത്ര



പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു
ഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ(പെണ്ണിന്റെ...)

കരിവണ്ടിണ കണ്ണുകളിൽ ഒളിയമ്പുകൾ എയ്യണതോ
തേൻ കുടിക്കണതോ കണ്ടൂ

വിറ കൊള്ളണ ചുണ്ടുകളിൽ ഉരിയാടണ തന്തരമോ
മാര മന്തറമോ കേട്ടൂ
ഒയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്കാരം
ഓഹൊയ് ഹൊയ് മനസ്സിന് കുളിരണു ( പെണ്ണിന്റെ..)

അഴകാർന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ
ആരു നീയിവനാരാരോ
കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ
മങ്കയാളിവൾ ആരാരോ
അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം
ഓഹൊയ് ഹൊയ് അടിമുടി തളരണു ( പെണ്ണിന്റെ...)


ഇവിടെ

വിഡിയോ




4.

ചിത്രം: കുരുക്ഷേത്രം (1970) പി. ഭാസ്കരൻ
താരങ്ങൾ: കൊട്ടാരക്കര, ഭരതൻ,ബി.കെ. പൊറ്റക്കാട്,സത്യൻ.അടൂർ ഭാസി,
പി.ജെ.ആന്റണി, ആരന്മുള പൊന്നമ്മ, അടൂർ ഭവാനി, ഷെല

രചന: പി ഭാസ്കരന്‍
സംഗീതം: കെ രാഘവന്‍

പാടിയതു: പി ജയചന്ദ്രന്‍



പൂര്‍ണ്ണേന്ദു മുഖിയോടമ്പലത്തില്‍ വച്ചു
പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു
കണ്മണിയതു കേട്ടു നാണിച്ചു നാണിച്ചു
കാല്‍നഖം കൊണ്ടൊരു വരവരച്ചു

ആരാധന തീര്‍ന്നു നടയടച്ചു
ആല്‍ത്തറവിളക്കുകള്‍ കണ്ണടച്ചു
ആളുകളൊഴിഞ്ഞു അമ്പലക്കുളങ്ങരെ
അമ്പിളി ഈറന്‍ തുകില്‍ വിരിച്ചു
(പൂര്‍ണ്ണേന്ദു മുഖി)

ചന്ദനം നല്‍കാത്ത ചാരുമുഖീ
നിന്‍ മനം പാറുന്നതേതുലോകം
നാമിരുപേരും തനിച്ചിങ്ങു നില്‍ക്കുകില്‍
നാട്ടുകാര്‍ കാണുമ്പോള്‍ എന്തു തോന്നും
(പൂര്‍ണ്ണേന്ദു മുഖി)


ഇവിടെ


വിഡിയോ


5.


ചിത്രം: ഉദയനാണു താരം[2001]
താരങ്ങൾ:മോഹൻലാൽ.ശ്രീനിവാസൻ,മീന,മുകേഷ്,ജഗതി,ഭാവന, ലോഹിതദാസ്, കൊച്ചിൻ ഹനീഫ,ഇന്ദ്രൻസ്,

രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ദീപക് ദേവ്

പാടിയതു: അഫ്സൽ & ശാലിനി സിംഗ്


പെണ്ണേ എൻ പെണ്ണേ നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ പെണ്ണേ
പെണ്ണേ പെണ്ണേ പെണ്ണേ മോഹപൊന്നേ
ഓഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീല നിലാവുണ്ടോ കണ്ണേ
കണ്ണേ കണ്ണേ കണ്ണേ സ്നേഹകനിയേ
ഓ കൈതാളം കൊട്ടാതെ മെയ് താളം കാണാതെ
എന്നാണീ പുത്തൻ വായാട്ടം
ഹോ ആകാശ പൊൻ കിണ്ണം ആശിക്കും തേൻ കിണ്ണം
നീട്ടാതെൻ നേർക്കായ് നീട്ടാതെ
എനിക്കായ് ചെമ്മാനത്തെ കാലത്തേരില്ലേ പിന്നെന്തിനാണിന്തിനാണു
ഈ മോഹ പൂ തേരു
നിനക്കായ് തങ്കത്തട്ടാൻ തട്ടാരത്തീലെ
പിന്നെന്തിനാണിനിയെന്തിനാണീ ഓലപൂത്താലി


മണിമുത്തം നീ ചോദിച്ചു മൗനം സമ്മതമായ്
മലരമ്പാകെ ചോദിച്ചു മധുരം തൂകിപ്പോയ്
ഇനി ഒന്നും ചോദിക്കല്ലേ ചോദിക്കല്ലേ പൊന്നേ
കവിൾത്താരുലഞ്ഞതെന്തേ കിനാചന്തമേ
കുറിക്കൂട്ട് മാഞ്ഞതെന്തേ നിലാസുന്ദരീ
നീ കണ്ടവയെല്ലാം മിണ്ടാതെ കേട്ടവയെല്ലാം പാടാതെ
തൊട്ടതിലെല്ലാം ഒട്ടാതെ ഓഹോ..ഓ

പെണ്ണേ എൻ പെണ്ണേ നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ പെണ്ണേ
പെണ്ണേ പെണ്ണേ പെണ്ണേ മോഹപൊന്നേ
ഓഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീല നിലാവുണ്ടോ കണ്ണേ
കണ്ണേ കണ്ണേ കണ്ണേ സ്നേഹകനിയേ....


ഇവിടെ


വിഡിയോ


6.


ചിത്രം: വ്യാമോഹം [ 1978] കെ. ജി. ജോർജ്
താരങ്ങൾ: മോഹൻ, ജനാർദ്ധനൻ, അടൂർ ഭാസി, ലക്ഷ്മി

രചന: ഡോ. പവിത്രൻ
സംഗീതം:: ഇളയരാജ


പാടിയതു: കെ ജെ യേശുദാസ് & എസ് ജാനകി



പൂവാടികളിൽ അലയും തേനിളം കാറ്റേ
പനിനീർമഴയിൽ കുളിർ കോരിനിൽപ്പൂ ഞാൻ
പൂവാടികളിൽ അലയും തേനിളം കാറ്റേ

ഞാനറിയാതെൻ മണിയറയിൽ നീ കടന്നു വന്നിരുന്നു
ഞാനറിയാതെൻ മനതാരിൽ
നീ രാഗം പകർന്നൂ
പൂവാടികളിൽ അലയും തേനിളം കാറ്റേ
പറയൂ കഥകൾ കാതോർത്തു നിൽപ്പു ഞാൻ
പൂവാടികളിൽ അലയും തേനിളം കാറ്റേ

കളിയോടം നീലനിലാവിൽ തുഴയുന്നതാരോ
കരയിൽ പൂമാലയുമായ് തിരയുന്നതാരോ
ഒരുസ്വപ്നം വിരിയാനായ് നീയും കാത്തിരിപ്പൂ
ഞാനും കാത്തിരിപ്പൂ
പൂവാടികളിൽ അലയും തേനിളം കാറ്റേ

ഇവിടെ


വിഡിയോ


7.

ചിത്രം : കാറ്റ് വന്നു വിളിച്ചപ്പോള്‍ [ 2001 ] ശശിധരന്‍ പിള്ള
താരങ്ങൾ: വിജയരാഘവൻ, കൃഷ്ണകുമാർ,മാടമ്പു കുഞ്ഞിക്കുട്ടൻ, ജോസ് പല്ലിശ്ശേരി,
പ്രിയദർശിനി, ചിപ്പി, സരസ്വതി അമ്മ

രചന : ഓ.എന്‍. വി
സംഗീതം: എം.ജി രാധാകൃഷ്ണന്‍



പാടിയതു: എം ജി ശ്രീകുമാര്‍


പൂമകള്‍ വാഴുന്ന കോവിലില്‍
നിന്നൊരു സോപാന സംഗീതം പോലെ [2]
കന്നി തെളി മഴ പെയ്ത നേരം
എന്റെ മുന്നില്‍ നീ ആകെ കുതിര്‍ന്നു നിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാ മുഖം
ഓര്‍ത്തു ഞാനും കുളിരാര്‍ന്നു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം [2]

പൂവിനെ തൊട്ടു തഴുകി ഉണര്‍ത്തുന്ന
സൂര്യ കിരണമായ് വന്നു [2]
വേനലില്‍ വേവുന്ന മണ്ണിനു ദാഹ
നീരേകുന്ന മേഘമായ് വന്നു
പാടി തുടിച്ചു കുളിച്ചു കേറും
തിരുവാതിര പെണ്‍കിടാവോര്‍ത്തു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം [2]

പൂമുഖ വാതുക്കല്‍ നീയോര്‍ത്തു നിന്നൊരാ
പ്രേമ സ്വരൂപനോ വന്നു [2]
കോരി തരിച്ചു നീ നോക്കി നില്‍ക്കെ
മുകില്‍ കീറില്‍ നിന്നമ്പിളി മാഞ്ഞു
ആടി തിമിര്‍ത്ത മഴയുടെ ഓര്‍മ്മകള്‍
ആലില തുമ്പിലെ തുള്ളികളായ്
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം | 2]

പൂമകള്‍ വാഴുന്ന കോവിലില്‍
നിന്നൊരു സോപാന സംഗീതം പോലെ
കന്നി തെളി മഴ പെയ്ത നേരം
എന്റെ മുന്നില്‍ നീ ആകെ കുതിര്‍ന്നു നിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാ മുഖം
ഓര്‍ത്തു ഞാനും കുളിരാര്‍ന്നു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം .....




ഇവിടെ

വിഡിയോ



8.

ചിത്രം: ബോഡിഗാർഡ് [ 2010] സിദ്ദിക്ക്
താരങ്ങൾ: ദിലീപ്, മിത്ര,നയൻതാര.ത്യാഗരാജൻ

രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ


പാടിയതു: കാർത്തിക്ക് & എലിസബെത് രാജു

പുലർമഞ്ഞു മഞ്ജിമയിലൂടെ
മലർമഞ്ചലേറിയേറി
പൂത്തുലഞ്ഞൊരീ കന്നിവസന്തം
തേടുവതെന്താണ്

അഴകിന്റെ വെണ്ണിലാക്കായൽ
തിര നീന്തി വന്നതാണോ
എന്റെ തേൻ കിനാകടവിലടുക്കുവതാരാണാരാണ്...

പേരില്ലാ രാജ്യത്തെ രാജകുമാരീ
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതെന്നരികെ വരാമോ
അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ
മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ
വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
(പേരില്ലാ...)

ആ ചിരി കേട്ടാൽ മുളം തണ്ടുണരും പോലെ
ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ
നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും
നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും
നിൻ നിറമുള്ള കിനാവഴകിൽ
ആതിരാരാവു മയങ്ങുമ്പോൾ
നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം
(പേരില്ലാ...)


നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ
നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ
ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ
ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം
ഒറ്റക്കിവിടെയിരിക്കുമ്പോൾ
ഓളക്കൈവള ഇളകുമ്പോൾ
പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ
(പേരില്ലാ...)



ഇനിയൊന്നു കൂട്ടുകാർ നമ്മൾ
പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ
കരയില്ല കണ്ണുനീർ പോലും
വിടചൊല്ലി യാത്രയായീ
ഇന്നുമോർമ്മകൾ തേങ്ങും നിമിഷം നെഞ്ചിൽ വിതുമ്പുന്നു
തനനാനാ‍നാ നാനാ തനനാനാനാ
തനാനാനാ നാനാനാനാ നാനാ

ഇവിടെ

വിഡിയോ



9.


ചിത്രം: അഭിമാനം [ 1975] ശശി കുമാർ
താരങ്ങൾ: പ്രേംനസീർ, തിക്കുറിശ്ശി, സോമൻ, ശങ്കരാടി, ശാരദ, മല്ലിക, ശ്രീലത,
മീന, കവിയൂർ പൊന്നമ്മ, പാലാ തങ്കം

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മർ


പാടിയതു: യേശുദാസ്

പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
മനസ്സിനെ താമരയാക്കിയ ലക്ഷ്‌മി
മാപ്പു തരൂ എനിക്കു നീ മാപ്പു തരൂ...

പാപത്തിൻ കഥകൾ രചിച്ചൊരെൻ
കൈയാൽ നിൻ പൂമേനി തൊടുകയില്ലാ... (2)
അമ്പല പൂപോൽ വിശുദ്ധമാം അധരം
ചുബിച്ചുലയ്‌ക്കുകില്ല.. ഞാൻ ചുബിച്ചുലയ്‌ക്കുകില്ല..
ചൂടാത്ത കൃഷ്ണ തുളസിയല്ലേ നീ
വാടിയ നിർമ്മാല്യം ഞാൻ...

ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ
നിന്റെ കൊട്ടാരം പരിചാരകൻ... (2)
കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ
തപസ്സു ചെയ്യും നിൻ സേവകൻ.. (2)
പാടാത്ത ഭക്തി ഗീതമല്ലേ നീ
ഇടറിയ സ്വരധാര ഞാൻ..

ഇവിടെ

വിഡിയോ


[ആത്മാവിൻ പുസ്തക താളിൽ...

10.

ചിത്രം: കുട്ടിക്കുപ്പായം [ 1964 ] എം. കൃഷ്ണൻ നായർ
താരങ്ങൾ: പ്രേംനസീർ, മധു, അടൂർ ഭാസി, മുരളി, നിലമ്പൂർ ഐഷ, ഷീല
ഫിലോമിനാ, ശാന്താ ദേവി, അംബിക

രചന: പി. ഭാസ്കരൻ
സംഗീതം: ബാബു രാജ്

പാടിയതു: ഉത്തമൻ, പി. ലീല. ഗോമതി



പൊട്ടിചിരിക്കുവാൻ മോഹമുണ്ടെങ്കിലൊ
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത
നാടകമാണെന്നും ജീവിതം...

കനിയൊന്നും കായ്ക്കാത്ത കല്പക വൃ‌ഷത്തെ
വളമിട്ടു പോറ്റുകില്ലാരുമേ
നട്ടു നനച്ചൊരു കൈ കൊണ്ടാ വൃക്ഷത്തെ
വെട്ടി കളയ്റ്റുന്നു മാനവൻ...

മുറ്റത്തു പുഷ്പിച്ച പൂമര കൊമ്പത്തു
ചുറ്റുവാൻ മോഹിച്ച തൈമുല്ലെ
മറ്റേതോ തോട്ടത്തിൽ മറ്റാർക്കൊ നിന്നെ
വിറ്റു കളഞ്ഞതറിഞ്ഞില്ലേ....

ദാമ്പത്യ് ബന്ധത്തെ കൂട്ടിയിണക്കുന്ന
പൂമ്പൈതലാകുന്ന പൊൻ കണ്ണി
പൊൻ കണ്ണി ഇല്ലാതെ പൊന്നിൻ കിനാവെ
മാംഗല്യ പൂത്താലി പോയല്ലൊ... പൊട്ടിച്ചിരിക്കുവാൻ.....


ഇവിടെ

വിഡിയോ

[ പുള്ളിമാനല്ല...}