Powered By Blogger
Showing posts with label ഓർക്കുക വല്ലപ്പൊഴും [2009] എം. ജയചന്ദ്രൻ. Show all posts
Showing posts with label ഓർക്കുക വല്ലപ്പൊഴും [2009] എം. ജയചന്ദ്രൻ. Show all posts

Friday, April 23, 2010

ഓർക്കുക വല്ലപ്പൊഴും [2009] എം. ജയചന്ദ്രൻ, സുജാത, ശ്വേത....




ചിത്രം: ഓർക്കുക വല്ല‌പ്പോഴും [2009] സോഹൻ ലാൽ
അഭിനേതാക്കൾ: തിലകൻ, ശില്പ ബാല, ദേവു, ജഗദീഷ്, രജിത്ത് മേനോൻ, ചാലി പാലാ
കൃഷ്ണ ചന്ദ്രൻ, ബിന്ദു വാരാപ്പുഴ


സോഹൻ ലാൽ
രചന: പുത്തൻ, ചങ്ങമ്പുഴ,ഒളപ്പമണ്ണ, പി.ഭാസ്കരൻ, വയലാർ
സംഗീതം: എം. ജയചന്ദ്രൻ


1. പാടിയതു: ആനന്ദ്, രാജലക്ഷ്മി രചൻ: ഗിരീഷ് പുത്തഞ്ചെരി


നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ..
കുഞ്ഞു മഞ്ഞക്കിളി കണ്ണേ..
കണ്ണാരേ മഞ്ഞണിഞ്ഞ മാന്‍കുരുന്നേ..
എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം..
തത്തമ്മയ്ക്ക്‌ താലികെട്ട്‌..
പൂവാല്ലോ മൂക്കുത്തിക്ക്‌ മുത്ത് ‌കൊരുക്കാന്‍
(നല്ല മാമ്പൂപ്പാടം..)

അല്ലിമുല്ല തണലത്ത്‌ തനിച്ചിരിക്കാം..
നിന്റെ ചന്തമുള്ള കവിളത്തൊരുമ്മ തരാം..
കുമ്പിള്‍ കുത്തി കുടപ്പന്റെ തേനെടുക്കാം..
നിന്റെ ചുണ്ടിലേറ്റിച്ചുറുമ്പിന്റെ കുറുമ്പറിയാം..
കണ്ണാരം പൊത്താം ചിരിച്ചൊളിക്കാം..
മിന്നാമിനുങ്ങിന്‍ കഥപറയാം..
കളിയൂഞ്ഞലില്‍ കിളിയാടവേ
ഒരു കൈതോലമേല്‍ കാറ്റ്‌ കളിയാക്കിയോ..എൻ മാമ്പൂ..
(നല്ല മാമ്പൂപ്പാടം..)

വെള്ളിവളക്കിലുക്കണ പുഴയരികില്‍..
മെല്ലെ തുള്ളിത്തുള്ളി നടക്കണ മുയല്‍കുരുന്നേ..
പൊന്നൊരുക്കി വിളക്കി നിന്‍ മണികഴുത്തില്‍..
കൊച്ചു കുന്നിമണി പളുങ്കിന്റെ മാലയിടാം..
മിന്നായം മിന്നും മീന്‍പിടിക്കാം..
കണ്ണാടി കൂട്ടില്‍ താമസിക്കാം..
കുഞ്ഞാടുകള്‍ കുളിരുന്നൊരീ..
മഞ്ഞു കൂടാരമാണെന്റെ കുഞ്ഞാങ്കിളീ..
എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം..
തത്തമ്മയ്ക്ക്‌ താലികെട്ട്‌.
(നല്ല മാമ്പൂപ്പാടം..)
ഇവിടെ


വിഡിയോ


2. പാടിയതു: എം. ജയചന്ദ്രൻ രചന: പി. ഭാസ്കരൻ


പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നില്‍..
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും..
(പണ്ടത്തെ..)

ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും..
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും..
രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍ വെച്ചു
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും..
ഓര്‍ക്കുക വല്ലപ്പോഴും ഓര്‍ക്കുക വല്ലപ്പോഴും..
(പണ്ടത്തെ..)

മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം..
മറക്കാന്‍ പഠിച്ചത്‌ നേട്ടമാണെന്നാകിലും..
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും..
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും..
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും“ ഓര്‍ക്കുക വല്ലപ്പോഴും..“
“ഓര്‍ക്കുക വല്ലപ്പോഴും..“
(പണ്ടത്തെ..)

ഇവിടെ

വിഡിയോ


3. പാടിയതു : കാർതിക്ക്, ശ്വേത [*2] രചന: ഗിരീഷ് പുത്തഞ്ചേരി

ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ
ഒരു കൈക്കുമ്പിളിൽ മറു വെൺ‌പൂവായ്
ഇതൾ നേർത്തൊരോർമയായ് വന്നു നീ
വെറുതെ ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ നിഴൽ‌പോലുമെൻ
മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു
പിന്നെ നിൻ കനവലയെൻ
വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു
ഒരു മണിശലഭം സ്വപമുരുകുമൊരുവിയിൽ
പറയാത്ത നൊമ്പരങ്ങൾ പങ്കിടാം
ഇനിയേതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ ചിരിപോലുമെൻ
നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ
പിന്നെ ഞാൻ ശ്രുതിയിൽ നിൻ
മൊഴിമൂളുന്ന പാട്ടെല്ലാം ഏറ്റുപാടി
ഇനിയൊരു നിമിഷം
മലരണിയുമൊരുഷസ്സിൽ
പുലർകാല സൂര്യനായ് വിരിഞ്ഞിടാം (ഏതോ ജനുവരി...)

ഇവിടെ



വിഡിയോ


4. പാടിയതു: റ്റി.റ്റി. സനോജ് രചന: വയലാർ


താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ
കന്നി നിലാവുമിളം വെയിലും വന്നു
ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തിൽ
ഒന്നേ മനസ്സിൻ മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ
ഒന്നേ മിഴികളിൽ ദാഹം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ...

ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ
താമരപ്പൂവുകൾ തോറും
എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മവച്ചിടും
പൊന്നിലത്തുമ്പികൾ പോലെ
രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ
ഓമന നൃത്തങ്ങളാടും
എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾ
പോലെന്നനുഭൂതികൾ നീന്തും
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ

എന്റെ ചിത്രത്തിലെ പൂവിന്നു
കൂടുതലുണ്ടായിരിക്കാം ദലങ്ങൾ
കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ
കണ്ടിരിക്കാം ഇതിന്നുള്ളിൽ
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നന്തരിന്ദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നനുഭൂതി തൻ നാദം
(താമരപ്പൂക്കളും...)


ഇവിടെ



5. പാടിയതു: എം.ജയചന്ദ്രൻ & സുജാത രചന: ഒളപ്പമണ്ണ

“ എന്തിനായ് മിഴി പൂട്ടുന്നു.....

ഇവിടെ


ചങ്ങമ്പുഴ





6. പാടിയതു: സുദീപ് കുമാർ രചന: ചങ്ങമ്പുഴ

“ ആ രാവിൽ നിന്നോടു ഞാൻ ഓതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമനെ നീ...[2]
താരകാകീർണമായ നീലംബരത്തിലന്നു
ശാരദ ശശിലേഖ സമുല്ലസിക്കെ
തുള്ളിയുലഞ്ഞുയർന്നു തള്ളി വരുന്ന മൃദു
വെള്ളി വലാഹകകൾ നിരന്നു നിൽക്കെ
നർത്തന നിരകൾ തൻ പുഷ്പ്പ ലതികകൾ
കൈത്തളിരുകളാൽ നമ്മെ തഴുകീടവെ...[ ആ രാവിൽ...

ആലോലം പരിമള ധോരണിയിങ്കൽ മുന്നിൽ
മാലേയാനിലൻ മന്ദം അലഞ്ഞു പോകെ
നാണിച്ച് നാണിച്ചെന്റെ മാറത്തു തല ചായ്ച്ച്
പ്രാണനായികെ നീയെന്നരികിൽ നിൽക്കെ
രോമാഞ്ചനിളകും നിൻ ഹേമാംഗകങ്ങൾ തോറും
മാമക കരപുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞു നിന്ന ചെഞ്ചൊടി
തളിരിലെൻ ചുംബനം ഇടയ്കിടയ്കമർന്നീടവെ
നാമിരുവരും ഒരു നീല ശിലാ തലത്തിൽ
ആകെ നിർവൃതി നേടി പരിലസിക്കെ .. [ ആ രാവിൽ....

നീയെന്നെ തഴുകവെ ഞാനൊരു ഗാനമായി
നീലാംബരാന്തത്തോളം ഉയർന്നു പോയി
മായാത്ത കാന്തി വീശും മംഗള കിരണമീ
നീയൊരു നിഴലാണെന്നാരു ചൊല്ലീ?
അല്ലിലെ വെളിച്ചമേ നിന്നെ ഞാനറിഞ്ഞില്ല
അല്ലലിൽ മൂടി നിൽക്കും ആനന്ദമേ
യാതൊന്നും മറയ്ക്കാതെ നിന്നോടു സമസ്തവും
ഓതുവാൻ കൊതിച്ചു നിന്നരികിലെത്തി
കണ്ണുനീർ കണികകൾ വീണു നനഞ്ഞതാം നിൻ
പൊന്നല കവിൾ കൂമ്പു തുടച്ചു മന്ദം..[ ആ രാവിൽ....

ഇവിടെ